മാർച്ച് മാസത്തിൽ നാട്ടിലുണ്ടായിരുന്നപ്പോൾ പലതവണ പ്ലാനിട്ടെങ്കിലും നടക്കാതെ പോയ ഒരു കാര്യമാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ കാണുക എന്നത്. കഴിഞ്ഞയാഴ്ച്ച അതുകൊണ്ട് ഒറ്റയിരിപ്പിന് രണ്ടുതവണ കണ്ടു. ഒള്ളത് പറഞ്ഞാൽ, അതിലെ സർവൈവൽ ത്രില്ലർ എലമെൻ്റ് എന്നെ ഒരുപാടങ്ങോട്ട് കോരിത്തരിപ്പിച്ചൊന്നുമില്ല - ഉള്ളത് നല്ലത് വൃത്തിക്ക് ചെയ്തിട്ടുണ്ട് താനും. പക്ഷേ ഈ പടം വീണ്ടും കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്, അതിലെ രംഗങ്ങളിൽ അങ്ങോളമിങ്ങോളം തെളിയുന്ന സൗഹൃദം എന്ന പച്ചപ്പാണ്. സാമൂഹിമായും സാമ്പത്തികമായും തരപ്പടിക്കാരായവർക്ക് പരസ്പരം ബെനെഫീഷ്യലായ രീതിയിൽ നിലനിർത്താൻ കഴിയുന്ന, കാര്യമായ രീതിയിൽ എലൈറ്റ് സ്വഭാവം കലർന്ന സീനിയർ സൗഹൃദമല്ല. കളിക്കാൻ ഒരു റബർ പന്തിനും, കൈമാറി വലിക്കാൻ ഒരു സിസർ ഫിൽറ്ററിനും, പങ്കിട്ടടിക്കാൻ ഒരു പൊട്ടൻ പൈൻ്റിനും പിരിവിട്ട്, ഒള്ളത് ഓണം പോലെ ആഘോഷിക്കുന്ന കാലത്ത് തുടങ്ങി ആജീവനാന്തം നിലനിന്ന് പോരുന്ന 916 മാറ്റ് സൗഹൃദസംഘങ്ങൾ. ഒരുത്തൻ കുഴിയിൽ വീണാൽ ഒന്നുമാലോചിക്കാതെ കൂടെച്ചാടാൻ മനസ്സ് കാട്ടുന്ന ബുദ്ധിശൂന്യരായ 'കൂടെപ്പിറക്കാതെ പിറന്നവരുടെ' തുണ. അവനോൻ്റെ കുടുംബം, മതം, വിശ്വാസം, സമുദായം എന്നിങ്ങനെയുള്ള ലേബലുകളിൽ ജീവിക്കുമ്പോൾത്തന്നെ, അതൊന്നും തടസ്സങ്ങളാകാത്ത ജീവിതമുഹൂർത്തങ്ങൾ. ... കുമരകം പഞ്ചായത്തിലെ ഒരു വീട്ടിൽ ദാ ഇപ്പോ, അതുപോലെ ഒരു സെറ്റ് "കുമരകം ബോയ്സ്"ൻ്റെ സംഗമം നടന്നുകൊണ്ടിരിക്കുന്നു. ബോയ്സ് എന്ന വിശേഷണം കേട്ട് തെറ്റിദ്ധരിക്കരുത്, മക്കൾക്ക് വോട്ടവകാശം കിട്ടിയവരാണ്. അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമൊക്കെ ഒരാഴ്ച അവധിയെടുത്ത് വന്ന വിദേശമലയാളീസുണ്ട്, നാട്ടിൽ നങ്കൂരമടിച്ചവരുണ്ട്.. കത്തോലിക്കാസഭയിലെ ഒരു പുരോഹിതനായ തങ്ങളുടെ സുഹൃത്തിനെ നടുക്ക് നിർത്തി അവർ ഒരുമിച്ച് പഴയ ഒരു പാട്ട് പാടുകയാണ്. എൻ ഗോവിന്ദൻകുട്ടി എഴുതി, കുഞ്ചാക്കോ സംവിധാനം ചെയ്ത്, നസീർ അഭിനയിച്ച ചിത്രത്തിലെ പാട്ട്. "....ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു, തിരുക്കുറൽ പാടിയ ഗുരുദേവാ നിൻ തിരുനാമം ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ... പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ ...." .. ആക്കൂട്ടത്തിൽ നിന്നും ഒരാൾ അയച്ച വീഡിയോ കണ്ടപ്പോ ഇത്രേമെങ്കിലുമെഴുതി ഇവരുടെ സൗഹൃദസംഘത്തെ ഒന്ന് അടയാളപ്പെടുത്തണമെന്ന് തോന്നി. thanks : Jose Joseph Kochuparampil
ശിവഗിരി തീർഥാടനത്തിന് ബംഗാളിൽ നിന്നുള്ള കുടുംബവും കുമരകം : ശിവഗിരി തീർഥാടന പദയാത്രയിൽ ബംഗാളിൽ നിന്ന് ഒരു കുടുംബവും. ബംഗാൾ സ്വദേശിയായ ജയ് വർമാൻ, ജയന്തി വർമാൻ മക്കളായ ജയ് മിസ്ത , ആകാശ് എന്നിവരാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട പദയാത്രയ്ക്ക് പങ്കാളികളായത്ത്. കഴിഞ്ഞ 8 വർഷമായി ജയ് വർമാൻ കുമരകത്ത് കെട്ടിട നിർമ്മാണ രംഗത് തൊഴിലായി ആയി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മൂന്ന് വർഷം പദയാത്രയിൽ പങ്കെടുത്തു കുമരകത്ത് നിന്നും വിരിപ്പ്കാല വരെ പങ്കെടുത്തിരുന്നു. ഈ വർഷം കുമരകത്ത് നിന്നും ശിവഗിരി വരെ കുടുംബസമേതം പദയാത്രയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജയ് വർമാൻ പറഞ്ഞു.
ഈ പ്രായത്തിൽ ഞാനും രണ്ടു ആറു കടന്നു റേഷന്കടയിൽ പോയി സാധനം വാങ്ങുമായിരുന്നു നെല്കുത്തിക്കാൻ മില്ലിൽ പോകും പാല് കൊടുക്കാൻ സൊസൈറ്റിയിൽ പോകും വെള്ളം കോരാൻ പാത്രവും പിറക്കിയിട്ടു കിണർ ഉള്ള വീട്ടിൽ പോകും പശുവിനു പുല്ലു ചെത്താണ് പോകും ( ഇതിനേക്കാൾ കുഞ്ഞായിരുന്നപ്പോൽ ) 😭😭😭 ഇന്ന് അതൊക്കെയോർക്കുംപോൽ ആ കാലം എത്ര സുന്ദരം ഇന്ന് എല്ലാമുണ്ട് but നമുക്കുവേണ്ടി കഷ്ടപ്പെട്ട് ജീവിച്ച ഉമ്മിച്ചയും വാപ്പിച്ചയും illa😧😧😧 ഞാൻ ഒരു ഉപ്പേരുകുട്ടനാട്ടുകാരി aanu