സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു അടുത്തിരുന്നാൽ പൂക്കുന്ന പൂമരം ആരവമുയർത്തും പ്രണയകാലം പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും നിന്റേയും യുഗ്മഗാനം നമ്മിലുണരും ആവേശങ്ങൾ കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ സിരകൾ നിറയും ഉൻമാദം സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ