#ബൈബിൾ അനുസരിച്ചു ജീവിക്കണമോ അതോ AD 313 ൽ Constantine ചക്രവർത്തിയാൽ സ്ഥാപിക്കപ്പെട്ടതും AD 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ നിരോധിച്ചിരുന്നതുമായ റോമൻ ആഗോള സഭയുടെ ( റോമൻ കത്തോലിക്കാ സഭ) ബൈബിൾ വിരുദ്ധ ആചാരാനുഷ്ഠാനങ്ങളിൽ ആശ്രയിച്ചു ജീവിച്ചു മരിക്കുണമോ എന്നത് തീരുമാനിക്കുവാൻ കേരള ക്രൈസ്തവ സമൂഹത്തിനു ദൈവം അനുവദിച്ചിരിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ പിളർപ്പിൻ്റെ അനുഭവം. Bible പ്രമാദരഹിതമാണെന്നും അതിൽ നിന്നും നിത്യജീവനുള്ള മാർഗ്ഗം തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ആർക്കും ആവില്ല എന്നും ആമുഖ പ്രബോധനം KCBC യെക്കൊണ്ട് പരിശുദ്ധാത്മാവ് എഴുതിച്ചു നൽകപ്പെട്ടിരിക്കുന്ന ബൈബിൾ കയ്യിലുള്ള ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന അവസരം ഉപയോഗിക്കണമോ വേണ്ടായോ എന്നത് അവരവരുടെ വ്യക്തിപരമായ തീരുമാനമാണ്. മരണാനന്തരം നമ്മെ സഹായിക്കുവാൻ ഒരു മാതാധികാരിയും ഉണ്ടാകില്ല എന്നതാണ് ഏറെ ഭയപ്പെടുത്തേണ്ട കാര്യം. ദൈവവചനം അനുസരിച്ചായിരിക്കും ന്യായ വിധി എന്നതും മറന്നു കൂടാ. മനുഷ്യർ ചെയ്യാവുന്ന സകലവിധമായ പാപങ്ങൾക്കും ന്യായപ്രമാണപ്രകാരമുള്ള പരിഹാരമാണ് യേശുക്രിസ്തു കാൽവരിയിൽ നിവർത്തിയാക്കിയത്. യേശുവിൽ വിശ്വസിച്ച് വചനവ്യവസ്ഥ പ്രകാരം അവിടുത്തോട് ഐക്യപ്പെട്ട് ( ചേർന്ന് ) യേശുവിൽ ഏകാഗ്രചിത്തരായി ജീവിച്ചാൽ കാഹളം ധ്വനിക്കുമ്പോൾ സഭയോടൊപ്പം യേശുവിനോടു ചേർന്ന് നിത്യജീവനിൽ പ്രവേശിക്കാം എന്നതാണ് ദൈവവചനവാഗ്ദാനങ്ങളുടെ പൊരുൾ. 'നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. ' ( 1 പത്രോസ് 5 : 8 ) തൽഫലമായി, വ്രതന്മാരെപ്പോലും തെറ്റിക്കുവാൻ പ്രേരിപ്പിക്കുന്ന ദുരുപദേശങ്ങളും അത്ഭുതങ്ങളും സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 2 തെസ. രണ്ടാം അദ്ധ്യായം ശ്രദ്ധയോടെ വായിച്ചാൽ ഇന്നത്തെ ആത്മിക പ്രതിസന്ധികളുടെ കാരണം വ്യക്തമാകും . അന്ത്യകാലത്ത് 'വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. ' ( 2 തെസലോനിക്കാ 2 : 11) എന്നത് നിത്യതയിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ കൃത്യതക്കുള്ള ദൈവിക ക്രമീകരണമാണ്. പിശാചിന് അവസരം നൽകപ്പെടുകയാണ്. അതുകൊണ്ട് ഒന്നിനാലും പതറിപ്പോകാതെ, ഉറച്ചു നിൽക്കുവാനുള്ള വ്യക്തമായ പ്രബോധനമാണ് 2 തെസ. 2:15 - 'അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍' (2 തെസലോനി ക്കാ 2 : 15 ) എന്നത്. വലിയ ഒരു ക്രൈസ്തവ നാമ സമൂഹം പത്തു പ്രമാണങ്ങളിൽ രണ്ടാം പ്രമാണം ( മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ' ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; (പുറപ്പാട് 20 : 4 ); അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. ' (പുറപ്പാട് 20 : 5) എന്ന വ്യക്തതയുള്ള രണ്ടാം പ്രമാണം മന:പൂർവ്വം ലംഘിച്ചു ചാവദോഷം ചെയ്തു കൊണ്ട് , "മരണനേരത്തും പാപികളായ ഞങ്ങൾ '' എന്ന് ഉരുവിട്ടു നടന്ന് നിത്യനരകം 'ഉറപ്പാക്കിക്കൊണ്ട് കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. മരിച്ചു കഴിയുമ്പോൾ '' ദൃഡമായ വിശ്വാസം യേശുവിൻ അർപ്പിച്ചിരുന്നുവെങ്കിൽ യേശു നിന്നെ അന്ത്യനാളിൻ ഉയിർപ്പിക്കുമായിരുന്നു " എന്ന് പാടി കേൾപ്പിക്കുന്നു. സമൂഹം, തൻ്റെ ന്യായ വിധി വിളിച്ചു പറയുന്നത് മരിച്ചവൻ / മരിച്ചവൾ കേൾക്കുന്നില്ല. കേൾക്കുന്നവർ അത് ശ്രദ്ധിക്കുന്നുമില്ല. സ്വതന്ത്രമായ സ്വന്തതീരുമാന പ്രകാരം യേശുക്രിസ്തുവിനാലുള്ള വീണ്ടെടുപ്പു പ്രാപിക്കാതെ മരിച്ചാൽ പിന്നെ സഹായത്തിന് ഒരു മാർഗ്ഗവും ഇല്ല എന്ന് ദൈവവചനം വ്യക്തമാക്കുന്നു. അപ്പ. പ്രവ. 2:38 അനുസരിക്കാത്തഎല്ലാ ക്രൈസ്തവ നാമ മതങ്ങളുടേയും - ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ , CSI തുടങ്ങിയവയുടെ യെല്ലാം അവസ്ഥ ഒട്ടും വ്യത്യസ്തമല്ല. സുബോധത്തോടെ ജീവിച്ചിരിക്കുന്ന അവസാന നിമഷം നാം എന്തായിരിക്കുന്നുവോ അതാണ് ലഭിക്കുവാനിരിക്കുന്ന നിത്യത. പരിശുദ്ധാത്മാവ് ഓരോ ഹൃദയവാതിലിലും മുട്ടിക്കൊണ്ടിരിക്കുന്നു. മരണം അല്ലെങ്കിൽ യേശുക്രിസ്തുവിൻ്റെ രണ്ടാം വരവിൻ്റെ കാഹളം ഏതായിരുന്നാലും തികച്ചും അവിചാരിതമായ സമയത്തായിരിക്കും എന്നതിനാൽ ഒരുങ്ങിയിരുന്നില്ലെങ്കിൽ കൈവിടപ്പെട്ടു പോകും. സൗജന്യമായ രക്ഷാമാർഗ്ഗം മുന്നിൽ വന്നു മുട്ടി വിളിച്ചിട്ടും ശ്രദ്ധിക്കാതെ, പരിഹസിച്ചു വിട്ടാൽ പിന്നെ രക്ഷാമാർഗ്ഗം ഒന്നുമില്ല എന്നത് മറക്കരുത്