സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ നിൻ സ്വയംവരം ജയിച്ചു വരാൻ നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ നീയേകും കടാക്ഷങ്ങളിൽ പ്രതീക്ഷയുമായി നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നീലാംബരം നിറയും സ്വപ്നം നീരണിയുന്നതും കാത്തിരുന്നു ഞാൻ നീലക്കൊടുവേലി തേടും മാന്ത്രികനായി നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ നിശീഥിനികളെ സായകമാക്കിയെൻ ദാഹം നീർക്കാക്കകളുടെ രോദനം നിന്നോർമകളിൽ വേദനയായി നീറ്റലുണർത്തും ആഗ്രഹമായി
പ്രഭാതമുണരും പുടവ ചുറ്റും പ്രദോഷം തേടി യാത്രയാകും പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ പ്രതീക്ഷകൾ പാതയൊരുക്കും ഇനിയും വസന്തം വിടരുമോ ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു ഇവിടെ കാലം കാത്തിരിക്കും, റോസാദളം പോലൊരു മുഖം കാണാൻ ഈ തീരത്തും വാസന്തം വന്നു ഈണത്തിൽ പാടും കിളികൾ വന്നു ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി ഈ പൂവാടികളിൽ, പരവതാനിയൊരുക്കും പുൽത്തകിടികളിൽ ഇണക്കിളികൾ നിരന്നു ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ നിൻ സ്വയംവരം ജയിച്ചു വരാൻ നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ നീയേകും കടാക്ഷങ്ങളിൽ പ്രതീക്ഷയുമായി നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നീലാംബരം നിറയും സ്വപ്നം നീരണിയുന്നതും കാത്തിരുന്നു ഞാൻ നീലക്കൊടുവേലി തേടും മാന്ത്രികനായി നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ നിശീഥിനികളെ സായകമാക്കിയെൻ ദാഹം നീർക്കാക്കകളുടെ രോദനം നിന്നോർമകളിൽ വേദനയായി നീറ്റലുണർത്തും ആഗ്രഹമായി