ഒരു കുടുംബത്തിന് സർക്കാർ ചിലവഴിക്കുന്നത് അല്ല ഓരോ കുടുംബവും സർക്കാരിലേക്ക് ആണ് പല വിധ നികുതി കൾ അടച്ചു നരകിച്ചു മരിക്കുന്നത് ഇങ്ങോട്ട് വല്ലതും കിട്ടണമെങ്കിൽ എത്ര ഓഫീസുകളിൽ കയറി ഇറങ്ങണം എത്ര കൈക്കൂലി കൊടുക്കണം അപ്പോഴേക്കും രോഗി മരിച്ചു പോവും
പാലക്കാട് ഒരു വലിയ ജില്ലയാണ്.. പുതിയ ജില്ല കൊണ്ടുവരേണ്ട സമയം എന്നോ കഴിഞ്ഞു.. പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തുള്ളവർക്കും പാലക്കാട് എത്താൻ ഒരുപാട് യാത്ര ചെയ്യണം ഏറ്റവും നല്ലത് എല്ലാവർക്കും എത്താൻ ഏറ്റവും എളുപ്പം ഉള്ള ഒരു സ്ഥലത്ത് ഈ സ്റ്റേഡിയം വരുന്നതാണ്... ഒപ്പം ഇന്ദിര ഗാന്ധി സ്റ്റേഡിയം പുതുക്കി പണിതാൽ 2 നല്ല സ്റ്റേഡിയം ആകും ജില്ലയിൽ 👍🏽
കേരളവും കേരള ജനതയും ശമ്പളവും പെൻഷനും ഇല്ലാതെ സപ്ലൈകോയും മറ്റും നിത്യോപയോഗ സാധനങ്ങളുടെ വിലക്കൂട്ടിയും ജനങ്ങൾ വറുതിയിലും പട്ടിണിയിലേക്കും മാറി പോകുമ്പോൾ കേരളം ഭരിക്കുന്നവരും കുടുംബവും കുമ്പകർണ്ണന്മാർരായിമാറുന്നു..പൊതു ജനങ്ങളുടെ കണ്ണീരാണ് നികുതി എന്നപേരിൽ പിഴിഞ്ഞു നിങ്ങൾ ഈ ശമ്പളംപറ്റി തലയണഃയിൽ പഞ്ഞി നിറക്കും പോലെ വയറ്റിൽ കുത്തികയറ്റുന്നതും ചീർക്കുന്നതും യഥേഷ്ടം സുഖിക്കുന്നതും എന്ന ഓര്മ്മ ഇടക്ക് ഒക്കെ ഉണ്ടാകുന്നത് നല്ലതാണ് എമാന്മാരെ...ഞാനടക്കമുള്ള പൊതുജനം മരപ്പൊട്ടന്മാരും വിഡ്ഢികളും അതിലുപരി ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് തലച്ചോർ പണയം വെച്ചതിനാൽ സ്വയം ചിന്താശേഷി മരവിച്ചു പോയതുകൊണ്ടു പ്രതികരണശേഷി നഷ്ട്ടപ്പെട്ട്പോയതാണ് ഇന്ന് നമ്മുടെ രാജ്യവും ഈനാടും വർഗ്ഗീയവിദ്വേഷത്തിലും,ശക്തമായ ജനക്ഷേമ ഭരണം നടത്താൻ കഴിയാത്ത ഈ മേലാളന്മാരുടെ കരങ്ങളിലമർന്നുപോയതും...
മൾട്ടിലെവൽ മാർക്കറ്റിംഗ്, ഓൺ ലൈൻ ഷോപ്പി,നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, ക്രിപ്റ്റോ കറൻസി, ബ്ലോക്ക് ചെയിൻ ടെക്നോളജി ട്രൈഡിംഗ്, എന്നിങ്ങനെ പല പേരുകളിലായി കോടിക്കണക്കിനു പണം തട്ടിയെടുക്കുന്ന കമ്പനികൾ നമ്മുടെ രാജ്യത്ത് സജ്ജീവമാണ് പ്രത്യേകിച്ച് കേരളത്തിൽ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സാമ്പത്തിക ബുദ്ധിമുട്ടും, കടബാധ്യത കാരണം നട്ടം തിരയുന്ന സാധാരണക്കാർ, ആകർഷകമായ കമ്മീഷനും വാഗ്ദാനവും കേൾക്കുമ്പോൾ ഇവരുടെ വലയിൽ വീഴുകയാണ് മാത്രവുമല്ല എല്ലാ സർട്ടിഫിക്കറ്റുകളും ഇവരുടെ പക്കൽ ഉണ്ടായിരിക്കും. അപ്രകാരം കഴിഞ്ഞ മൂന്ന് വർഷം മുൻപ് ഇരുപത്തയ്യായിരം ആളുകളിൽ നിന്നുമായി കോടിക്കണക്കിനു പണം സമാഹരിച്ച, തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ക്യാപിറ്റൽ ബോക്സ്. പത്തു മാസം കൊണ്ട് ഇരട്ടിയാക്കികിട്ടും എന്ന വാക്ക് വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്, ഈ കമ്പനിയുടെ പ്രധാനി സിപിഎം നേതാവ് കെ വി അശോകൻ, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്, എങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസ്സിഡന്റ് സിപിഎം ഏരിയ കമ്മറ്റിയംഗം , കേരള ബാങ്ക് നിന്നും സീനിയർ മാനേജർ, എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ്. ഈ കമ്പനിക്ക് ഇതിന് പുറമെ ഇവർക്ക് നിരവധി കമ്പനികളുണ്ട്. തൃശൂരിലെ പ്രമുഖ ഗ്രുപ്പായതിനാലും, ജോലിയിൽ നിന്നും വിരമിച്ച ശേഷം സാധാരണക്കാരുടെ സാമ്പത്തിക ഉന്നമനത്തിനുവേണ്ടിയാണ് കമ്പനികൾ തുടങ്ങിയതെന്നുപറഞ്ഞു വിശ്വസിപ്പിച്ചാണ് ആളുകളുടെ പക്കൽ നിന്നും പണം വാങ്ങിയത്. Capital Box എന്ന കമ്പനി Datty Coin, CBS COIN, VERGIN PLUS എന്നിങ്ങനെ മുന്നോളം ക്രിപ്റ്റോ കറൻസികളുടെ പേരിലും ഇവർ പണം വാങ്ങിയിരുന്നു RBL ബാങ്കിന്റെ VIRTUAL അക്കൗണ്ട് വഴിയാണ് ഇവർ കുടുതലും പണം വാങ്ങിയത്. വിദേശത്തും ഇവർക്കു പല ഇടപാടുകൾ ഉണ്ട്. ക്യാപിറ്റൽ ബോക്സ് എന്ന കമ്പനി വലിയ നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. പത്തു മാസം കൊണ്ട് ഇരട്ടി കിട്ടുമെന്ന് പ്രതീക്ഷിച്ചു കൂടിയ പലിശക്കും മറ്റും പണം വാങ്ങി നിക്ഷേപിച്ചവർ ഇപ്പോൾ ഇട്ട പണം തിരിച്ചെടുക്കാൻ ഓഫീസുകൾ കയറിയിങ്ങുകയാണ്.കഴിഞ്ഞ ഒരു വർഷം മുൻപ് കെ വി അശോകൻ ചെയർമാനായ കൈരളി മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സോസൈറ്റി വഴിയും വലിയ തട്ടിപ്പ് നടത്തുന്നുവെന്ന നിരവധി പരാതി ഉയരുന്നുണ്ട്..ഇരുപത് ലക്ഷവും അതിൽ കുടുതലും വാങ്ങിയാണ് സ്റ്റാഫിനെ നിയമിക്കുന്നത്.ക്യാപിറ്റൽ ബോക്സിൽ പണം നിക്ഷേപിച്ചവർ.ആ പണം തിരികെ ലഭിക്കുവാൻ കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ബ്രാഞ്ചുകൾ തുടങ്ങുവാനും നിർബന്ധിതരാവുകയാണ്. ഇപ്രകാരം ഒരു തട്ടിപ്പിൽ നിന്നും മറ്റൊന്നിലേയ്ക്ക് സാധാരണക്കാർ പെട്ടുപോകുകയാണ്.പലരും പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലുംഇവരുടെ സ്വാധീനംമൂലം ശക്തമായ നടപടികകൾ ഒന്നും തന്നെ എടുത്തിട്ടില്ല. കൂടാതെ പരാതിപ്പെടുന്നവരും പ്രതിയാക്കപ്പെടും എന്ന ഭയവും, കേസ്സുകൊടുത്താൽ പണം ലഭിക്കില്ല എന്ന ധാരണയാലും പലരും കേസിൽനിന്നും പിന്മാറുന്നു ഈ സാഹചര്യം മുതലാക്കി ഇത്തരം തട്ടിപ്പ് കമ്പനികൾ പെരുകുന്നു സമൂഹത്തിൽ ഉന്നത സ്ഥാനം ഉള്ളവർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുമ്പോൾ എല്ലാവരും ഇവരുടെ വലയിൽ വീഴും ഇങ്ങനെ പോയാൽ കേരളം തട്ടിപ്പുകാരുടെ വിളനിലമായി മാറുകയും, ഒരുപാട് ആളുകൾ വീണ്ടും കടക്കെണിയിലേക്കും , ആത്മഹത്യയിലേയ്ക്കും പോകും. ആയിരക്കണക്കിന് ആളുകളുടെ സങ്കടത്തിനു കാരണക്കാരായ ഈ കമ്പനിക്കും ഉടമകൾക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി.