محاضرة للحبيب عمر بن حفيظ في مصلى أهل الكساء بدار المصطفى ليلة الجمعة 24 رجب 1435هـ , ضمن سلسلة : إرشادات السلوك بعنوان : ذروة السعادة أن يكون همك ( الله )
Ya Samad send prayers, peace and blessings upon our Master Muhammad, the medicine of hearts and their treatment, the soundness of bodies and their cure, the light of vision and it's illumination, the spirit of all spirits and the secret of their endurance.
الله يعطيك العافيه اللهم صل على محمد وال محمد الطيبين الطاهرين وصحبه اجمعين يارب أجبر خواطرنا وفرج همي ويسر امري وخذ حقي ممن ظلمنا وحسبنا الله ونعم الوكيل في كل اب عاق يطيع ما يعول حسبنا الله ونعم الوكيل الله يتولانا
بمعرفة الله يتيسر للانسان حبه لله وخشيته والاحسان في عبادته... ومعرفته تكون بمعرفة اسمائه وصفاته فياريت لو الحبيب عمر بن حفيظ يتحفنا بدروس في أسماءالله الحسنى تزرع اليقين ف القلوب
من أراد السعادة والطمأنينة وكشف الهموم وغفران الذنوب فعليه بكثرة الصلاة على الحبيب صلى الله عليه وسلم في كل وقت وحين إجعل لك ورد يومي لا يقل عن ألف مرة يوميا مع أننا نضيع ساعات كل يوم
صل الله عليه وسلم بصلات عموم الكائنات والماليكه التاليات والحفظات والذاكيرات والسبيحات والمدبرات وحامله من اول النشاء الي مالا نهايه من الكمالات كما تحب وترضى أن يصل عليه بعددانعام وافضله واجعلنا من انفع الناس حظ قوربنا بسيدنا ومولانا محمد
ഞാൻ ആത്മബന്ധം സൂക്ഷിക്കുന്ന ആഗോള സുന്നി ഉലമാക്കൾക്കിടയിൽ പ്രമുഖരാണ് ശൈഖ് ഹബീബ് ഉമർ ബിൻ സാലിം ബിൻ ഹഫീള്. പാരമ്പര്യ ഇസ്‌ലാമിന്റെ തനതു സംസ്കൃതിയുടെ ഉത്തമ മാതൃകകൾ ലോകമൊട്ടാകെ നൂറ്റാണ്ടുകളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്രുതരായ സാദത്ത് ഖബീലകളുടെയും പണ്ഡിതരുടെയും നാടായ ഹള്ർമൗത്തിലെ തരീമിൽ നിന്ന് ഈ കാലഘട്ടത്തിൽ കീർത്തി നേടിയ സയ്യിദാണ് ഹബീബ് ഉമർ. തരീമിന് മലബാറിനോടും, മലബാറിന് തരീമിനോടുമുള്ള ബന്ധത്തിനും ഇഷ്ടത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലബാരികളായ നമ്മുടെ ജീവിതസ്മരണകളിൽ അലിഞ്ഞു ചേർന്ന സയ്യിദ് അലവി മമ്പുറം തങ്ങളും ഫസൽ തങ്ങളും കോഴിക്കോട് ജിഫ്‌രി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ജിഫ്‌രിയുമെല്ലാം ഹള്ർമൗത്തിൽ നിന്ന് വന്ന് മലബാറുകാരായവരാണ്. നമ്മുടെ മതപരവും സാംസ്കാരികവും സാമൂഹികവുമായ കാഴ്ചപ്പാടുകളും ജീവിതരീതികളും രൂപീകരിക്കുന്നതിൽ ഹള്ർമൗത്തിൽ നിന്ന് വന്ന സാദാത്തുക്കൾക്ക് വലിയ ഭാഗധേയമുണ്ട്. ഹള്ർമൗത്തിലെയും മലബാറിലെയും ഇസ്‌ലാമിക സംസ്കാരങ്ങൾ തമ്മിലുള്ള സാമ്യതകൾ അവിടം സന്ദർശിച്ചവർക്ക് ബോധ്യപ്പെടും. നമ്മുടെ ദിനചര്യയുടെ ഭാഗമായ ഹദ്ദാദ് റാതീബും വിർദ്ദുല്ലത്വീഫുമെല്ലാം ഇതിനുദാഹരണമാണ്. മലബാറും തരീമും പ്രതിനിധാനം ചെയ്യുന്ന പാരമ്പര്യ ഇസ്‌ലാമിന്റെ ആഗോള ആത്മീയ നേതൃത്വത്തിൽ പ്രമുഖരാണ് ഹബീബ് ഉമർ. ഇസ്‌ലാമിനകത്തും പുറത്തുനിന്നുമുള്ള വ്യത്യസ്ത പ്രതിസന്ധികളെ വളരെ മനോഹരമായി നേരിടുന്ന, പാരമ്പര്യ ഇസ്‌ലാമിന്റെ തനിമകളെ നിലനിർത്തുന്ന കേരളീയ പണ്ഡിതരോട് വലിയ മതിപ്പാണ് ഹബീബ് ഉമറും ഈയടുത്ത് വഫാത്തായ ശൈഖ് അബൂബക്കർ മശ്ഹൂറുമൊക്കെ കാണിച്ചിട്ടുള്ളത്. തരീമിലെ സയ്യിദുമാരും മലബാറിലെ പണ്ഡിതരും സാധാരണക്കാരും തമ്മിൽ കാലങ്ങളായി തുടർന്നു പോരുന്ന ബന്ധത്തിന്റെ തുടർച്ചയായാണ് ശൈഖ് ഹബീബ് ഉമറുമായിട്ടുള്ള ബന്ധം അനുഭവപ്പെട്ടിട്ടുള്ളത്. ആഗോള ഉലമാക്കളുടെ സംഗമങ്ങളിലും വിദേശ യാത്രകളിലും മറ്റും നിരന്തരം കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്നതിലുപരി ഫോണിലൂടെയും മറ്റും വിശേഷങ്ങൾ ചോദിച്ചറിയുകയും പരസ്പരം ദുആ ചെയ്യുകയും ഞങ്ങൾക്കിടയിൽ പതിവാണ്. ഈ ബന്ധത്തിന്റെ തുടർച്ചയിലാണ് കഴിഞ്ഞ റബീഉൽ അവ്വലിൽ ഹബീബ് ഉമർ ജാമിഉൽ ഫുതൂഹി വൽ ആസാറിന്റെ ബാബുസ്സലാം തുറന്നുകൊടുക്കാനായി വന്നത്. സാധാരണ ഗതിയിൽ ഹബീബ് റബീഉൽ അവ്വലിൽ ഹള്ർമൗത്തിന് പുറത്തേക്ക് യാത്രചെയ്യൽ അപൂർവ്വമാണ്. വിശേഷിച്ച് റബീഉൽ അവ്വൽ പന്ത്രണ്ടിന്. അന്ന് ഉച്ചക്ക് ശേഷമാണ് രക്തസമ്മർദ്ദം മൂലം ഞാൻ ആശുപത്രിയിലാവുന്നത്. അന്ന് മഗ്‌രിബിന് ശേഷം ഹബീബ് ഉമറിന് മർകസിൽ സ്വീകരണവും ഒരുക്കിയിരുന്നു. പ്രാർത്ഥനയിൽ മാത്രമേ ഇനി പ്രതീക്ഷയർപ്പിക്കാനുള്ളൂ എന്നും അടുത്ത ബന്ധുക്കളെ ആശുപത്രിയിലേക്ക് വിളിക്കൂ എന്നും ഡോക്ടർമാർ പറയുന്നതും ഈ നേരത്താണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരവും പ്രാർത്ഥിക്കാനായുള്ള അഭ്യർത്ഥനയും പൊതു ജനങ്ങളെ അറിയിക്കുന്നത് ഈ സന്ദർഭത്തിലാണ്. എന്റെ രോഗശമനത്തിന് വേണ്ടിയുള്ള ആദ്യ ദുആ മജ്‌ലിസായിരുന്നു മഗ്‌രിബിന് ശേഷം ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ മർകസിൽ നടന്നത്. തുടർന്ന് പ്രിയപ്പെട്ട വിശ്വാസികളുടെ ആത്മാവ് നനഞ്ഞ ദുആകളും സ്വലാത്തുകളും ആകാശത്തിലേക്കുയർന്നപ്പോഴാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ അന്നുരാത്രി തന്നെ കണ്ടുതുടങ്ങിയത്. സുബ്ഹി കഴിഞ്ഞ ഉടനെ ഹബീബ് ഉമർ ആശുപത്രിയിൽ വരികയും ദീർഘനേരം മന്ത്രിക്കുകയും ദുആ ചെയ്തതും വലിയ ആശ്വാസമാണ് നൽകിയത്. അതെന്നിലുണ്ടാക്കിയ ഊർജം ചെറുതല്ല. ഹള്ർമൗത്തിലേക്ക് മടങ്ങിയ ശേഷം നിത്യേനയെന്നോണം ഹബീബ് മകൻ അബ്ദുൽ ഹകീമിനെ വിളിക്കുകയും ആരോഗ്യ പുരോഗതി അന്വേഷിക്കുകയും ദാറുൽ മുസ്ത്വഫയിൽ ദുആ മജ്‌ലിസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങിയ ഉടനെ തന്നെ വീഡിയോ കോൺഫറൻസിലൂടെ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. നേരിൽ കാണാൻ നിരന്തരം ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തിന് രണ്ടുദിവസം മുമ്പാണ് മർകസിലെത്താൻ സാധിച്ചത്. സാദാത്തുക്കൾക്ക് 111 വീടുകൾ സമർപ്പിച്ച ധന്യ മുഹൂർത്തിലായി ആ സന്ദർശനം എന്നത് സന്തോഷം ഇരട്ടിപ്പിച്ചു. മർകസിലെ ബുഖാരി ദർസിലും നോളേജ് സിറ്റിയിലെ ഹള്റത്തുൽ ഫുതൂഹിലും പങ്കെടുത്ത് അദ്ദേഹം മഅ്ദിനും സിറാജുൽ ഹുദയുമടക്കമുള്ള നമ്മുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട്, ഉപദേശങ്ങൾ നൽകി, പ്രാർത്ഥിച്ച് ഇന്ന് മടങ്ങുകയാണ്. അല്ലാഹു അവരുടെ യാത്രയും സന്ദർശനവും സ്വീകരിക്കട്ടെ.