ഗാസയ്ക്ക് മേൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം ഒൻപത് മാസം പിന്നിടമ്പോഴും സൈനിക നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടി. ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര വെടിനിർത്തൽ അനുവാര്യമാണെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിന് സംയുക്ത അടിയന്തര ശ്രമങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോണിൽ നടത്തിയ ചർച്ചയിലാണ് യുഎഇ ഈ ആവശ്യം മന്നോട്ടുവച്ചത്.
#israelhamaswar #benjaminnetanyahu #hamas
4 окт 2024