ഈ പദ്യം ഞാനും പഠിച്ചിട്ടുണ്ട്.. മാന്തളിർ തിന്നു മദിച്ചൊരിളം കുയിൽ പുന്തേൻ കുഴമ്പാൽ നിൻ കർണയുഗ്മം പാടെ നിറപ്പാനായ് തൻഗളനാളത്താൽ ഓടക്കുഴലിടക്കൂതീടുന്നു..'' ഈ വരികൾ കാണുമ്പോളുളള ചെറിയ സംശയം കുയിൽ രാത്രിയിൽ പാടുമോ എന്നുളളതാണ്..
കഴിഞ്ഞദിവസം ഈ കവിത കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്താതെ ഉള്ളു. വളരെ നന്ദി. ഇങ്ങനെ ഒരു ചാനൽ തുടങ്ങിയ നിങ്ങൾക്ക് എങ്ങനെ നന്ദി പറയും? കവിതക്കൊപ്പം ഉള്ള ചിത്രങ്ങൾ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ട് പോകുന്നു. ഓർമയിൽ എവിടെയോ മറഞ്ഞു പോയ പ്രിയ ചിത്രങ്ങൾ. നന്ദി. നന്ദി. നന്ദി.
ഒരുപാട് ആഗ്രഹിച്ച ഒരു കവിത.... മനോഹരമായ ബാല്യം ഒളിപ്പിച്ചു വെച്ച് കടന്നു പോയ കാലത്തെ മധുരത്തോടെ ഓർമിക്കുന്നു.... അകന്നു അകന്നു മനസ്സിൽ മാത്രം നിറ നിലാവ് പോലെ അവശേഷിക്കുന്ന കൂട്ടുകാരെയും ഓർത്തു പോയി.... അമ്മ ഇപ്പോളും ന്റെ കുഞ്ഞിനെ പാടി ഉറക്കുന്ന ഒരു കുട്ടി പാട്ട് 😍..... അമ്മ കുഞ്ഞിലെ സ്കൂളിൽ പഠിച്ച പാട്ടാണത്രെ!!!!!!♥️
ഒരുപാട് നന്ദി, പല വരികളും ഓർമിപ്പിച്ചു തന്നതിന് 🙏🙏 ചിത്രങ്ങൾ കൂടി കണ്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ... ടീച്ചർ അർത്ഥം പറഞ്ഞു തന്നതെല്ലാം ഇന്നലെ എന്ന പോലെ ഓർക്കുന്നു.. 🙏🙏
എന്റെ feavrite song,,,,,, മക്കളെ ഇതു പാടി ഉറക്കി, ഇപ്പോൾ പേരക്കിടവിനെയും ഇത് പാടി ഉറക്കുന്നു,,,, ഒരിക്കലും മറക്കാത്ത കവിതകൾ,,,, നഷ്ടപ്പെട്ട ബാല്യകാല സ്മരണകൾ തിരികെ തരുന്ന താങ്കൾക്ക് നന്ദി എങ്ങിനെ പറയണം എന്നറിയില്ല
ഓർക്കാൻ ഒരുപാടുണ്ട്. സത്വര ലോകമനോഹരമായുള്ള ചിത്തിര മാസമണാഞ്ഞിതു ഭംഗിയിൽ. ആഞ്ഞു തേന്മാവിന്റ കൊമ്പുകുലകളാൽ ചാഞ്ഞു പഴങ്ങൾ ചുവന്നു തുടുത്തിതു. ഈ ബാച്ചിൽ ഉള്ളവർക്കൊക്ക ഇപ്പോൾ എത്ര പ്രായം ആയിക്കാണും. 🥰🥰🥰
When my mother render a lullaby for getting slept my younger sister in this tune, l also felt sleepy. l am fond of my mother and her singing. Thank u for evoking my innate feelings by uploading this lullaby.
എന്റെ ആ പഴയ സ്കൂളും' മലയാളം ടീച്ചറായ രോഹിണിട്ടീച്ചറും' ക്ലാസ്സെടുക്കുന്ന സമയത്ത് ബാക്ക് ബഞ്ചിലിരുന്ന് പാട്ടു പാടുന്ന സുബൈറും' എന്റെ അന്നത്തെ രൂപവും' മഴയത്ത് കൊണ്ടു പോകാറുള്ള മരത്തിന്റെ കാലുള്ള കുടയുമൊക്കെ 'ഒരു 70 MM 'സ്ക്രീനിലൂടെയെന്നപോലെ എന്റെ മനോ മുരുകത്തിലൂടെ കടന്നു പോയി ......
കൂട്ടുകാരുമായി തോളിൽ കയ്യിട്ടു ആടിയാടി നീട്ടി പാടിയത്.... പിന്നീട് സ്വന്തം കുട്ടികൾക്ക് പാടി ഉറക്കിയത്.. ഈ കാലത്തു ജനിച്ചു ജീവിക്കാൻ പറ്റിയല്ലോ അതു ഭാഗ്യം...
പേരകുട്ടി ഉറക്കം വന്ന് മടിയിൽ വന്നു കിടന്നപ്പഴാണ് ഈ വരികൾ ഓർത്തത്. മുഴുവൻ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. പണ്ട് ചൊല്ലിപ്പടിച്ച അതെ ഈണത്തിൽ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. 👌👍😍
ഓർമകൾക്കെന്തു സുഗന്ധം മൂന്നാം ക്ലാസിൽ പഠിച്ച കവിത .. അനന്തൻ മാഷെ ഓർമ വരുന്നു... പയ്യന്നൂർ സൗത്ത് എൽ.പി.സ്കൂൾ, ഞങ്ങളുടെ മുച്ചിലോട്ട് സ്കൂൾ... മാഷുടെ രൂപവും ഘനഗാംഭീര്യവുമുള്ള ശബ്ദവും ഓർമ വരുന്നു.'' പദ്യം കാണാപാഠം പഠിച്ചില്ലെങ്കിൽ കിട്ടുന്ന ശിക്ഷ : പടം കാണുമ്പോൾ മനസിന് കുളിര്...
നന്ദി സുഹൃത്തെ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോയതിന് , ഇന്നും ഈ ചിത്രം മായാതെ മനസിലുണ്ട്, കൂടെ പഠിച്ച മോഹനനെ ജോസഫിനെ പ്രകാശ് മാത്യൂവിനെ പഠിപ്പിച്ച തോമസാറിനെ .....