I miss you എന്ന വാക്കിന് മനോഹരമായി മലയാളത്തിൽ പരിഭാഷ പ്പെടുത്തിയത് O N V ആണ് അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി.............
അതെ .... ആ 13 വർഷങ്ങൾ മലയാളിക്ക് നൽകിയത് വലിയ നഷ്ടമായിരുന്നു. പക്ഷേ ആ നഷ്ടം നികത്താൻ നീയെത്ര ധന്യ എന്ന ചിത്രത്തിലെ ഗാനങ്ങൾ മതിയായിരുന്നു. "അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ .... ഒരു മാത്ര വെറുതേ നിനച്ചു പോയി.. ഒരു മാത്ര വെറുതേ നിനച്ചു പോയി " പ്രണയത്തിന്റെ ഊഷ്മളത പകർന്ന അതിന്റെ മധുരവും അകൽച്ചയുടെ കയ്പുനീ രുമിറ്റുന്ന വരികൾ ഹൃ തന്ത്രികളിൽ തലോടും എന്നെന്നും മലയാള മനസ്സിൽ ...... ആ ഗാന സാമ്രാട്ടുകൾക്ക് ഹൃദയാഞ്ജ ലികൾ
സിനിമാഗാനരംഗത്ത് ഒ എൻ വിയുടെ സംഭാവന തിളങ്ങുന്നതു തന്നെയാണു. മയില്പ്പീലി എന്ന സമാഹാരം ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു. എന്നാൽ 2007-ൽ ഓ എൻ വിക്ക് ജ്ഞാനപീഠം അവാർഡ് കിട്ടിയപ്പോൾ ഉയർന്ന സംശയങ്ങൾക്ക് മറുപടി പറയാതെയാണ് കവി 2016-ൽ വിട വാങ്ങിയത്! അതായത് “ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം....” ‘ഭൂമിക്കൊരു ചരമഗീതം’ എന്ന പേരിൽ ഓ എൻ വി കുറുപ്പ് എഴുതിയ കവിതയിൽ നിന്നുള്ളതാണ് ഈ വരികൾ ! എന്നാൽ ഈ കവിത വർഷങ്ങ്ൾക്കു മുമ്പ് കവി ചുണ്ടയിൽ പ്രഭാകരൻ (തൃശൂർ) രചിച്ച “ഒരു ചരമക്കുറിപ്പ്” എന്ന കവിതയുടെ മോഷണമാണെന്ന ആരോപണത്തെക്കുറിച്ച് ഒ.എൻ.വി. കുറുപ്പ് പ്രതികരിക്കാനില്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്, അന്നു . 1980കളിൽ താൻ കോഴിക്കോട് താമസിച്ചിരുന്ന കാലത്താണ് പ്രസ്‌തുത കവിത എഴുതുന്നതെന്ന് പ്രഭാകരൻ ലേഖനത്തിൽ പറയുന്നു. അക്കാലത്ത് ബ്രണ്ണൻ കോളജിൽ അധ്യാപകനായിരുന്ന ഒ.എൻ.വിയുമായി വലിയ അടുപ്പമായിരുന്നു. സന്തതസഹചാരിയായിരുന്ന പ്രശസ്‌ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ളയാണ് ഒ.എൻ.വിയടക്കമുള്ള എഴുത്തുകാരെ പരിചയപ്പെടുത്തിയത്. പല കവിയരങ്ങുകളിലും ഒ.എൻ.വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവർക്കൊപ്പം തനിക്ക് കവിത അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നതായും പ്രഭാകരൻ പറയുന്നു. ഒ.എൻ.വിയെ ഗുരുവിനെ പോലെയാണ് അന്നു കണ്ടിരുന്നത്. എന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രയിൽ സഹയാത്രികനായിരുന്നു ഒ.എൻ.വി. അങ്ങനെയാണ് യാത്രയിലൊരു ദിവസം തന്റെ കവിതയുടെ കയ്യെഴുത്തുകോപ്പി ഒ.എൻ.വിക്കു വായിക്കാൻ കൊടുത്തത്. കാര്യമായ അഭിപ്രായമൊന്നും പറയാതെ പിറ്റേന്ന് ഒ.എൻ.വി കവിത തിരിച്ചു തന്നപ്പോൾ വിഷമമായി. അധികം താമസിയാതെ ഒ.എൻ.വിയെ ട്രെയിനിൽ കാണാതായി. അതേക്കുറിച്ചന്വേഷിച്ചപ്പോൾ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയതായറിഞ്ഞു. ഒരു വാക്കുപോലും പറയാതെ ഒ.എൻ.വി. പോയതിൽ വിഷമം തോന്നിയെങ്കിലും ഞെട്ടിയത് അധികം താമസിയാതെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത വായിച്ചപ്പോഴാണെന്ന് പ്രഭാകരൻ പറയുന്നു. തന്റെ കവിതയിൽ അദ്ദേഹം വരുത്തിയത് ചില്ലറ മാറ്റങ്ങൾ മാത്രം. ഇതിനു ഒരിക്കലും തൃപ്തികരമായ ഒരു മറുപടി കിട്ടിയിട്ടില്ല. ഇന്റർനെറ്റ് എന്ന “മഹാവിപത്ത് ” വഴി ഈ രഹസ്യം ഒരു നാൾ പുറത്തു വരുമെന്നു ഒ. എൻ.വി ഒരിക്കലും കരുതിയിക്കാൻ സാധ്യയതയില്ല!
മോഷണം onv യെ പറ്റി അങ്ങനെ കേട്ടിട്ടില്ല. പക്ഷെ പാരയുടെ ആശാനായിരുന്നു എന്ന് പരസ്യമായ രഹസ്യമാണ്. Award സംഘടിപ്പിക്കുന്നതിൽ വിരുതൻ ആയിരുന്നു. മറ്റുള്ളവർക് award കിട്ടാത്തിരിക്കാനും. ശ്രീകുമാരൻ തമ്പി ഈയിടെ പറഞ്ഞിരുന്നു.
@@sunilroyalnestedavanaparam5142 Thanks. ഈ വാർത്ത ONV ജീവിച്ചിരിക്കുമ്പോൾ തന്നെ (ജ്ഞാനപീഠം അവാർഡ് നേടിയ ഉടൻ) മാതൃഭൂമി അടക്കമുള്ള പത്രങ്ങളിൽ വന്നിരുന്നു. ചുണ്ടയിൽ പ്രഭാകരൻ മുമ്പ് പ്രതികരിച്ചിട്ടുണ്ടാകാം. പക്ഷെ അതിനു ഫലമുണ്ടാവാൻ സാധ്യതയില്ല. പക്ഷെ ഇന്റർനെറ്റ് വന്നപ്പോൾ ഇത് പരസ്യമായി, അറിയേണ്ടവർ എല്ലാം അറിഞ്ഞു. “കവി” മൗനം പാലിച്ചു! ഇടതുപക്ഷസഹയാത്രികനായി അറിയപ്പെട്ടിരുന്ന ഓ എൻ വി പണ്ടത്തെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിനു ഗാനങ്ങൾ എഴുതിയ ആളാണു. പിന്നീട് അക്രമവും സമരവും മാത്രം നടത്തിയിരുന്ന പാർട്ടിക്കാരിൽ നിന്നു അകലം പാലിച്ച് safe ആയ കോളേജ് ജോലി സംഘടിപ്പിച്ച് താൻ എതിർത്തിരുന്ന “സാമൂഹ്യവ്യവസ്ഥിതിയുടെ” ആനുകൂല്യങ്ങൾ തട്ടിയെടുത്തു (പല white collar കമ്മ്യൂണിസ്റ്റുകാരെയും പോലെ!) ബുദ്ധിജീവിയായി ചമഞ്ഞു - “തച്ചുടക്കലിൽ തത്വശാസ്ത്രങ്ങൾക്കജ്ഞാതമായ പച്ചത്തുരുത്തിൽ” അഭയം തേടി!
Not bad ....Bring something interesting lyk review movies lyk Kumbalangi Night's, Joseph, Ambili, isq, munariyippu, salt n pepper ,traffic, tumbhad, ye saali ashique.....