ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്..... ഓ വി വിജയന്‍ ചരമദിനാചരണം..... ഓ വി വിജയന്‍ സ്മാരകം, തസ്രാക്ക് - പാലക്കാട് ഉത്ഘാടന പ്രഭാഷണം - സുനില്‍ പി ഇളയിടം.
വീണ്ടും കേട്ടു.ശരിക്കും സുനിൽ സാറിന്റെ പ്രഭാഷണത്തിലാണ് മലയാളത്തിലെ സുന്ദരവും അർത്ഥസമ്പുഷ്ടവുമായ വാക്കുകളുടെ അനർഗളമായ ഒഴുക്കിന്റെ വശ്യസൗന്ദര്യം അറിയുന്നത്.ശരിക്കും ഒരു ലേഖനത്തിൽ വായിക്കുന്നത് പോലെ തെറ്റില്ലാത്ത പദസമ്പത്ത് കൊണ്ട് അനുഗൃഹീതമായ താങ്കളുടെ പ്രഭാഷണങ്ങൾ ഹൃദ്യം സർ.അഭിനന്ദനങ്ങൾ!
"അയാൾ കിണറ്റിലേക്ക് കൂപ്പുകുത്തി , കിണറുകടന്ന് ഉൾക്കിണറ്റിലേക്ക് വെള്ളത്തിന്റെ വില്ലീസു പടുതകളിലൂടെ അയാൾ നീങ്ങി. ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ, തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി അയാൾക്കു പിന്നിൽ ചില്ലു വാതിലുകൾ ഒന്നൊന്നായടഞ്ഞു. " (മുങ്ങാങ്കോഴിയുടെ മരണം - ഇതുപോലെ ഭ്രമാത്മകവും ഒപ്പം നിർവ്വികാരവുമായ ഒരു മരണ വർണ്ണന വേറെവിടെ കാണും ?) .
തൻ്റെ munvidhikale വാക്കുകളിൽ ഒളിപ്പിച്ചു പരിമിതമായ ലോകത്തേക്ക് വിജയനെ വരച്ചു ചേർക്കുന്നു. ലോകം നശിക്കുന്നു എന്ന നിരാശ ആത്മ പരമായ നിരാശയുടെ vekivaakkalaanu. ഭാഷാ പ്രയോഗത്തിൽ അങ്ങയെ മാനിക്കുന്നു.
18:30 അപ്പൊ തരിസാപ്പള്ളി ചെപ്പേടിൽ ഉള്ള ഓപ്പോ 😏 ഒപ്പുള്ള ഒരുപാട് ശിലാ ലികിതങ്ങളും ചെപ്പേടുകളും ഉണ്ട്. ഇന്ത്യയിൽ വരുന്നതിന് മുൻപ് യൂറോപ്പുകാര് ഒപ്പിട്ടിരുന്നോ എന്ന് അന്വേഷിക്കണം.😎
Sunil elayidam is telling many things , meaning only he knows!!! Ov vijayan beyond words, and his characters are in search of truth and ulitmate relisation
പ്രഭാഷണത്തെ പ്രഭാഷണം കൊണ്ടു വേണം ഖണ്ഡിക്കാൻ.അല്ലാതെ തെറി പറയുന്നത് ശരിയാണോ?ഖസാക്ക് തന്ന അനുഭവം കാലതീതമായി നിൽക്കുന്നു. ഈ പ്രഭാഷണം വീണ്ടും രവിയോടൊത്തുളളപ്രയാണത്തിനായി മടക്കി വിളിക്കുന്നു.
അത് തെറിച്ചവർക്കറിയില്ലാതല യിൽ മുഴുവൻ അതിനു മുമ്പ് ആരോ ചെയ്ത പ്രഭാഷണവും ബാധയായിത്തീർന്നരാഷ്ട്രീയവുമാണ്. ഇദ്ദേഹത്തെപ്പോലെ ഓരോ ദിവസം ഓരോ വിഷയം അവതരിപ്പിയ്ക്കാൻ എത്ര പേരുണ്ട്? പറയുന്നതിൽതെറ്റുണ്ടെങ്കിൽ പ്രഭാഷണം കൊണ്ട് തെളിയിക്കണം. അതല്ലാതെ കയ്യടി യു കൂക്കുവിളിയുമല്ല പ്രതികരണം.
ഖസാഖ് വായിച്ചിട്ടു ഈ പുള്ളിക്ക് അത് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. വെറുതെ കുറെ ഗ്യാസ് അടിക്കുന്നു. ടിപ്പിക്കൽ കോളേജ് അധ്യാപകന്റെ ഗ്യാസടി എന്നും പറയാം. ഖസാഖ് മനുഷ്യ അസ്തിത്വത്തെപ്പറ്റിയുള്ള, അതിന്റെ വ്യർത്ഥതയെപ്പറ്റിയുള്ള കരുണയാർന്ന വെളിപാടാണ്.
പശുവിനെ കുറിച്ച് പറഞ്ഞ്..പറഞ്ഞു പശുവിനെ കെട്ടി യ തെങ്ങിനെ കുറിച്ച് മാത്രം പറയാൻ കഴിയുന്ന ഒരു stayil. യധാർത്തിൽ അത് അറിവു കുറവായട്ടെ കാണാൻ കഴിയൂ ഇളയിടമേ. ഒ.വി യെകുറിച്ച് പറയാൻ തുടങ്ങിയാൽ, അത് തന്നെ ധാരാളമുണ്ട്. അതല്ലാതെ ആ സമയത്ത് തന്റെ അറിവുമുഴുവൻ മറ്റുള്ളവനെ അറിയിക്കാനുള്ള ഒരവസരമായി ആ സമയത്തെ ഉപയോഗിക്കുകയല്ല ചെയ്യേണ്ടത്.