' *ദൈവ കരുണ '* എല്ലാവർക്കും സ്വീകാര്യമായ ഒരു പ്രാർത്ഥനാ വിഷയമാണ്. കരുണക്കൊന്തയും കരുണയുടെ വർഷവും കരുണക്കായുള്ള പ്രാർത്ഥനയുമെല്ലാം നമുക്ക് സുപരിചിതമായ കാര്യങ്ങളാണ്. എന്നാൽ, ദൈവ കരുണയല്ല, ദൈവ കൃപയാണ് മനുഷ്യരെ രക്ഷയിലേക്കു നയിക്കുന്നത്. താൻ സ്നേഹിക്കുന്നവരുടെ അയ്യൊ ഭാവം കണ്ടിട്ട് സ്നേഹമുള്ള മനസിൽ നിന്നും ഉയരുന്ന വികാരമാണ് കരുണ. മനുഷ്യന് രക്ഷപ്രാപിക്കുവാൻ യാതൊരു സാദ്ധ്യതയും നൽകാതിരുന്ന ന്യായപപ്രാണ മടങ്ങുന്ന പഴയ നിയമത്തെ അസാധുവാക്കുവാൻ വേണ്ടി, സലമനുഷ്യരാലും സാദ്ധ്യമാകുന്ന ഒരു പുതിയ നിയമം സ്ഥാപിച്ചത് ദൈവകരുണയുടെ പ്രതികരണമാണ്. അതാണ് റോമർ, 3:25 പറഞ്ഞു കൊണ്ടിരിക്കുന്നത്. തൻ്റെ സൃഷ്ടികളാണെങ്കിലും ലോകാധിപതിയുടെ അധീനതയിൽ കിടക്കുന്ന സകല ജനങ്ങളുടെ മേലും ദൈവ കരുണ വ്യാപരിക്കുന്നുണ്ട്. അതു കൊണ്ടാണ് യേശുക്രിസ്തുവിലൂടെ മാത്രമുള്ള സൗജന്യരക്ഷയുടെ സുവിശേഷം പ്രസംഗിക്കുവാനും എഴുതുവാനുമൊക്കെ പരിശുദ്ധാത്മാവ് അനേകരെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പ്രസംഗിക്കപ്പെടുന്ന സുവിശേഷം കേട്ട് രക്ഷപ്രാപിക്കണമെങ്കിൽ ദൈവകൃപ ലഭിച്ചുവെങ്കിൽ മാത്രമെ സാധ്യമാകൂ. ദൈവവചനത്തെ ചോദ്യം ചെയ്യാതെയും ലോക സുഖജീവിതത്തോടും ജനപ്രീതിയോടും രമ്യപ്പെടുവാൻ വേണ്ടി ദുർവ്യാഖ്യാനം ചെയ്യാതെയും പൂർണ്ണ വിധേയത്വത്തിലാകുമ്പോൾ യാതൊരു പ്രവർത്തിയുടെയും ഫലമല്ലാതെ , ദൈവം നൽകുന്ന ദാനമാണ് ദൈവകൃപ. NB. കരുണ, രക്ഷയിലേക്കുള്ള ആഹ്വാനം മുഴക്കുന്നു; മാർഗ്ഗം തുറക്കുന്നു. *കൃപ, രക്ഷയിലേക്ക് സ്വീകരിക്കുന്നു. "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. " എഫേസോസ് 2 : 8. ഇവിടെ പറയുന്ന വിശ്വാസം മതവിശ്വാസമല്ല. യേശുവിലുള്ള വിശ്വാസമാണ്; മനുഷ്യർ ചെയ്യാവുന്ന സകല പാപങ്ങൾക്കും യേശു പരിഹാരം വരുത്തിയിരിക്കുന്നു എന്ന വിശ്വാസമാണ്. ഇനി എന്തെങ്കിലും പാപപരിഹാര കർമ്മങ്ങൾ ചെയ്യുന്നവർ - കൃപയിൽ നിന്നും വീണു പോകുന്നു. "നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്‌തുവിനോടുള്ള നിങ്ങളുടെ ബന്‌ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്‌തിരിക്കുന്നു. '' (ഗലാത്തിയാ 5 : 4 ) ഇത് പുതിയ നിയമത്തിൻ്റെ മാർമ്മിക വിഷയമാണ്. കൃപലഭിച്ചാൽ മാത്രമേ ഇതും മനസിലാകുകയുള്ളു. അവരവർ ആയിരിക്കുന്ന സമൂഹത്തിൽ തന്നെ ദൈവം "(അവന്‍)ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി ( നൽകും). എഫേസോസ് 4 : 11 അങ്ങനെയാണ് ദൈവസഭയെ ദൈവം പരിപാലിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ എന്തു ചെയ്യും എന്ന ഉത്ക്കണ്ഠയുടെയൊന്നും ആവശ്യമില്ല. ദൈവം തൻ്റെ സഭയെ പണിയും. ദൈവകൃപലഭിക്കുവാൻ അർഹതയുള്ളവരെ ദൈവം അങ്ങനെയാണ് പരിപാലിക്കുന്നത്. വലിയൊരു സമൂഹം അന്ത്യക്രിസ്തുവിനോടു ചേർന്ന് മഹാപീഡനത്തിലേക്കു കടന്നു പോകുമ്പോൾ കൃപലഭിച്ചവർ യേശുക്രിസ്തു വാനമേഘങ്ങളിൽ വന്ന് ഭൂമിയിലെ തൻ്റെ സഭയെ സ്വീകരിക്കുമ്പോൾ നിത്യജീവനിലേക്ക് പ്രവേശിക്കും. അതാണ് 1 തെസെ,4:16,17 വാക്യങ്ങൾ നൽകുന്ന വാഗ്ദാനം.
അച്ചോ, കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ അച്ചൻ ദൈവം ആണ് എന്നാണല്ലോ അച്ചന്മാർ പറയാറു ള്ളത്. എന്റെ പൊന്നച്ചാ,അച്ചൻ ദൈവമാണല്ലോ?ഒരു മഴ പെയ്യിയ്ക്കണേ. എന്തൊരു ചൂടാ.
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. cgvkyyjh