**ആ കർസേവക്ക് ഒരു വർഷം തികയുന്നു** തോട്ടശ്ശേരിയറ : മലപ്പുറം കുന്നുംപുറം തോട്ടശ്ശേരി യറയിൽ യുവ പണ്ഡിതൻ സൈതലവി സഖാഫി നിർമിച്ച "സ്വിറാത്വ് അക്കാദമി " എന്ന വിദ്യാഭ്യാസ സമുച്ചയം ഒരു വിഭാഗം സാമൂഹ്യദ്രോഹികൾ കയ്യേറി ഒരാണ്ട് തികയാൻ പോകുന്നു. പത്ത് വർഷത്തോളം കഠിനാധ്വാനം ചെയ്തു സഖാഫിയും ശിഷ്യഗണങ്ങളും പിരിവെടുത്തും കടം വാങ്ങിയും സംവിധാനിച്ച സ്ഥാപനമാണ് 2022 ആഗസ്ത് 25 ന് ഒരു സംഘം സാമൂഹ്യദ്രോഹികൾ മാരകായുധങ്ങളുമായി വന്ന് പൂട്ടുകൾ പൊളിച്ച് അകത്ത് കടന്ന് പിടിച്ചടക്കുന്നതും അവിടെ സൂക്ഷിച്ചിരുന്ന രേഖകളും പണവും മോഷ്ടിക്കുന്നതും. പ്രമുഖ സുന്നി വിഭാഗത്തിലെ സജീവ പ്രവർത്തകനായ സഖാഫിയുടെ അധ്വാനമായ സ്ഥാപനം പിടിച്ചെടുക്കാൻ പ്രസ്തുത വിഭാഗത്തിലെ തന്നെ പ്രമുഖർ ഒത്താശ ചെയ്തതായും പ്രമുഖ നേതാവിന്റെ മകനും മറ്റൊരു നേതാവിന്റെ അനുജനും അക്രമത്തിൽ പങ്കെടുത്തതായി ജനസംസാരമുണ്ട് ബഹുമുഖ വിദ്യഭ്യാസ പദ്ധതികളുമായി ആറ് കോടി രൂപയോളം മുടക്കി തുടങ്ങിയ സ്ഥാപന സമിതിയിൽ നിന്ന് പരിസരത്തുള്ള രണ്ട് പേരെ സഖാഫി മാറ്റി നിർത്തിയെന്നും പ്രമുഖ സുന്നിവിഭാഗം പ്രാദേശിക നേതാക്കളായ അവരുടെ സ്വാധീനമുപയോഗിച്ച് നാൽപതോളം വരുന്ന ഒരു സംഘം സ്ഥാപനം അക്രമിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. സ്കൂൾഓണാവധിക്ക് വിദ്യാർത്ഥികൾ നാട്ടിൽ പോവുകയും സ്ഥാപകനായ സൈതലവി സഖാഫി വിദേശത്ത് പോവുകയും ചെയ്ത സമയത്താണ് ആക്രമണം ഉണ്ടായത്. ആറ് കോടിയോളം രൂപ മുടക്കിയ സ്ഥാപനത്തിന് ഒന്നരക്കോടിയോളം രൂപ കടബാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. സഖാഫിയെയും ശിഷ്യന്മാരെയും സ്ഥാപനത്തിൽ കയറാൻ അനുവദിക്കിലെന്നും കയറിയാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തുന്ന കയ്യേറ്റക്കാർക്ക് ഈ സ്ഥാപന സമുച്ചയം ഏൽപിച്ചു നൽകാമെന്നും കടം വീട്ടി ഫ്രീ ആകാൻ ഉള്ള ഫണ്ട് തരണമെന്ന് പറഞ്ഞ് പോലീസ് മുഖേനയും ഈ സുന്നി വിഭാഗം നേതാക്കൾ മുഖേനയും ചർച്ചകൾ നടന്നെങ്കിലും സ്ഥാപനം കയ്യേറിയവർ അതിന് തയ്യാറായിട്ടില്ല എന്നാണറിയുന്നത്. കടബാധ്യത മൂലം ആത്മഹത്യാ വക്കിലെത്തിയ ഈ യുവപണ്ഡിതനെ പീഡിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹവും ശിഷ്യന്മാരും കൂടി നിർമിച്ചെടുത്ത വിദ്യഭാസ സമുച്ചയം കയ്യേറിയവരെ ഒഴിപ്പിക്കണമെന്നും രേഖകൾ സഹിതം അധികാരികൾക്ക് പല വുരു പരാതി നൽകിയെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് അവ അവഗണിച്ചതായി കേൾക്കുന്നു എ.ആർ നഗർ സ്വദേശിയും ഈ സുന്നി വിഭാഗം സംസ്ഥാന നേതാവിന്റെ സ്വന്തക്കാരനും ഈ സുന്നി പ്രാദേശിക നേതാവുമായ ഒരു വ്യക്തിയാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് സംസാരമുണ്ട് ക്രിമിനൽ പശ്ചാതലമുള്ള ഇയാൾക്കെതിരെ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും നിരന്തരം പരാതികൾ ഉണ്ടായിരുന്നു. സ്വിറാത്വ് അക്കാദമി സമിതിയിൽ ആദ്യം അംഗമായിരുന്ന ഇയാളുടെ നിലപാടുകളോടുള്ള വിയോജിപ്പ് കാരണം സൈതലവി സഖാഫി ഇദ്ദേഹത്തെയും അനുയായികളെയും മാറ്റി നിർത്തിയതാണ് പ്രധാന കാരണമായി കേൾക്കുന്നത് സ്ഥാപനത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കൽ, കൊല്ലമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ പല കുറ്റങ്ങളും ഇയാളെ കുറിച്ച് ഉന്നയിക്കപ്പെടുന്നു. പ്രമുഖ സുന്നി വിഭാഗം സംസ്ഥാന ഭാരവാഹിയും അദ്ദേഹത്തിന്റെ സഹോദരനും മറ്റൊരു സമുന്നത നേതാവിന്റെ മകനും ഇദ്ദേഹത്തിന്റെ സാമ്പത്തിക ഗണഭോക്താക്കളാണെന്നും ഇവർ ചേർന്നാണ് സ്ഥാപനം പിടിച്ചെടുക്കൽ ആസൂത്രണം ചെയ്തതെന്നും പറയപ്പെടുന്നു. വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ ചില ഉന്നത നേതാക്കൾ ഇടപെട്ട് അനുരജ്ഞന ഫോർമുല തയ്യാറാക്കിയെങ്കിലും താഴെക്കിടയിൽ അവ തള്ളപ്പെടുകയായിരുന്നു. കടബാധ്യത കൂടിയത് കാരണം കടക്കാരുടെ ഭീഷണിയും പീഡനവും നിമിത്തം ആത്മഹത്യാ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ എല്ലാ നേതാക്കൾക്കും ഉത്തരവാദിത്തമുണ്ടാകും എന്ന് കാണിച്ച് സൈതലവി സഖാഫി പ്രസ്തുതസുന്നിയിലെ പ്രധാന നേതാക്കൾക്കു എഴുത്ത് കൊടുത്തതായും അറിയുന്നു. സമസ്തയിലെ പ്രശ്നങ്ങൾ ആഘോഷിക്കുന്ന ആളുകൾ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഇത്തരം ക്രൂരതകൾ മൂടി വയ്ക്കുകയാണെന്നും ഈ അതിക്രമം അവസാനിപ്പിച്ച് സഖാഫിയുടെ നേതൃത്വത്തിൽ നിർമിച്ച സ്ഥാപനം അദ്ദേഹത്തെ തിരിച്ചേൽപിക്കാത്ത പക്ഷം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ