ഈശോ ആരുടേയും കുമ്പസാരം കേട്ടില്ല. ആരെക്കൊണ്ടും പാപങ്ങൾ പറയിച്ചില്ല. ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആർക്കും പ്രായശ്ചിതം കൊടുത്തില്ല. മേലിൽ പാപം ചെയ്യരുത് എന്ന ഉപ ദേശം ആണ് ഈശോ പാപിനിയ്ക്ക് കൊടുത്തത്. എന്നാൽ അച്ചന്മാർ കൊടുക്കുന്ന ഉപദേശം എന്താണ്? " വീണ്ടും വീണ്ടും ഉള്ള കുമ്പസാരം ആണ് ആവശ്യം ". അച്ഛന്മാരുടെ ഈ ഉപദേശം പാപംങ്ങൾ വീണ്ടും വീണ്ടും ചെയ്തുകൂട്ടാനേ ഉപകരിയ്ക്കൂ. "സക്രാരിയിൽ ഇരിയ്ക്കുന്ന ഈശോയോട് പ്രാർത്ഥിയ്ക്കൂ " എന്ന് അച്ചന്മാർ പറയാറുണ്ട്. " സക്രാറിയിൽ ഇരിയ്ക്കുന്ന ഈശോയോട് പാപങ്ങൾ ഏറ്റുപറയു "എന്ന് അച്ചന്മാർ ജനങ്ങളോട് പറയാത്തത് എന്ത്? പെണ്ണുങ്ങൾ പറയുന്ന ലൈംഗിക പാപങ്ങൾ കേട്ടു മനസുകൊണ്ട് വ്യഭിചാരം ചെയ്യാനുള്ള കൊതി അല്ലേ ഇതിനു പിന്നിൽ? ആണുങ്ങളെയും കുട്ടികളെയും കുമ്പസാരിപ്പിയ്ക്കുന്നത് ഈ ലക്ഷ്യത്തിലേയ്ക്കുള്ള ഒരു വഴി. ശരിയല്ലേ അച്ഛന്മാരെ? ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് അച്ചൻ എന്തെല്ലാം ചോദ്യങ്ങളാണ് ചോദിച്ചു അവരെ മാനസികമായി പീഡിപ്പിയ്ക്കുന്നത്. കുമ്പസാരം റാഗിങ്ങിന്റെ തന്നെ മറ്റൊരു രൂപമാണ്. ഈശോ പാപിനിയോട് അവൾ ചെയ്ത പാപം സംബന്ധിച്ച എന്തെങ്കിലും ചോദ്യം ചോദിച്ചുവോ? ഇല്ലാ. പെണ്ണുങ്ങളെ കുമ്പസാ രിപ്പിയ്ക്കുപോൾ അച്ചൻ ഒരുപാട് സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? അച്ചൻ എത്ര ളോഹ ഇട്ടാലും ജന്മ വാസന അച്ചന്റെ ഉള്ളിൽ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.