നൂറിലധികം നബിദിനാഘോഷങ്ങളിൽ പങ്കെടുത്തയാളാണ് വെള്ളമുണ്ട സ്വദേശി തോലൻ കുഞവുള്ള ഹാജി. മൂന്ന് ഭാര്യമാരും 2 1 മക്കളും 200 ഓളം പേരകുട്ടികളുമുണ്ട് വെള്ളമുണ്ടക്കാർ സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞവുള്ള ഹാജക്ക്. . അരികിലിരിക്കുന്ന മൂന്ന് പേരും ഭാര്യമാരാണ്. ആദ്യ ഭാര്യ ആയിഷ, രണ്ടാമത്തെ ഭാര്യ ആമിന.ഏറ്റവും ഒടുവിൽ വിവാഹം പാത്തുവിനെ. എല്ലാ ഭാര്യമാരിലുമായി 21 മക്കളാണ്. അവരുടെ മക്കളും മരുമുമക്കളുമായി 200 ഓളം പേര കുട്ടികൾ . ഇപ്പോൾ 104 വയസ്സുള്ള കുഞ്ഞവുള്ള ഹാജി ദീർഘകാലം വെള്ളമുണ്ട കട്ടയാട് മഹല്ല് കമ്മിറ്റി, ഭാരവാഹിയായിരുന്നു. സാമ്പത്തികാവസ്ഥ വളരെ മോശമായിരുന്ന അക്കാലത്ത് ഒരു രൂപയൊക്കെ പിരിവ് എടുത്താണ് നബിദിനാഘോഷം നടത്തിയിരുന്നത്.പിന്നീട് ഏറ്റവും ഉയർന്ന സംഖ്യ അഞ്ച് രൂപയായിരുന്നുവെന്ന് ഏറെക്കാലം സംഘാടകനായിരുന്ന കുഞ്ഞവുള്ള ഹാജി ഓർക്കുന്നു . കൂട്ടുകുടുംബം പോലെ അടുത്തടുത്ത വീടുകളിലായാണ് എല്ലാവരും താമസിക്കുന്നത്. മൂന്ന് ഭാര്യമാരെയും കൂട്ടി 2008 - ൽ ഹജ്ജിന് പോയിരുന്നു. പ്രായാധിക്യം കൊണ്ട് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടങ്കിലും എല്ലാവരും ചേർന്നുള്ള സ്നേഹത്താൽ മനസ്സിന് സന്തോഷക്കുറവില്ല . ഇത്തവണയും വീടിൻ്റെ ഉമ്മറത്തിരുന്ന് നബിദിന റാലി കണ്ടപ്പോൾ പഴയ ഓർമകളായിരുന്നു ഹാജ്യാരുടെ മനസ്സ് നിറയെ.
20 сен 2024