എത്ര കേട്ടാലും മതിയാകില്ല . സർ ഞങ്ങളുടെ ഓഫീസിൽ 2017 ൽ വന്നപ്പോൾ ഞാൻ request ചെയ്തു സാറിനെക്കൊണ്ട് പാടിച്ചു. , പാവം അന്ന് പല പ്രസംഗങ്ങൾ കഴിഞ്ഞ് ക്ഷീണിച്ച് തൊണ്ട വയ്യ എന്ന് പറഞ്ഞു എങ്കിലും ഞങ്ങളുടെ സ്നേഹ പൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങി സർ പാടി , ഈശ്വരാ അതിൻ്റെ ഫീൽ ഇതൊന്നുമല്ല , ഈ ജന്മം മറക്കാൻ കഴിയില്ല അന്ന് സർ പാടിയത് . ഇപ്പോഴും അതോർക്കുമ്പോൾ രോമാഞ്ചം വരും. സാറിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ട്. 🙏
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലിതന്നു... അമ്മയുടെ ഗെർഭ പാത്രം... ഇതിനപ്പുറം അതിനൊരു നിർവചനം തരാൻ ഇന്ന് ഈ ലോകത്തിൽ sir നിങ്ങളല്ലാതെ ആരുമില്ല.. എപ്പോൾ കേട്ടാലും എന്തിനെന്നറിയാതെ കണ്ണുകൾ നിറയും..ഇതുവരെ sir നെ നേരിട്ട് കണ്ടിട്ടില്ല.. 2ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.. നാട്ടിൽ വരാൻ ദൈവം അനുഗ്രഹിച്ചാൽ സാറിനെ ഒന്ന് കാണണം എന്നുണ്ട്.. ആയുസും ആരോഗ്യവും സകല സൗഭാഗ്യങ്ങളും ഭഗവാൻ തരട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹
അല്ലെങ്കിൽ തന്നെ മലയാളിക്ക് എന്ത് കോപ്പാണ് അറിയുന്നത്. തുണിയുടുക്കാത്ത സെലിബ്രേറ്റികളുടെ വാഴ്ത്തുന്നതോ ? അഹങ്കാരം തലയ്ക്കു പിടിച്ച അഭിനവ ഭരണാധികാരികളുടെ മൂട് താങ്ങി വിപ്ലവം മുഴക്കുന്ന തോ? കഷ്ടം🙏🏽
സാറിന്റെ എല്ലാ കവിതകളുടെയുംകാസറ്റുകളുംപുസ്തകങളും ഇപ്പോഴും ഒരു നിധിപോലെ കാത്ത് സൂക്ഷിക്കുന്നു കാസറ്റുകൾ ഇപ്പോഴും കേൾക്കുന്നു എനിക്കു പാനസോണിക് ടേപ്റികാർടുണ്ട്
ഇരുളിൻമഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലി നൽകി എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു ആത്മ ശിഖരത്തിൽഒരു കൂടു തന്നു ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവിതൻ താരാട്ട് തളരുമ്പോഴും ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവി തൻ താരാട്ടു തളരുമ്പോഴും കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തിൽ ഞാൻ എന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പോകുന്നു അടരുവാൻ വയ്യ അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു പൊഴിയുമ്പോൾ ആണെന്റെ സ്വർഗം നിന്നിലടിയുന്നതേ നിത്യസത്യം
ജീവിതാനുഭങ്ങൾ ആകുന്ന അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു മനസ്സിൽ നിന്നെ ഇത്തരം ഒരു കവിത ഒരു ആലാപനം ഉടലെടുക്കു സമാന അനുഭവങ്ങൾ ഉള്ളവർക്ക് കണ്ണ് നനയും ഇത് കേൾക്കുമ്പോൾ
മലയാള ഭാഷയുടെ ആഴങ്ങളിൽ നിന്നും വാക്കുകളുടെ മുത്തുകൾ വാരി വിതറുന്ന വരികളിൽ വിരിഞ്ഞിറങ്ങുന്ന മാരിവില്ലിന്റെ മാസ്മരികതിളക്കമാണ് കവിയുടെ അസാധ്യമായ ആലാപനത്തിൽ തെളിയുന്നത്. അത്രമാത്രം ഹൃദ്യം.
സർ ന്റെ ഈ അക്ഷരങ്ങളിൽ കുടുങ്ങി ഞാൻ എത്രയോ കാലമായി 🙏🙏🙏... വരികളും ആ വരികൾക്കിടയിലെ ആ ആത്മാവും ആ ശബ്ദവും എന്നും എപ്പോഴും സർ താങ്കളെ ഗുരുവായി ഓർത്തു പ്രാർത്ഥിക്കാറുണ്ട് സർ ന് വേണ്ടി 🙏🙏🙏
ഇരുളിൻ മഹാനിദ്രയിൽ നിന്ന് ഒരിക്കലും ഉണരാതിരിക്കാൻ വിധിക്കപ്പെട്ട ചില അസൂയാലുക്കൾ അവരുടെ നിദ്രാടന വേളകളിൽ ഇവിടെ വന്ന് ഡിസ്ലൈക്കടിച്ചു മടങ്ങുന്നു . കഷ്ടം !
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു... ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ... ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ... ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞുപോകുന്നു.... അടരുവാന്‍ വയ്യാ... അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2) നിന്നിലടിയുന്നതേ നിത്യസത്യം...!
ഈ കവിതയിൽ സാർ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാകുന്നില്ല. ഭാര്യയോടുള്ള സ്നേഹമാണോ ?പെറ്റമ്മയോടുള്ള സ്നേഹമാണോ? അതോ പ്രകൃതിയോടുള്ള സ്നേഹമാണോ? അതെന്തായാലും ഈ വരികൾ മനുഷ്യനുള്ള കാലത്തോളം സ്മരിക്കപ്പെടും.......
വളരെ അതീകം ഹൃദയ സ്പർശിയായ കവിത ഏല്ലാ സത്യങ്ങളും ഏതൊരു വീകാരവും, എല്ലാം ഒരുമിച്ചു തെളിഞ്ഞു വരുന്ന വരികളും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന അവതരണവും ശബ്ദവും ❤❤❤❤