ഇന്നലെ മുതൽ ഈ പാട്ട് തുടരെ തുടരെ ഇങ്ങനെ നാവിൽ വന്ന് കൊണ്ടിരുന്നത് കൊണ്ട് ഒന്ന് കേൾക്കാൻ വന്നതാണ് (10-10-2024). എന്ത് മനോഹരമായ മെലഡി ഗാനമാണ്, നിത്യഹരിതം.. 🌷💕💜🌿
ഇമകളിൽ തെളിയും സ്വപ്നമായി ഈ സന്ധ്യകൾ ഇനിയെന്നും ഇനി പൂക്കാലങ്ങൾ നിൻ കൂടെ ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി (ഇമകളിൽ...) ഈറൻ സന്ധ്യകൾ ഇതളിതളായി ഇരുളിൽ തെളിയും സ്വപ്നങ്ങൾ ഇനിയും കാണാൻ ആഗ്രഹങ്ങൾ വിളിച്ചു നോക്കൂ പറന്നു വരും ഞാൻ വിഹായസിൽ നിന്നും വിരുന്നുകാരനായി (ഇമകളിൽ...) പറന്നകന്നൊരു പക്ഷി പിന്നെയും പാടീ പ്രണയ ഗാനം നിന്നരികിൽ പറന്നിരിക്കാൻ നീയേകും സ്വപ്നങ്ങൾ കാണാൻ നീലാംബരം നിറയും മോഹവുമായി (ഇമകളിൽ...)
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ പൂക്കളും പുഴകളും കൂടെയാടീ സ്വപ്നത്തിലവൾ വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
ഓരോ നിമിഷവും നിനക്കായി വിടർന്നു ഓണപ്പൂക്കൾ മനസിനുള്ളിൽ ഒരിക്കൽ നീ വരും ജീവനേകും ഒന്നുമുദിക്കാത്തൊരീ തീരങ്ങളിൽ (ഓരോ നിമിഷവും...) പ്രഭാതം മുതൽ പ്രദോഷം വരെ പാതകൾ നോക്കിയിരുന്നൂ ഞാൻ പൊന്നു പൂശിയ സായന്തനങ്ങൾ പതിയെ മറഞ്ഞൂ ഇരുൾ മൂടി പുതിയൊരു പുലരി തേടും പ്രതീക്ഷയിൽ കാത്തിരിപ്പുകൾ (ഓരോ നിമിഷവും...) കാലം ചിറകു വിരിച്ചാടും കുതിര പോൽ പായും ഓർമകളിൽ കിന്നാരം ചൊല്ലി നീ നിറയും കരിമ്പടങ്ങളിൽ വെളിച്ചമായി കോലം കെട്ടിയാടിയ വേദികളെല്ലാം കണ്ണിൽ തെളിയുന്നൂ ആശകളായി (ഓരോ നിമിഷവും...)
ഓരോന്നും പറഞ്ഞു ഞാൻ കൂടെ വന്നൂ ഒന്നും മിണ്ടാതെ നീ നടന്നു ഓളങ്ങളെണ്ണി ഞാനിരുന്നു ഒററക്കീ പുഴക്കരയിൽ ഓർമയിൽ നിന്റെ ചിത്രവുമായി (ഓരോന്നും...) കണ്ടവരെല്ലാം ഒന്നായി പറഞ്ഞു കണ്ണനും രാധയും പോലെ നാം കണ്ണിൽ കത്തും പുത്തിരിയായി കൺമണി നീ മുന്നിൽ നിന്നു കാവടിയാടീ മോഹങ്ങൾ കാർമേഘമെല്ലാം ഒഴിഞ്ഞു പോയി (ഓരോന്നും...) മിഴിയിലൽപം തിളക്കം കണ്ടൂ ഞാനൊന്നു മൊഴിഞ്ഞ നേരം കവിളിലെ ചോപ്പിൽ മന്ദാരം പൂത്തതെന്തേ മടിച്ചു മടിച്ചൊന്നു തൊട്ട നേരം മൗനമായി വിരിഞ്ഞൂ നിൻ മോഹം മിന്നും താരമായി മനം നിറഞ്ഞൂ (ഓരോന്നും...)
ചെറു പുഞ്ചിരികളിൽ പിൻ നോട്ടങ്ങളിൽ ചന്ദന മണമുള്ള പൂ വിടർന്നു ചായം തേക്കാത്ത മൊഴികളാലതിനു ചാരുതയാർന്നൊരു തുടർച്ചയായി (ചെറു പുഞ്ചിരികളിൽ...) മോഹങ്ങൾ കോർത്തൊരു മാല കെട്ടി മൗനമായി നാം ചേർന്നിരുന്നു മനസിനുള്ളിൽ മൊട്ടിട്ട മുകുളങ്ങൾ മിഴികളിൽ പൂക്കളായി വിടർന്നു മാനം നോക്കി പാടി മധുര ഗാനം (ചെറു പുഞ്ചിരികളിൽ...) ആദ്യമായി കാണും അത്ഭുതം പോൽ അരയന്നമായി നീ ഒഴുകി വന്നു ആഗ്രഹങ്ങളിൽ മനസുണർന്നു അടുത്തു നിൽക്കും പുഞ്ചിരി പൂവിനായി ആയിരം തൽപങ്ങൾ ഞാനൊരുക്കി (ചെറു പുഞ്ചിരികളിൽ...)
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
വിണ്ണിൽ നിന്നും മുത്തു പോൽ വിടർന്നു മഴത്തുള്ളികൾ വിടരും മുൻപെ കൊഴിയും വർണങ്ങളായി മറഞ്ഞു പോയി (വിണ്ണിൽ...) പൂക്കാൻ മടിച്ച മനസിലെ ചെമ്പകം പുന്നാരം ചൊല്ലി നീ അരികിൽ വന്നപ്പോൾ പിന്നെയും പിന്നെയും പൂവണിഞ്ഞു പ്രണയത്തിൻ പൂക്കൾ നീ പ്രിയമോടെ മനസിൽ കോർത്തു വച്ചു (വിണ്ണിൽ...) തിരമാലകളിൽ താളം തുളളും തോണി പോലെൻ സ്വപ്നങ്ങൾ തുമ്പികൾ പാറുന്നൂ ചുററിലും തംബുരു മുഴങ്ങുന്നു മനസിനുള്ളിൽ താരമായി നിന്നെ എതിരേൽക്കാൻ (വിണ്ണിൽ...)