വളരെയധികം അതിശയോക്തി കലർത്തിയാണ് ഈ വിവരണം. അല്പം സത്യങ്ങളും ബാക്കിയൊക്കെ കേട്ട് കേൾവിയുമാണ്. അഘോരികൾ ശൈവ സാധകാരാണ്. എന്താണ് ശിവ തത്വം എന്ന് മനസ്സിലാക്കാതെ ഇവരെ വിലയിരുത്തിയാൽ ഇങ്ങനെയൊക്കെയുള്ള അബദ്ധങ്ങൾ ശരിയാണെന്നു തെറ്റിദ്ധരിക്കും. വേദങ്ങളിലെ മന്ത്രങ്ങളുടെ സൂക്ഷ്മമായ അർഥം അറിയാൻ തപസ്സു കൊണ്ടേ കഴിയു. അതിനൊന്നും കഴിവില്ലാത്ത പണ്ഡിതന്മാരാണ് വേദങ്ങളുടെ വാച്യാർഥം എടുത്തു വിഡ്ഢിത്തങ്ങൾ പറഞ്ഞു വച്ചത്. അഘോരി എന്നാൽ ഘോരമല്ലാത്തത് എന്നാണ്. പ്രപഞ്ചത്തെ അതിന്റെ മൂല രൂപത്തിൽ കാണാൻ ശ്രമിച്ചാൽ അതാവസാനിക്കുക ശൂന്യതയിൽ ആയിരിക്കും. ആ ശൂന്യതയിൽ ലയിച്ചു തീർന്ന ജീവത്മാവ് ആ ഭാവനയിൽ തന്നെ സംയമനം ചെയ്ത് മനസ്സ് ഇല്ലാതായി തീരുന്നു. ദേഹം ശേഷിക്കുന്നു എങ്കിലും ആ ജീവൻ മുക്തനായി സർവ്വ തന്ത്ര സ്വതന്ത്രനായി ജീവിക്കുന്നു. ശിശു സഹജമായ നിഷ്കളങ്കത വന്നു ചേർന്നാൽ ആ ദേഹത്തിന്റെ സുരക്ഷ പ്രകൃതി ഏറ്റെടുക്കുന്നു. ആ അവസ്ഥയിലെത്തിയ സാധുവിന്റെ ജീവിതം വിലയിരുത്താൻ മനുഷ്യരെ കൊണ്ട് കഴിയില്ല. എന്നിട്ടും ആ സാഹസത്തിനു മുതിർന്നവർ കണ്ടത് പറയുന്നു. അവരുടെ ദൃഷ്ട്ടിയിൽ കാണുന്നത് സത്യമാണ് എന്നും ധരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഏതൊരു അംശംത്തിലും ബോധമാണുള്ളത്. അതറിയാൻ ശുദ്ധ ബോധസ്വരൂപനായി മാറാൻ ഒരു സാധകന് കഴിയണം. അങ്ങനെ പൂർണ്ണമായി സത്യം അറിഞ്ഞു അതിൽ തന്നെ ധാരണ ചെയ്യാനും കഴിയണം. ധാരണ ബാലപ്പെട്ട് പക്വമാകുമ്പോൾ ധ്യാനം ശീലിച്ചു മനസ്സ് ശുദ്ധമാകുന്നു. ആ മനഃശുദ്ധിക്ക് സ്ഥായി ഭാവം വന്നാൽ സമാധി അനുഭവം ഉണ്ടാകുന്നു. അതോടെ മുക്തനായി തീരുന്നു. പിന്നീടുള്ള ആ ജീവന്റെ ഗതി ദേഹ പ്രാരാബ്ധം തീർക്കാൻ വേണ്ടി മാത്രം ശേഷിക്കുന്നു. ആ അവസ്ഥയിൽ എത്തിയവരാണ് അഘോരികളും അവധൂതന്മാരും. ദേഹ ബോധമോ അഹങ്കാരമോ ഒന്നും അവരിൽ ഇല്ല. അക്ഷരങ്ങൾ ഊർജ്ജ സ്പന്ദനങ്ങൾ ആണ്. മന്ത്രങ്ങൾ മനസ്സിനെ ത്രാണനം ചെയ്യാൻ സഹായിക്കുന്നു. എന്നാൽ ശബ്ദം പോലും ആകാശ തന്മാത്രയാണ്. അതിനും താഴെയാണ് സ്പർശം, രൂപം, രസം, ഗന്ധം എന്നീ പഞ്ച തന്മാത്രകൾ. പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിക്കാൻ കഴിയാതെ ഒരു ജീവനും അഘോരിയാകുന്നില്ല. അഘോരികളുടെ കർമ്മങ്ങളൊന്നും അവരെ ബാധിക്കുന്നില്ല. അത് കൊണ്ട് തന്നെ അവർക്ക് ഈ ലോകമെന്നല്ല ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവരുടെ മേൽ ആധിപത്യവുമില്ല. പ്രപഞ്ചം ഉണ്ടായത് ശൂന്യതയിൽ നിന്നാണ് അതറിഞ്ഞു ആ ശൂന്യതയിലാണ് അവരുടെ ലീലകൾ. അവിടെ മാംസമോ അമേദ്ധ്യമോ മഹത്വം നിറഞ്ഞതെന്ന് മനുഷ്യർ കല്പിക്കുന്ന ദ്രവ്യങ്ങളോ ഇല്ല. ശൂന്യതയിൽ നിന്നും എന്തും ആവിർഭവിപ്പിക്കാൻ അവർക്ക് കഴിയുമെന്നിരിക്കെ ഈ ലോക പദാർഥങ്ങൾക്കൊന്നും അവരെ ആകർഷിക്കാനും കഴിവില്ല. ശിവമല്ലാത്തതൊക്കെ ശവം എന്ന് പറയുന്നു. ശിവമെന്നാൽ ബോധമാണ്. ഈ പ്രപഞ്ചം തന്നെ ഉള്ളതായി തോന്നുന്നത് ബോധമുള്ളത് കൊണ്ടാണ്. എന്നാൽ ആ ബോധം ശുദ്ധമായി തീർന്നാൽ വൈവിധ്യങ്ങൾ ഒക്കെ ഇല്ലാതായി തീരുന്നു. അത് അനുഭവിച്ചറിഞവരാണ് അഘോരികൾ. അവരെ കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകൾ വികലമാണ്, ആദ്യംസ്വയം അറിഞ്ഞിട്ട് പോരെ അഘോരികളെ കുറിച്ച് അറിയാൻ ശ്രമിക്കൽ. സ്വയം അറിയുമ്പോൾ സത്യം മനസ്സിലാകും. സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ ശ്രദ്ധിച്ചാൽ അത് ഗുണപ്രദമാണ്. ഓം നമഃ ശിവായ.
@@kumark-zf7py ഉത്ഭവിച്ചത് പോലെത്തന്നെ ഒടുങ്ങി തീരാതെ കഴിയുമോ? ഈ ലോകത്തെ ജീവിതത്തെ കുറിച്ച് മാത്രം ലക്ഷ്യം വച്ചുള്ള ജീവിത രീതികൾ പിന്തുടരുന്നവർക്ക് അതിനപ്പുറമുള്ള ജീവന്റെ അസ്തിത്വ തലങ്ങളെ കുറിച്ചറിയില്ല. ആത്മീയ ജ്ഞാനം നേടാൻ കഴിയുന്ന വിദ്യാഭ്യാസ രീതി ഇല്ലാതായി തീർന്നു. എങ്കിലും ശ്രദ്ധയോടെ ലോക വ്യവഹാരങ്ങൾ മനസ്സിലാക്കുന്നവർക്ക് ഈ ലോകാനുഭവങ്ങളുടെ നിസ്സാരത ബോധ്യപെടുമ്പോൾ ആത്മീയ വഴി സ്വീകരിക്കുന്നു. ആത്മാർത്ഥമായ അന്വേഷണം നടത്തുന്ന വ്യക്തിക്ക് ഗുരുവിനെ കിട്ടാനും ശിക്ഷണം കിട്ടാനും ഇടവരുന്നു. മുക്തി ആഗ്രഹിച്ചു സാധനകൾ അനുഷ്ടിച്ചു ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ തുടർന്നുള്ള ജന്മങ്ങളിലൊ ആഗ്രഹം സാധിക്കുന്നു. സർവ്വ ആഗ്രഹങ്ങളും ഒടുങ്ങിയാൽ ദേഹമുണ്ടെങ്കിലും മനസ്സ് ബുദ്ധി അഹങ്കാരം ഒക്കെ പോയി തീർന്ന ജീവിതത്തിൽ ചിത്ത ശുദ്ധി കൈവരുന്നു. ആ അവസ്ഥയിലൊക്കെ എത്തിയവരാണ് അഘോരി സംപ്രദയത്തിൽ ചെന്നു പെടുന്നത്. അഘോരി സന്യാസിമാരെ തിരിച്ചറിയാൻ പോലും ഈശ്വരാനുഗ്രഹം വേണം. ഭൂമിയിലെ സകല മനുഷ്യരും മുക്തിക്ക് അധികാരികളാണ്. അതിനു ജാതി മത വർണ്ണ വ്യത്യാസങ്ങൾ ബാധകമല്ല. ഒന്നാം ക്‌ളാസിലെ കുട്ടികൾ രണ്ടിലേക്ക് പോകുമ്പോൾ വീണ്ടും ഒന്നിലേക്ക് കുട്ടികൾ വരുന്നില്ലേ അത് പോലെ സ്വാഭാവികമായും മനുഷ്യരിൽ നിന്നും ശ്രദ്ധയുള്ളവർ ആത്മീയ ഉന്നതിയിൽ എത്തി ചേരുന്നു. ഒരിക്കൽ എല്ലാവരും ദൈവത്തിൽ ലയിക്കും. വീണ്ടും ഉത്ഭവവും ഉണ്ടാകും. അതൊരു ആവർത്തനം മാത്രമാണ്. യോഗ വാസിഷ്ടത്തിൽ മഹർഷി വസിഷ്ടൻ ശ്രീരാമനെയും കൂട്ടി ഭൂസുണ്ടൻ എന്നൊരു ഋഷിയെ കാണാൻ പോകുന്ന കഥയുണ്ട്. ശ്രീരാമൻ ആദ്യമായിട്ടാണ് അവിടെ ചെല്ലുന്നത് പക്ഷേ വസിഷ്ട്ട മഹർഷിയോട് ഭൂസുണ്ട ഋഷി പറയുന്നത് ഇതിപ്പോൾ എത്രാമത്തെ വരവാണ് എന്നായിരുന്നു. അതായതു യുഗങ്ങൾ തോറും ഇതിങ്ങനെ ആവർത്തിക്കുന്ന എന്ന് തന്നെ. താങ്കളുടെ ഈ ചോദ്യവും എന്റെ ഉത്തരവും പോലും പണ്ടും ഇങ്ങനെ ഉണ്ടായിരുന്നു എന്ന് പറയാം.
സുപ്രീം കോടതി ജഡ്ജിക്ക് പത്രസമ്മേളനം വിളിച്ചു ജഡ്ജ്‌മെന്റിനെ കുറിച്ചും വിധി കണ്ടുള്ള ജനങ്ങളുടെ സംശയംങ്ങൾക്ക് മറുപടി പറയാനും നിർവാഹമില്ല. അതിനേക്കാൾ ഉത്തമ മാതൃകയായി സ്വ കർമ്മങ്ങളെ കുറിച്ച് വെളിപ്പെടുത്താനും ന്യായീകരിക്കാനും അഘോരികൾ ആഗ്രഹിക്കുന്നില്ല. സർവ്വ ആഗ്രഹങ്ങളും ത്യജിക്കാതെ ഒരു ജീവനും അഘോരി ആകാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഇങ്ങനെയൊക്കെ പലതും പറഞ്ഞു ജനസമൂഹത്തിൽ അനവധി തെറ്റിദ്ധാരണകൾ പരത്തിയാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരും.
ഈ ആഗ്രഹങ്ങൾ സ്വയം ഉണ്ടാക്കുന്നതാണോ? ആണെങ്കിൽ അതിന്ടെ അടിസ്ഥാനം എന്താണ്? ആഗ്രഹങ്ങൾ എന്തിനെ ആശ്രയിച്ചാണ് നില നിൽക്കുന്നത്? പിന്നെ പലർക്കും പല തരത്തിൽ ഉള്ള ആവശ്യങ്ങൾ അല്ലെ വരുന്നത്? ഈ വൈരുദ്യം എന്ത് കൊണ്ടാണ്? ആത്മാവ്, ജീവൻ ഇതൊക്ക ഒന്ന് തന്നെ ആണെങ്കിൽ ഈ വിവേചനം എന്തിന്റെ അടിസ്ഥാനത്തിൽ ആണ്?
@@kumark-zf7py ഗർഭ പാത്രത്തിൽ ഇരിക്കുന്ന ജീവന് പൂർണ്ണ ജ്ഞാനമുണ്ട്. പുറത്ത് വരുന്നതോടെ അത് 99%വും നഷ്ട്ടപെടുന്നു. ബാക്കി 1%ശേഷിച്ചിരിക്കെ അവർക്ക് മുതിർന്നവരേക്കാൾ ചില അനുഭവങ്ങൾ കിട്ടാറുണ്ട്. പിന്നീട് അവർ വളർന്നു വരുന്ന സാഹചര്യങ്ങൾ ഒന്നും തന്നെ ആത്മീയ വളർച്ചക്ക് സഹായകമാകുന്നില്ല. വിദ്യ എന്നത് ഭൂമിയിൽ ജീവിക്കാൻ വേണ്ടി മാത്രമായ നിലയിലാണ്. ധർമ്മം അർഥം കാമം മോക്ഷം ഇങ്ങനെ നാലുള്ളതിൽ ആദ്യത്തേത് തന്നെ ഇല്ലാതാക്കി അത് കൊണ്ട് തന്നെ അവസാനത്തെതും ഇല്ലാതായി. മോക്ഷം എന്നാൽ മോഹങ്ങൾ ക്ഷയിക്കൽ ആണ്. അങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരമ്മയും സ്വന്തം കുട്ടി ശങ്കരനോ വിവേകാനന്ദനോ ആകാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നിട്ടും ചിലർ ആത്മീയ മാർഗ്ഗം സ്വീകരിക്കുന്നതും കാണാം, കാരണം സത്യത്തിന്റെ നിലനിൽപ്പിനു തടസ്സം നിൽക്കാൻ പ്രകൃതിയിലെ ഒരു ശക്തിക്കും കഴിയില്ല. ലോകാനുഭവങ്ങളിൽ മടുപ്പ് തോന്നുന്ന അവസ്ഥയിൽ എത്തിയവരിൽ ബോധം പ്രകാശിക്കുന്നു. അവർ സത്യം തേടി അന്വേഷണം നടത്തുന്നു. ഒടുവിൽ ഗർഹസ്ഥ്യം കഴിഞ്ഞ് വാനപ്രസ്തവും കഴിഞ്ഞ് സന്യാസം സ്വീകരിക്കുന്നു. പറയി പെറ്റ പന്തീരു കുലത്തിന്റെ കഥ ഓർക്കുക. വരരുചി ജനിച്ച കുഞ്ഞുങ്ങളെ മുഴുവൻ ഉപേക്ഷിക്കാൻ ഭാര്യയെ ഉപദേശിച്ചില്ലേ. 12 നേയും പ്രകൃതി സ്വീകരിച്ചു അവരൊക്കെ ജ്ഞാനികളും ആയി ആരാധ്യരായി തീർന്നില്ലേ. മനുഷ്യന്റെ സ്വാർത്ഥത മൂലമാണ് സ്വന്തം കുഞ്ഞുങ്ങൾ ആത്മീയ വഴിക്ക് പോകാത്തത്. പുരുഷനെ അറിഞ്ഞവൻ പ്രകൃതിയെയും അറിയും. പുരുഷൻ എന്നാൽ ശിവൻ അഥവാ ജ്ഞാനം ശുദ്ധ ബോധം എന്നൊക്കെ പറയാം. പാർവതി അഥവാ ശക്തി എന്നാൽ പ്രകൃതി തന്നെ. അമ്മയാണ് ആദ്യ ഗുരു. മാതാ പിതാ ഗുരു ദൈവം. ഇങ്ങനെ പോകുന്നു ആത്മീയ മാർഗ്ഗം. അമ്മ മാത്രമുള്ള ശങ്കരൻ ആ അമ്മയുടെ അനുഗ്രഹം വാങ്ങി എങ്ങനെ ലോകത്തിന്റെ ആത്മീയ ഗുരുവായി, കുറഞ്ഞ കാലം കൊണ്ട് തന്നെ അദ്വൈത സിദ്ധാന്തം പുസ്ഥാപിച്ചു. അത്തരം കഥകൾ പറഞ്ഞു കൊടുത്തു വളർത്തിയാൽ അങ്ങനെ ആയി തീരാൻ ആഗ്രഹിക്കും. അത് തന്നെയാണ് ആഗ്രഹം ഇല്ലാതാകാനുള്ള വഴിയും. ഓം.