അത്യുഷ്ണവും അതിശൈത്യവും നൽകുന്ന താക്കീതുകളെ അടയാളപ്പെടുത്തുന്നു ഇസ്ലാമികാധ്യാപനങ്ങൾ.
മഴക്കാലത്ത് പ്രളയദുരന്തം വേനൽക്കാലത്ത് ഉഷ്ണതരംഗദുരന്തം - 44 നദികളും കാടും മേടും സഹ്യന്റെ സാനിധ്യവുമുള്ള കേരളം കൊണ്ടറിഞ്ഞിട്ടും പഠിക്കാത്ത പാഠങ്ങളെത്ര?!.
"അത്യുഷ്ണവും അതിശൈത്യവും നരകശിക്ഷയുടെ ഭാഗമാണ്"(തിരുവചനം). ശാശ്വതമായ പരിഹാരവും വരും തലമുറയ്ക്കുള്ള കരുതിവെയ്പ്പും സാധ്യമാക്കാൻ ഇച്ചാശക്തിയില്ലാത്തസമൂഹം പ്രകൃതി ദുരന്തങ്ങളുടെ ഇരകളായിരിക്കും. (വി:ഖുർആൻ അർറൂം 41).
"നരകത്തീയ്യിനാണ് ഈ ഉഷ്ണതരംഗത്തേക്കാൾ ചൂട് കൂടുതലുള്ളത്"(അത്തൗബ 81). "Heatwave വിശ്വാസിയെ ഖുർആനിലെ അത്തഹ് രീം അധ്യായം ആറാം വാക്യം ഓർമിപ്പിക്കുന്നു"." സത്യവിശ്വാസികളെ! നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകത്തിൽ നിന്ന് കാത്തുകൊള്ളുക".
കടുത്ത ചൂട് അനുഭവിക്കുന്ന വിശ്വാസി പ്രാർത്ഥിക്കേണ്ട പ്രാർത്ഥന തിരുനബി (സ) പഠിപ്പിക്കുന്നു.
أللهم أجرني من حر جهنم
(അല്ലാഹുവേ, നരകച്ചൂടിൽ നിന്ന് എന്നെ കാത്തുരക്ഷിക്കേണമേ).
"ഉള്ളവന്റെ ധനത്തിൽ നിന്ന് ഇല്ലാത്തവന്റെ അവകാശം (زكاة) നേരെ ചൊവ്വേ നൽകാത്ത ഒരു സമൂഹത്തിനും ആകാശത്തുനിന്ന് ഒരു തുള്ളി മഴ വർഷിക്കില്ല. പിന്നെയും മഴ കിട്ടുന്നെങ്കിൽ അത് ഭൂമിയിലെ മൃഗങ്ങൾ കാരണമായിട്ടാണ്".(തിരുവചനം)
"അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക, ആകാശം മഴ വർഷിക്കും"(സൂറ നൂഹ്); "ഒരു നാഗരിക സമൂഹം 'ഈമാനും തഖ്‌വ'യും മുറുകെപിടിച്ചാൽ ആകാശം അവരോട് കനിയും ഭൂമി അവർക്കായ് വിളയും"(അഹ്റാഫ് 96).
#അത്യുഷ്ണംനരകശിക്ഷയോ?
#ജുമുഅഖുതുബ #ജമാൽമങ്കട
12 сен 2024