ടി.ജെ ജോസഫിനെ കൊണ്ടുപോലും പ്രവാചകനെ പ്രകീർത്തിപ്പിക്കുന്ന പദ്ധതി | Rabeeul avval | Aliyar Qasimi . #tjjoseph #rabeeulawwal #rabeeulavvalspeech #prophet Muhammed
ജോസഫ് ഈ question തയ്യാറാക്കി കോളേജിലെ ടൈപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി ഫെയർ കോപ്പി അടിക്കാൻ കൊടുത്തപ്പോൾ അവർ ചോദിച്ചുവത്രെ.... സർ ഇങ്ങിനെ തന്നെ അടിച്ചാൽ ഇതു പ്രശ്നമാകില്ലേ എന്ന്......അതിനൊക്കെ അവൻ ശാപം അനുഭവിക്കുകയും ചെയ്തു ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു...... എന്താണെന്നു വിശദീകരിക്കുന്നില്ല........
പിജെ ജോസഫല്ല സാക്ഷാൽ നരേന്ദ്രമോദി പോലും ഈ വിധ ഘട്ടത്തിൽ ഇത്തരം പ്രകീർത്തനമൊക്കെ നടത്തിയിരിക്കാം. അതൊക്കെ അവരുടെ രാഷ്ട്രീയം. എന്നാൽ ഈ കപട പ്രകിർത്തനം സുതിപാടലൊന്നും ആ പ്രവാചകന് ആവശ്യമില്ല.ഇഷ്ടവുമല്ല.വേണ്ടത് ഉമ്മത്തിന്റ മാതൃകാ ജീവിതം വിശ്വാസത്തിൽ കലർപ്പ് വരാതിരിക്കലുമാണ്.ആവിധം നന്മകളിലൂടെയാണ് വിശ്വാസികളെ തിരിച്ചറിയാനും ഇസ്ലാമിലേക്ക് അവരൊക്കെ ആകൃഷ്ടരാകേണ്ടതും. ഇതര മതസ്ഥരോട് നിങ്ങൾ സാദൃശ്യപെടരുതെന്ന് പഠിപിച്ച പ്രവാചകൻ മുഹമ്മദ്നബി(സ) അവരേകൊണ്ട് ആവിധം ഒരുപ്രകീർത്തനം താൽപര്യപെടുന്നേയില്ല.. എന്തെങ്കിലുമൊക്കെ പുതിയ ആചാരം ആണ്ട് ഉത്സവം ഉണ്ടാക്കി എന്ത് പ്രകിർത്തനം നടത്തി ദീനിന് എന്ത് വളർച്ചയാ ഉണ്ടാക്കാനാകുക. ഞങ്ങളും നിങ്ങളുമൊക്കെ ഒന്ന് എന്ന് പറയാനായി ഉപകരിക്കാം. അതല്ല നാം മനുഷ്യരെല്ലാം ഒന്ന് നമ്മുടെ സൃഷ്ടാവും ഒന്ന് അവനെമാത്രമേ ആരാധനപാടുള്ളൂ എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അതിന് ഈ താന്തോന്നി സ്വഭാവം മറയിടുകയാണ് ചെയ്യുന്നത്.. പ്രവാചകൻ തന്റ ജീവിത കാലത്ത് വെറുക്കുകയും വിലക്കുകയും ചെയ്തവയാണ് ഈ നബിദിനാഘോഷമായി നടക്കുന്നത്. ക്രൈസ്തവരെ അനുകരിക്കുന്ന കാലത്തേ പറ്റിയും അപ്രകാരം പുകഴ്ത്തി പാടി നടക്കരുതെന്ന് പറയുകയും ചെയ്ത പ്രവാചക ശ്രേഷ്ടനന്റ മുഴത്തിന്മുഴവും ചാണിന് ചാണും അവരെ പിൻപറ്റുന്ന ഒരുകാലംവരുമെന്ന ആ മുന്നറീപ്പ് പ്രവചനമാണ് നിങ്ങളിലൂടെ പ്രകടമായിവരുന്നത്. പാടിപുകഴത്തി ശബ്ദകോലാഹം കൃസ്തുമസ് കേക്ക് പോലെ നബിദിനകേക്ക് കൃസ്തുമസ് പള്ളിപിറനാളുകളിലെ ദീപാലങ്കാരംപോലെ പള്ളികളൊക്കെ വൈദ്യൂദി അലങ്കാരം ഒരുമാസംനടക്കുക.കോളാമ്പി മൈകിലൂടെ മൗലീദ് എന്നവിധം ശിർക്കുകൾ അടങ്ങീയപാട്ടും കൂത്തും ശബ്ദകോലാഹലവും നടക്കുക. നബി(സ)വഫാത്തായി ആ സഹാബാക്കൾ കുടുംബം ഏറെ വിഷമിത്തിലുണ്ടായ ദിനം ആർമാദിച്ചും തെരുവ് കുമ്മാട്ടികളികളും ഭക്ഷണധൂർത്തും അവനടന്നു ഭക്ഷിച്ചുമൊക്കെ നബിചര്യക്ക് വിരുദ്ധ ജൂതന്മാരുടെ അജണ്ടയിൽ ശിയായിസം നടത്തിയവയൊക്കെ ഇവിടെയും കണ്ടുവരുന്നു. ഈ വിധകാര്യം കൊണ്ട് ഇതര മതക്കാർ അവരെ പോലെയാണ് ഈ വിഭാഗവുമെന്നങ്ങ് ഉറപ്പിക്കുകയല്ലാതെ ഒരാളും ഇസ്ലാമിലേക്ക് കടന്നുവരില്ല.ഇസ്ലാമിന്റ ശരിയായ അന്തസത്ത മനസിലാക്കയുമില്ല. എന്നാൽ ഇത്തരം പുത്തനാചാരം അരുത് നാം ഖുർആനും പ്രവാചകനും സഹാബാക്കളും പുലർത്തിയ ആദർശാ നുസരണമുള്ള വരാകണമെന്ന് പ്രബോധകരായ സലഫികളിലൂടെയാണ് ലോകത്ത് തന്നെ ഇസ്ലാമിലേക്ക് ജനം കടന്നു വരുന്നതെന്നതുമാണ് യാഥാർഥ്യം .ആ സലഫികളെ കരിവാരിതേക്കുക അവരെ ഭീകരരാക്കുക പരിഹസിക്കുക അവർ ഇസ്ലാമിന് പുറത്താണെന്നും മുസ്ലിമല്ലെന്നും പ്രസ്താവിക്കുക ഇതൊക്കെയാണ് ഈ പൈശാചക ചൃഷകരായ ശിയാ സ്വഭാവക്കാർ ചെയ്തുവരുന്നത്. ഇതിന്റ ശരിതെറ്റുകൾ ഇനിപടച്ചവന്റ കോടതിയിൽകാണാമെന്ന് ഓർമ്മപെടുത്തിയും ശരിതെറ്റുകൾ വിവേചിച്ചറിയാനാകട്ടേഎന്ന് ആഗ്രഹിച്ചും നബിസയുടെ ജനനമരണം ഉൾപെടുന്ന മാസാ ചരണം എന്നത് ഇതര മതക്കാരോട് സാദൃശ്യമാകാതെ ആ പ്രവാചക ജീവിതം ചര്യ ഇവ ജനതക്ക് സന്ദേശമെത്തിക്കുകയെന്ന വിധം ഒരു ലളിതമായ പൊതുവേദികൾ ലഘുലേഖ വിതരണം ഇവയൊക്കെയാണ് ഈ പൈശാകാവേശത്തേകാൾ ഇസ്ലാമിക സ്വഭാവമായി നടക്കേണ്ടത്. അതിനാരും എതിരുമാകില്ല. നബി(സ)യോട് സ്നേഹം ആ ജീവിത മാതൃക പിൻപറ്റലാണ് അതിലൂടെ സമൂഹം നന്മ ദർശിക്കലാണ്. പ്രവാചകൻ പഠിപ്പിക്കാത്തവ ചെയ്യലല്ല. മരണ ജനന ആണ്ട് ആചരണം ഇസ്ലാമീകമല്ല നബിദിനം എല്ലാദിനവും നിർബന്ധം.അതിനൊരു മാസാചരണവുമില്ലെന്ന് വിവരിച്ചും നബി(സ)ഞാൻ ജനിച്ചദിനം തിങ്കഴ്ച നോമ്പ്എടുത്തു കാണിച്ചവയൊക്കെ ചെയ്യുകഎന്ന് കൂടി വിവരിച്ചും നിർത്തുന്നു.പടച്ചവൻ ശരിതെറ്റുകൾ വിവേചിച്ചറിയാൻ വിധിയാക്കട്ടേ ആമീൻ.
നബിതങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതും നബിയുടെ ജീവിതം ജനങ്ങൾക്കു പരിചയപ്പെടുത്തുന്നതും എതിർക്കുന്നവർ ശെരിക്കും മുനാഫിഖുകൾ തന്നെ. നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന ഇസ്ലാമിക വിജ്ഞാന സദസ്സുകളെ എതിർക്കുന്നവർക്ക് ദീനിനോടൊ നബിതങ്ങളോടോ കൂറുണ്ടെന്ന് പറയുന്നത് വെറും കപടതയാണ്. അതു റബീഉൽ ഔവലിൽ മാത്രമേ പാടുള്ളൂ എന്നൊന്നും ആരും പറയുന്നില്ലല്ലോ. അതുപോലെ, നബിതങ്ങൾ വിലക്കിയ കാര്യങ്ങൾ അല്ലല്ലോ നടത്തപ്പെടുന്നത്?. ജനങ്ങ്ൾക്ക് ഭക്ഷണം നല്കുന്നതോ നബിതങ്ങളുടെ അനുസ്മരണം നടത്തുന്നതോ ഇസ്ലാമിക വിരുദ്ധമാണോ?. നബിതങ്ങളെ എന്നും അനുസ്മരിക്കാനും നബിക്ക് മേൽ സ്വലാത്ത് ചൊല്ലാനും കല്പിച്ചത് അല്ലാഹ് തന്നെയല്ലേ?