മറ്റുള്ളവർക്ക് പരിഹസിക്കത്തക്ക പ്രസ്താവനകൾ ഒഴിവാക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. അർത്ഥശൂന്യമായ അവകാശ വാദങ്ങൾ... " ഇത് കേരളമാണ് " എന്ന ക്ലീഷേ ..... സമുദായ ശക്തികൾ കോർപ്പറേറ്റ് സംഘടനകളാണ് കേരളത്തിൽ... സ്വന്തം രാഷ്ട്രീയ നിലപാട് പറയുക. ഭൂരിപക്ഷം കിട്ടിയാൽ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയ പ്രവർത്തനം പരിമിതപ്പെടുത്തുക. അല്ലാത്ത പക്ഷം എന്ത് വന്നാലും അനുഭവിക്കട്ടെ എന്ന നിലപാട് ആയിരിക്കും പ്രായോഗികം.... ഒരു പണിയും എടുക്കാതെ മാധ്യമ സഹായത്തോടെ വലതുപക്ഷകക്ഷികൾ രാഷ്ട്രീയ വിജയം നേടുന്നത് കണ്ടു പഠിക്കണം !!!
സാറിന്റെ നിഗമനങ്ങൾ വളരെ ശരിയായി തോനുന്നു. ജീവിത നിലവാരം കൂടിയപ്പോൾ സമ്പത്ത് കൈവശം വന്നപ്പോൾ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക് അവരുടെ സ്വത്തും പണവും, ദൈവവും മാത്രം മതി എന്നായി.
ഇടതു പക്ഷം വലതു പക്ഷമായി. ദൂർത്തു കൂടി. ഒരു പണിയും എടുക്കാത്ത സർക്കാർ ജീവനക്കാരന് വരുമാനത്തിന്റെ 90% ചിലവഴിക്കുന്നു. ഈ ടെക്നോളജി യുടെ യുഗത്തിൽ 50% ജീവനക്കാർ അധികം ആണ്. ജനങ്ങൾക്ക് ഒന്നും ചെയ്യാത്ത ഈ വിഭാഗം നാട് മുടിക്കും.
നല്ല വിലയിരുത്തൽ... കേരളത്തിൽ കൂടുതൽ പേർ മനോരമ വാങ്ങുന്നു... കൂടുതൽ പേർ ഏഷ്യാനെററ് കാണുന്നു... നുണ ശരവേഗത്തിൽ പായുന്നു... വിവാദങ്ങളിലൂടെ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർത്തു....
കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ അന്ന് അതിരാവിലെ NSS General Secretary പരസ്യമായി പ്രഖ്യാപിച്ചു ഭരണ മാറ്റം ഉണ്ടാകും എന്ന്. അത് പരസ്യമായ ഒരു ആഹ്വാനം ആയിരുന്നു LDF നെ താഴെ ഇറക്കാൻ, പക്ഷേ ഈഴവർ ഉൾപ്പെടെ ഉള്ള സമുദായങങൾ LDF നെ വോട്ട് ചെയ്തു അധികാരത്തിൽ എത്തിച്ചു. എന്നാൽ സർക്കാർ രൂപീകരിച്ചപോൾ പരസ്യമായി പരാജയപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്ത നേതാവിന്റെ സമുദായത്തിന് അൻപത് ശതമാനം മൻത്രിമാർ, ഈഴവർ മാറി വോട്ട് ചെയ്തു എങ്കിൽ ആരെ ആണ് കുറ്റപ്പെടുത്തേണ്ടത്. ശബരിമല വിഷയത്തിൽ, വേണ്ടി വന്നാൽ പിണറായിയെ വലിച്ചു താഴെയിടും എന്ന് പരസ്യമായി പറഞ്ഞവരാണവർ.അതായിരുന്നു അവരുടെ ലക്ഷ്യവും. അന്ന് വെള്ളാപ്പള്ളി നടേശൻ LDF ന് അനുകൂലമായി പരസ്യമായി രംഗത്ത് വന്നത് കൊണ്ട് മാത്രം അവരുടെ ലക്ഷ്യം നടന്നില്ല. ഇന്ന് ഈഴവർ മാറി വോട്ട് ചെയ്യുന്നു എങ്കിൽ അതിന്റെ കാരണം വൃകതം അല്ലേ. വോട്ട് ചെയ്യാൻ ഈഴവരും ഭരിക്കാൻ മറ്റുള്ളവരും എന്ന നിലപാട് മാറണം, അല്ലങ്കിൽ ബംഗാളിലെ സ്ഥിതി കേരളത്തിലും ഉണ്ടാകും. അടി കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും. ഇത് BJP യും ഓർമ്മയിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും, ഭാവിയിൽ പ്രയോജനപ്പെടും.
വളരെ സുപ്രധാനമായ നിരീക്ഷണം. വിശിഷ്യ, കൗമാരക്കാരെപ്പറ്റിയുള്ള നിരീക്ഷണം വളരെ ആശങ്കപ്പെടുത്തുന്നതു തന്നെ ' ചരിത്ര, രാഷ്ട്രീയ അവബോധം അവരിൽ ഉണ്ടാക്കേണ്ടതുണ്ട്.
രാഷ്ട്രീയ ത്തില്‍ ആദര്‍ശം, തത്വ ശാസ്ത്രം ഇല്ല, മന്ത്രിസഭയില്‍, ചീഫ് വിപ്പ് ഉള്‍പ്പടെ, 21ല്‍ 20 പേരും നായര്‍ മാത്രം. അധികാര, സാസ്കാരിക കേന്ദ്രങ്ങളില്‍ ഈ പ്രീണനം മുസ്ലിം പ്രീണന ത്തേക്കാൾ കൂടുതൽ. ജനം ഇനിയും ഈ വിവേചനം ചര്‍ച്ച ചെയതു വോട്ട് ചെയ്യും. ഗുണ്ട് അടിച്ച് ആളെ ഊറ്റാൻ ഇനി പാടാണ്.
ഇദ്ദേഹം പറയുന്നത് ഇങ്ങനെ: "ഗ്രാമങ്ങൾ നഗരവത്ക്കരിക്കുകയും മദ്ധ്യ വർഗ്ഗസ്വഭാവം കൈവരിക്കുകയും അതിനാൽ പണ്ടത്തെപ്പോലെ ഒരു അടയാളത്തിനോ വ്യക്തിക്കോ അല്ല നാട്ടുകാർ വോട്ടുചെയ്യുന്നത് മറിച്ച്, സ്വന്തമായി ചിന്തിച്ച് പ്രബലമായ രീതിയിൽ ആണ് അവർ തീരുമാനമെടുക്കുന്നത്. " കേരളത്തിലെ ജനങ്ങൾ പ്രബുദ്ധ രായതിനാൽ ഇപ്പോൾ പരാജയം സംഭവിച്ചു എന്നർത്ഥം.
പഴയ അഭിപ്രായങ്ങൾ ഒക്കെ കേട്ടപ്പോൾ ഈ സാറിന് കുറച്ചു കുടി ബോധമുണ്ടെന്ന് ധരിച്ചിരുന്നു. ഈ വീഡിയേട് കൂടി, പ്രത്യേകിച്ച് റബറിനെയും നെൽകൃഷിയേയും കുറിച്ചുള്ള ഇദ്ദേഹത്തിൻ്റെ അഭിപ്രായം താനുമൊരു ഫ്യൂഡൽ കാൽപനികനായ ഒരു പ്രകൃതിയോളി അമ്മാവനാണെന്ന് തെളിയിച്ചിരിക്കുന്നു. റബർ വെള്ളം മുഴുവൻ ഊറ്റുമെന്നും അതിൻ്റെ പാല് മുഴുവൻ മനുഷ്യർ ഊറ്റുമെന്നുള്ള വങ്കത്തരം ഇച്ചാങ്ങായിയോട് ആരാ പറഞ്ഞു കൊടുത്തത്? ഇദ്ദേഹം ജീവിതത്തിൽ ഒരു റബ്ബർ മരം അടുത്ത് കണ്ടിട്ടുണ്ടോ? ഇക്കണക്കിന് പശുവിൻ്റെ പാല് മുഴുവൻ - അതും സ്വന്തം കുഞ്ഞിന് കുടിക്കാനുള്ളത് - ഊറ്റിയെടുക്കുന്ന ക്ഷീര കർഷകരെ കുറിച്ച് ഇദ്ദേഹത്തിൻ്റെ അഭിപ്രായമെന്തായിരിക്കും? ഇനി ഇദ്ദേഹത്തിൻ്റെ ഭാഷയിലെ "നല്ലവരായ പരമ്പരാഗത" നെൽ കർഷകർ ചെയ്യുന്നത് എന്താണ്? നെൽ ചെടിയിൽ ഉണ്ടാകുന്ന നെൽവിത്തുകൾ അപ്പാടെ പറിച്ചെടുത്ത് കുത്തിയെടുത്ത് പുഴുങ്ങി തിന്നുകയും മിച്ചം വരുന്നത് വിറ്റ് കാശക്കുകയുമല്ലേ അവരും ചെയ്യുന്നത്?
വിദ്യാഭ്യാസ രീതിയിൽ കുറച്ചു കാലമായി കൊണ്ടുവന്ന പരിഷ്കാരങ്ങൾ പരാമ്പരാഗത മൂല്യങ്ങളെ തഴഞ്ഞു കൊണ്ടുള്ള സിലബസാണ് നടപ്പാക്കുന്നത്. കുട്ടികളേറെയും വർദ്ധിച്ച ശമ്പളമുള്ള ഐടി മേഖല മേഖലയിലേക്ക് ആകർഷിക്കപ്പെട്ടപ്പോൾ ചരിത്രവും സാഹിത്യവും മറ്റും തഴയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. സാമൂഹം മാധ്യമങ്ങളുടെ അധിപ്രസരം പുതിയ തലമുറയിൽ വായനയിൽ നിന്നകറ്റപ്പെട്ടത് നാടിൻ്റെ സംസ്കാരമെന്തെന്ന് മനസ്സിലാക്കുന്നതിൽ താല്പര്യമില്ലാതായിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നതിലും വായിക്കുന്നതിലും കൊടുത്ത പ്രോത്സാഹനം പാശ്ചാത്യ സംസ്കാരത്തിലേക്കാണ് യുവജനതയെ അട്ടപ്പിച്ചത്.❤
സാർ, സ്വന്തം മക്കളെ രാഷ്ട്രീയം പഠിപ്പിക്കാത്ത നേതാക്കന്മാരാണ് നമുക്ക്, ഇടതുപക്ഷത്തിന്, ഉള്ളത്. അത് മാറ്റിയെടുക്കാൻ അവർ ആദ്യം തുനിയണം. പാർട്ടി അംഗങ്ങൾ സ്വന്തം കാര്യം കാണാൻ അംഗത്വമെടുത്ത് നേതാക്കന്മാരുടെ ഏറാൻമൂളികളാവാതെ വിമർശന- സ്വയം വിമർശനത്തിന് പ്രാപ്തി നേടണം. അംഗത്വം നേടുന്നവരുടെ പാർലിമെൻ്ററി വ്യാമോഹത്തിന് തടയിടാൻ കഴിയണം. (ഇക്കാര്യങ്ങൾ ഇടതുപക്ഷകക്ഷികൾക്കും, ഒപ്പം നിൽക്കുന്ന ജനാധിപത്യ കക്ഷികൾക്കും ബാധകമാക്കണം). 😂
എല്ലാ ദിവസവും ഒന്നിലധികം പത്രങ്ങൾ വായിക്കുകയും സുഹൃത്തുകളുമായി വാദപ്രതിവാദങ്ങളിലേർപ്പെടുകയും വഴി രാഷ്ട്രീയ ബോധം വളർത്തിയെടുത്ത തലമുറയായിരുന്നു ഇന്നത്തെ മുതിർന്ന പൗരന്മാരുടേത്. സ്വന്തം നിലപാടുകളിൽ കുറച്ചെങ്കിലും യുക്തിവേണം എന്ന് എല്ലാവർക്കും നിർബ്ബന്ധമുണ്ടായിരുന്നു. ആ തലമുറ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവർക്ക് പകരം വരുന്നത് മേൽ പറഞ്ഞ ഗുണങ്ങളൊന്നും ഇല്ലാത്ത, അല്ലെങ്കിൽ പരിമിതമായ പുതിയ തലമുറയാണ്. അവർ മിക്കവാറും അരാഷ്ട്രീയരാണ്. രാഷ്ട്രീയത്തെ പുഛത്തോടെ നോക്കിക്കാണുന്നവരാണ്. അവരാണ് ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം വോട്ടർമാർ ആകാൻ പോകുന്നത്. ഈ മാറ്റം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായി ഉണ്ടാവും. അതിൻ്റെ സൂചന ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ട്.
ഇത്തരം ബോധത്തിലേക്ക് മനുഷ്യത്വം എങ്ങിനെ പമ്പ് ചെയ്യാം എന്നാലോചിക്കുന്ന ഒരാളാണ് ഞാൻ - പുരോഗമന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ക്ക് ദിശാബോധം നൽകുവാൻ ഇത്തരം വിശകലനങ്ങൾ വലിയ മുതൽകൂട്ടാകുന്നു സർ-🎉🎉
കേരളത്തിലെ ഒരു പ്രബല സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനമായിരുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു പ്രത്യേക പാർട്ടി അപ്പാടെ വിഴുങ്ങിയതോടെ കേരളം ഇരുട്ടിലായിത്തുടങ്ങി..