തരിയ്ക്കില്ല മനം തെല്ലും
പകയ്ക്കാ രണഭൂമിയിൽ
മരിയ്ക്കും ഞാൻ നിനക്കായി
മംഗളാദർശ ദേവതേ.
മാതൃഭൂമിയുടെ മഹിമാതിരേകത്തെക്കുറിച്ച് നിരന്തരം പാടിയ കവിയാണ് മഹാകവി .പി.ഒരാവേശം എന്നതിനപ്പുറം ജീവിത വ്രതം തന്നെയായിരുന്നു മഹാകവിക്ക് രാജ്യ സ്നേഹം' കൊളോണിയൽ അധിനിവേശത്തിൽ നിന്ന് മാതൃഭൂമിയെ മോചിപ്പിക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഭാരതീയന്റെ സ്വത്വം അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു.
ചൈനീസ് അക്രമണകാലത്ത് എഴുതിയ ഉജ്ജ്വലമായ ദേശാഭിമാനത്തിന്റെ കവിതയാണ് നരബലി.
അവിദ്യയാൽ ആത്മ സംസ്കാരം വിറ്റു തിന്ന്, പെറ്റമ്മയുടെ ശത്രുവായ താൻ മരിക്കണമെന്ന് കവി പറയുന്നു.കരൾപ്പൂവും പാണി പാദവും പറിച്ചെറിഞ്ഞ് നിണം നേദിച്ച് കണ്ണു ചൂഴ്ന്നെടുത്ത് നൽകി കടം വീട്ടാൻ, നരബലി നൽകാൻ താൻ വരികയാണെന്ന് ആത്മസ് ഥൈര്യത്തോടെ കവി പ്രഖ്യാപിക്കുന്നു.
ആലാപനം: ഡോ. പ്രശാന്ത് കൃഷ്ണൻ.
30 сен 2024