(തുടരുന്നു .....) ഈ ശാപാവസ്ഥയിൽ നിന്നും മോചനം പ്രാപിക്കാതെ ആത്മാവിലും സത്യത്തിലുമുള്ള സത്യാരാധന എന്തെന്നു മനസിലാക്കുവാൻ കഴിയേണ്ടതിനായി നിങ്ങളുടെ ആത്മിക നയനങ്ങൾ തുറക്കപ്പെടുകയില്ല എന്ന് മനസിലാകാ ത്തതെന്ത്? പ്രതിമകൾ വെച്ചുള്ള എല്ലാ ഭക്തികളും ദൈവം വെറുക്കുകയും പിശാച് സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് ഗ്രഹിക്കാതെ അത് പറയുന്നവർക്കെതിരെ കോപക്കൊടി ഉയർത്തി സ്വയം നശിക്കുന്നത് എന്തിന്? "എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും." യോഹന്നാന്‍ 4 : 23 പഴയ നിയമവും പുതിയ നിയമവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത് എങ്ങനെയെന്ന് 1 കൊരി.10:1-12 വാക്യങ്ങളിൽ സ്പഷ്ടമായിരുന്നിട്ടും ഒരു പുറപ്പാടിന്റെയും ചെങ്കടൽ കടക്കലിന്റെയും അനിവാര്യത ഗ്രഹിക്കുവാൻ കഴിയാത്തതെന്ത്? ചെങ്കടൽ കടക്കുന്നതിനു സമാനമായ അപ്പൊ.പ്രവ. 2:38 നിങ്ങൾ അനുസരിക്കാത്തതെന്ത്? അത് അനുസരിക്കാതെ ദൈവസഭയോടു ചേരുവാൻ സാദ്ധ്യമല്ല എന്നു മനസിലാകാത്ത തെന്ത്? " ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.( അപ്പൊ. പ്രവൃത്തി കൾ 2 : 47 ) Praising God, and having favour with all the people. And the Lord added to the church daily such as should be saved. ( Acts 2 : 47 ) എല്ലാ ചോദ്യങ്ങൾക്കും ഒരേയൊരു ഉത്തരമേയുള്ളു. ദൈവ കൃപ ലഭിക്കാത്തതു കൊണ്ട്. അതിനാൽ സത്യം അറിയുന്നതിന്നുള്ള ദൈവകൃപ ലഭിക്കേണ്ടതിന് മടുത്തു പോകാതെ പ്രാർത്ഥിക്കുക. സത്യം അറിയാതെ കടന്നുപോയവർക്ക് അജ്ഞതയുടെ നാളുകളോടുള്ള ദൈവനീതി പ്രവർത്തിക്കട്ടെ. ഇന്ന് സത്യം അറിഞ്ഞിട്ടും ദുരഭിമാനത്തിന്റെയൊ മറ്റു സ്ഥാപിത താൽപര്യങ്ങളുടെയൊ പേരിൽ നിഷേധിച്ചാൽ നീക്കുപോക്കില്ലാതെ ന്യായവിധി മുൻപിൽ നിൽക്കുന്നു എന്ന് ഓർക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
,ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ( ഗലാത്യർ 3 : 1 ) O foolish Galatians, who hath bewitched you, that ye should not obey the truth, before whose eyes Jesus Christ hath been evidently set forth, crucified among you? ( Galatians 3 : 1 ) യേശുക്രിസ്തു ആരെന്നും അവിടുന്നു ഭൂമിയിൽ വന്നത് എന്തിനെന്നും പാപപരിഹാര മാർഗ്ഗം യേശുവിലുള്ള വിശ്വാസം മാത്രമാണെന്നും വ്യക്തമായി വിശദീകരിച്ചു കൊടുത്തിട്ടും വീണ്ടും ന്യായമാണ പാപ പരിഹാര മാർഗ്ഗമായ കർമ്മങ്ങളിലും പൗരോഹിത്യ ശുശ്രൂഷകളിലും ആശ്രയിച്ചു തിരിച്ചു നടന്ന ഗലാത്യരോട് വേദനയോടെ പരിശുദ്ധാത്മാവ് ചോദിക്കുന്ന ചോദ്യമാണ് മുകളിൽ വായിച്ചത്. എന്നാൽ ഇന്ന്, തങ്ങൾ ക്രൈസ്തവരെന്നും അപ്പൊസ്തലിക പിൻതുടർച്ചക്കാരെന്നും അവകാശപ്പെട്ടു കൊണ്ട് അന്നത്തെ ഗലാത്യരുടെ പാത പിൻതുടരുന്ന റോമൻ കത്തോലിക്കർ, യാക്കോബായ-ഓർത്തഡോക്സുകാർ, CSI- മാർ തോമാക്കാർ എന്നിങ്ങനെ പൗരോഹിത്യം പിൻതുടരുന്നവരോടെല്ലാം പരിശുദ്ധാത്മാവ് വേദനയോടെ അതേ ചോദ്യംആവർത്തിച്ചാൽ കുറ്റം പറയാനൊ ക്കുമോ? ചോദ്യം ഇങ്ങനെ ആയിരിക്കും : ഹാ ബുദ്ധിയില്ലാത്ത ...............ക്കരെ, ........... കാരേ, ഏകത്വത്തിൽ ശാശ്വതവാസിയായ ദൈവത്തിൽ നിന്നും ( ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെ ന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു. ( പുറപ്പാട് 3 : 15 ) And God said moreover unto Moses, Thus shalt thou say unto the children of Israel, the LORD God of your fathers, the God of Abraham, the God of Isaac, and the God of Jacob, hath sent me unto you: this is my name for ever, and this is my memorial unto all generations. ( Exodus 3 : 15 ) .......പുത്രൻ പുറപ്പെട്ടത് , ന്യായപ്രമാണ വ്യവസ്ഥയിൽ പരിശുദ്ധ രക്തം ചിന്തിയുള്ള പാപഹാരകർമ്മങ്ങളുടെ ഒരിക്കൽ മാത്രമായുള്ള ശാശ്വതമായ പൂർത്തീകരണത്തിനു വേണ്ടി ആയിരുന്നു എന്നു വെളിപ്പെടുത്തി യിരുന്നിട്ടും ഇന്നും പാപപരിഹാരബലികളും കർമ്മങ്ങളും കൂദാശകളും തുടരുവാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ആദിയും അന്ത്യവും ഇല്ലാത്തവനും മാതാവൊ പിതാവൊ വംശാവലിയൊ ഇല്ലാത്ത ഏക പരിശുദ്ധനും ദൈവമായിരിക്കെ, ഭൂമിയിൽ ആദാമ്യ പാരമ്പര്യത്തിൽ ജനിച്ച ഒരു സ്ത്രീയെയൊ, പുരുഷനെയൊ പരിശുദ്ധനാക്കിയെടു ക്കുക എന്നത് അസാദ്ധ്യമായതു കൊണ്ടാണ് യേശു തന്നെ പിതാവിൽ നിന്നും പുറപ്പെട്ട് ഭൂമിയിൽ വന്ന് പാപപരിഹാരം നിവൃത്തിയാക്കേണ്ടി വന്നതെന്നു നിങ്ങൾക്ക് മനസിലാകാത്തതെന്തുകൊണ്ട് ? വസ്തുത ഇതായി രിക്കെ ഭൂമിയിൽ ഒരു സ്ത്രീയെ നിങ്ങൾ പരിശുദ്ധ ദൈവ മാതാവാക്കുന്നതെങ്ങനെ? ആദ്യജാതനെ പ്രസവിക്കുന്നതു വരെ (പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു. മത്തായി 1 : 25).. അവളെ അവൻ അറിഞ്ഞില്ല എന്ന് വ്യക്തമായി എഴുതിയിരുന്നിട്ടും മറിയത്തെ നിങ്ങൾ നിത്യകന്യകയാക്കുന്നത് എങ്ങനെ ? എന്തിനു വേണ്ടി? വിവാഹ ജീവിതത്തിൽ സ്ത്രീപുരുഷ ബന്ധം പാപമൊഅശുദ്ധിയൊ അല്ലെന്ന് നിങ്ങൾക്ക് മനസിലാകാത്ത തെന്ത്? തിരുവെഴുത്തുകളിലെ വ്യവസ്ഥകൾ നിങ്ങൾക്ക് ബോധിച്ചതു പോലെ തിരുത്തുവാൻ വേണ്ടി മുടിനാരിഴ കീറി ദുർവ്യാഖ്യാനം ചെയ്ത് തിരുവെഴുത്തുകളുടെ വള്ളിയും പുള്ളിയും മാത്രമല്ല വ്യവസ്ഥക ളെത്തന്നെ മാറ്റി ക്കളയുന്നത് ശാപമാണെന്നു നിങ്ങൾക്കു മനസി ലാകാത്തതെന്ത്? ദൈവാരാധനയുടെ പരമ പ്രധാന വ്യവസ്ഥയായ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെന്നതിനെ തുടച്ചു മാറ്റിക്കൊണ്ട് പൈശാചികമായ വെച്ചാരാധന സ്ഥാപിക്കുന്നതിനു വേണ്ടി പുറപ്പാട് 20: 4, 5 വാക്യങ്ങൾ ഉപേക്ഷിച്ചു കളയുകയും മോഹിക്കരുത് എന്ന പത്താം പ്രമാണം രണ്ടായി വിഭജിച്ച് 9 ഉം 10 ഉം തികക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് ആരും അറിയാതിരി ക്കുവാൻ, പഴയ നിയമ പുസ്തകങ്ങൾ വായിക്കുന്നതു നിരോധിച്ചത് ശാപമാണെന്ന് നിങ്ങൾക്ക് അറിയില്ലെ? അവസാനം ഗത്യന്തരമില്ലാതെ പഴയ നിയമ പുസ്തകനിരോധനം നീക്കേണ്ടി വന്നപ്പോൾ പ്രതിമ നിർമ്മിക്കാമെന്നു സ്ഥാപിക്കുവാൻ എന്തെല്ലാം വ്യാഖാനങ്ങളാണ് നിങ്ങളുടെ പണ്ഡിതന്മാർ ഇപ്പോൾ കൊണ്ടുവരുന്നത്! എന്തിനു വേണ്ടി ! ജനങ്ങളെ പൈശാചികമായ വച്ചാരാധനയിൽ നിന്നും മോചിപ്പിക്കാതിരിക്കുവാൻ! ( തുടരുന്നു .......... )