ഉരുൾപൊട്ടൽ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടതാണ് ശ്രുതിക്ക് . അകന്ന ബന്ധുക്കൾ മാത്രമാണ് ബാക്കിയായത്. അവർക്കും ശ്രുതിക്കും കരുത്തായിരുന്നു ജെൻസൺ. ശ്രുതിയോടും ബന്ധുക്കളോടുമൊപ്പം കൊടുവള്ളിക്ക് പോകും വഴിയാണ് കൽപ്പറ്റ വെള്ളാരം കുന്നിൽ വെച്ച് ഉണ്ടായ വാഹനപകടത്തിൽ ജെൻസൺ മരണത്തിന് കീഴടങ്ങിയത്. ഇതോടെ തനിച്ചായ ശ്രുതിക്കരികിലേക്കാണ് ആശ്വാസ വാക്കുകളുമായി ബോച്ചെ എത്തിയത്. കൽപ്പറ്റ ലിയോ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ശ്രുതിയും ബന്ധുക്കളും. ഒരു ഏട്ടനായി കൂടെയുണ്ടാകുമെന്നും ജെൻസൺ ആഗ്രഹിച്ചതു പോലെ ശ്രുതിക്ക് സുരക്ഷിതമായൊരു വീട് നിർമ്മിച്ചു നൽകുമെന്നും ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബോച്ചെ ആശുപത്രിയിലെത്തുമ്പോൾ ജെൻസൺൻ്റെ പിതാവു മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഏറെ നേരം ശ്രുതി യോടൊപ്പവും ബന്ധുക്കളോടൊപ്പവും ചിലവഴിച്ചാണ് അദ്ദേഹം ആശുപത്രി വിട്ടത്.
17 сен 2024