തുടക്കം കണ്ടാല്‍ അവസാനം വരെ കാണാതിരിക്കാന്‍ പറ്റില്ല കൊള്ളാം നന്നായിട്ടുണ്ട് അഭിനയമികവുകൊണ്ടും സാങ്കേതിക മികവുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
കഫീൽ ഷോർട്ട് മൂവി കണ്ടു വളരെ നന്നായിട്ടുണ്ട് ,പണ്ട് വാട്ട് സപ്പിൽ നിന്നും എന്നോ കിട്ടിയ ഒരു കഥ ഞാൻ save ചെയ്തു വെച്ചിരുന്നു ഈ ഷോർട്ട് മൂവി കണ്ടപ്പോൾ ആ കഥ ഓർമ്മ വന്നു നിങ്ങൾക്ക് മുമ്പിൽ ആ കഥ പറയാം: ..... : നിങ്ങളാരെങ്കിലും ഒട്ടകങ്ങളെ മേക്കുന്നവരു വരുന്ന പള്ളിയിൽ ജുമാ നമസ്കരിക്കാൻ കൂടിയിട്ടുണ്ടോ? ആട് ജീവിതത്തിലെ നജീബിനെ പോലെ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയ ഹതഭാഗ്യരല്ല . അവരെക്കാൾ കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം നയികുന്നവരെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. അയഞ്ഞ നീളൻ കുപ്പായവും, കരുവാളിച്ച മുഖവുമാണ് അവരെ പെട്ടെന്ന് തിരിച്ചറിയാൻ നമ്മെ സഹായിക്കുക. സത്യത്തിൽ അവരവരുടെ നാട്ടീന്നു വരുമ്പോൾ ആ കുപ്പായം അവരുടെ ശരീരത്തിന് പാകമായിരുന്നു. പിന്നീടെപ്പോഴോ സ്വപ്നങ്ങളും ജീവിതവും മരുഭൂമിയിൽ കുഴിച്ചിടുന്നതിന്റെ കൂടെ അവരവരുടെ ശരീരത്തിന്‍റെ മിനുപ്പും കുഴിച്ചിട്ടിട്ടുണ്ടാവാം .... പള്ളിയിൽ ആളു കൂടുന്നത് വരെ അവര്‍ വിടർന്ന കണ്ണോടെ ഓരോരുത്തരെയും മാറി മാറി നോക്കുന്നത് കാണാം. ആളു കൂടിയാൽ പിന്നെ അവര്‍ തല തായ്ത്തിയെ ഇരിക്കൂ.. ഒട്ടക കൂട്ടങ്ങളുടെ മുന്നിൽ തല ഉയർത്തി നിക്കുമ്പോൾ അവരവിടെ ഒരസമത്വവും കാണുന്നില്ല. പക്ഷെ നമ്മുടെ മുന്നിൽ തല ഉയർത്തി നിക്കാൻ അവർക്കെന്തൊ ബുദ്ധിമുട്ടാണ്. ഇടക്കെപ്പോഴെങ്കിലും അതിലൊരാൾ അയാളുടെ തൊട്ടടുത്തിരിക്കുന്ന നിങ്ങളെ സന്തോഷത്തോടെ നോക്കുന്നത് നിങ്ങൾ ഇന്ത്യക്കാരനായതുകൊണ്ടോ, ഏഷ്യക്കാരനായതു കൊണ്ടോ മുസ്ലിം ആയതു കൊണ്ടോ അല്ല. നിങ്ങളൊരു മനുഷ്യനായത് കൊണ്ട് മാത്രമാണ്. മനുഷ്യനു വിലയില്ലാത്തിടത്തെ ഇന്ത്യനും, നേപ്പാളിയും, സുഡാനിയും, ഹിന്ദുവും, മുസ്ലിമും ഒക്കെ ഉണ്ടാവൂ...മനുഷ്യനേക്കാൾ കൂടുതൽ ഒട്ടകങ്ങളും ആടുകളും ഉള്ളിടത്ത് മനുഷ്യൻ എന്നോരറ്റ വർഗമെ ഉണ്ടാകൂ.. ഒട്ടകങ്ങളെ മേയ്ക്കുന്നവരുടെ കണ്ണുകളിലെപ്പോഴും ശൂന്യതയായിരിക്കും. നോക്കെത്താ ദൂരത്തോളം മരുഭൂമി മാത്രമുള്ളവന്‍ കണ്ണുകളിൽ കൌതുകം ഒളിപ്പിച്ചു വെച്ചിട്ടെന്തു കാര്യം?? അവരുടെ ഒട്ടക ചൂര് നിങ്ങളുടെ അത്തറിനെ തോല്പിച്ച് ആ പരിസരങ്ങളി ലൊക്കെ തങ്ങി നിക്കുന്നുണ്ടാകാം . ഒട്ടകങ്ങൾക്കും അവയെ നോക്കുന്നവർക്കും ഒരേ മണം തന്നെയാണെങ്കിൽ നമ്മൾ നാൽപതു പേർക്ക് നാൽപതു മണമാണ് .. ജുമാ കഴിഞ്ഞു വീട്ടിലോ കടയിലോ പോയി കഴിക്കാനുള്ള ബിരിയാണിയുടെ സന്തോഷത്തിൽ നമ്മളിരിക്കുമ്പോൾ അവരുടെ സന്തോഷം അന്ന് കിട്ടുന്ന പുതിയ ഖുബ്ബൂസിനെ കുറിച്ചാവും. നമസ്കാരം കഴിഞ്ഞാൽ അവിടെയൊക്കെ ചുറ്റി പറ്റി കുറച്ചു നേരം കൂടി നിൽക്കണം എന്നവർക്ക് ആഗ്രഹം ഉണ്ടെങ്കിലും അവരെ കൊണ്ട് വന്ന പിക് അപ് ഡ്രൈവർ ധൃതി വെക്കുന്നത് കാരണം അവരു പെട്ടെന്ന് തന്നെ തിരിച്ചു പോകാൻ നിർബന്ധിതരാവും. അങ്ങിനെ ഒട്ടകങ്ങളല്ലാത്ത കുറച്ചു ജീവികളെ കണ്ട് മടങ്ങുമ്പോൾ അവരുടെ മനസ്സിൽ അവരവരുടെ നാട്ടിലെ വീട് തെളിഞ്ഞു വരും, അമ്മയുടെ മുഖം ഓർമ വരും, ഭാര്യയുടെ , മക്കളുടെ. അച്ഛന്റെ , അനിയന്റെ .. അങ്ങിനെ കുറെ മുഖങ്ങളങ്ങിനെ കണ്ടു കണ്ടു വണ്ടി നിന്നതറിഞ്ഞു സ്വപ്നം വിട്ടുണരുമ്പോൾ മുന്നിൽ വീണ്ടും ഒട്ടക കൂട്ടങ്ങൾ തെളിഞ്ഞു വരും. കണ്ണെത്താ ദൂരെ മരുഭൂമി അകാശവുമായി അലിഞ്ഞു ചേരുന്നതും നോക്കി കൂടാരത്തിനു മുന്നിലെ പഴയ കട്ടിലിലിരുന്ന് റൊട്ടിയുടെ കവർ തുറക്കുമ്പോൾ അവർക്കും മുന്നേ റൂമിലെത്തിയ നമ്മൾ ബിരിയാണിയിൽ മസാല കൂടിയതിനു മെസ്സിലെ ഉസ്താദിനെ ചീത്ത പറയുന്നുണ്ടാകും. അല്ലെങ്കിൽ ഹോട്ടലിനു പുറത്തു പാർക്കിംഗ് കിട്ടാതെ കുടുംബവുമായി അടുത്ത ഹോട്ടൽ ലക്ഷ്യമാക്കി വണ്ടി ഓടിക്കുന്നുണ്ടാകും. നമ്മളെത്ര ഭാഗ്യവാന്മാർ .. നമ്മുടെ കുപ്പായം ഒരിക്കലും ഒട്ടകങ്ങളെ നോക്കുന്നവരുടെ കുപ്പായം പോലെ വലുതാവുന്നില്ലല്ലോ.... ഒട്ടകങ്ങളെ നോക്കുന്ന ഒരു പ്രവാസിയുടെ കഥ എന്റ്റെ സുഹൃത്ത് ജാഫറിന്റെ, സംവിധാനത്തിൽ കഫീൽഷോർട്ട് മൂവി കണ്ണ്ടു ശരിക്കും കണ്ണു നിറഞ്ഞ് പോയി' ജാഫറിനും നിസാർ കാളികാവിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ '
dear faiz. താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിനു നന്ദി.. ഒരിക്കല്‍ ഒട്ടകങ്ങളുടെ കുറച്ച് ഭാഗം ചിത്രീകരിക്കാന്‍ പോയപ്പോള്‍ ഈ പറഞ്ഞപോലത്തെ ഒരാളെ കാണാനിടയായി.. ഷൂട്ടിംഗ് നിര്‍ത്തിപോരുമ്പോള്‍ അയാള്‍ക്കായി കരുതിയിരുന്ന അല്‍പ്പം ഭക്ഷണവും പാനീയങ്ങളും നല്‍കിയപ്പോള്‍, അയാള്‍ കയ്യിലുണ്ടായിരുന്ന, ചാക്കില്‍ പൊതിഞ്ഞ, ചൂടുപിടിച്ച വെള്ളക്കുപ്പി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് സന്തോഷത്തോടെ അത് വാങ്ങാന്‍ വിസമ്മതിച്ചു.. നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ അത് വാങ്ങുമ്പോഴും ഞങ്ങളെ സന്തോഷിപ്പിക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ.. അവസാനം തന്റെ തോല്‍ സഞ്ചിയില്‍ നിന്നും ഒരു ഓടക്കുഴല്‍ എടുത്തു മധുര ശബ്ധത്തില്‍ അയാള്‍ നിര്‍ത്താതെ വായിച്ചു തുടങ്ങി.. ഒറ്റയ്ക്ക് മരുഭൂമിയില്‍ ഇരുന്ന് വായിക്കാറുള്ള അയാള്‍ക്ക് കുറച്ച് ശ്രോധാക്കളെ കിട്ടിയ ആശ്ചര്യം ആ മുഖത്ത് പ്രകടമായിരുന്നു.. എന്തെങ്കിലും സഹായംവേണമെങ്കില്‍ വിളിക്കണം എന്ന് പറഞ്ഞു പോന്ന എനിക്ക് ഒരിക്കല്‍ അയാള്‍ വിളിച്ചു.. "അതെന്റെ സുഖവിവരം ചോദിക്കാനായിരുന്നു"....
ഇക്കാ... ഷോർട്ട് ഫിലിം കണ്ടു ... വളരെ നല്ല അവതരണം ... താങ്കളുടെ അനുവാദത്തോടെ ആനുകാലിക സംഭവ വികാസങ്ങൾ കോർത്തിണക്കി കരിപ്പൂർ വിമാനപകടത്തിൽ മരിച്ച പ്രവാസികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന് ഒരു സംഗീത രൂപം നൽകണമെന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു. താങ്കളുടെ അനുവാദത്തിനായ് കാത്തിരിയ്ക്കുന്നു. പാട്ട് റെക്കോർഡിങ്ങ് കഴിഞ്ഞിട്ടുണ്ട്
Ok. രാഷ്രീയ, ജാതി, മത വിദ്വേഷം പ്രകടമാകാത്ത രീതിയിൽ ഒരു നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾക്ക് ഇതിലെ ക്ലിപ്പുകൾ പ്രയോജനപ്പെടുത്താം. താങ്കളുടെ വാട്സാപ്പ് നമ്പർ എന്റെ fb മെസഞ്ചറിൽ Mention ചെയ്‌താൽ നന്നായിരുന്നു. 😍👍
കൊള്ളാം .... നന്നായിട്ടുണ്ട് . ഒരു വേറിട്ട പ്രവാസജീവിതം .. മുന്‍കാലങ്ങളില്‍ വന്നുപോയതാണെങ്കിലും അഭിനയമികവുകൊണ്ടും , സാങ്കേതിക മികവുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു ..... എല്ലാവിധ ആശംസകളും നേരുന്നു ...
I liked it; Especially Camera n editing! Best of luck with the future works. excellent with content.! really an awesome work! enjoyed this a lot.... good luck! go on!!!!!!
"അഭിനന്ദനങ്ങള്..."എന്ന വാക്കില്‍ ഒതുക്കേണ്ടതല്ല ഈ ഹ്രസ്വ ചിത്രം.പരിമിതമായ സാങ്കേതിക സഹായത്തോടെ നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍കുകയാണ്.ഒരിറ്റു ദാഹനീരിനു വേണ്ടി മരുഭൂമിയുടെ കുന്നിലൂടെ ഓടി തളര്‍ന്നു വീഴുന്ന "ജമാല്‍"എന്ന കഥാപാത്രം ഈ ചിത്രം കാണുന്നവരെ ഈറനണിയിക്കും.കേവലം ഒരു അഭിനയമായിട്ടല്ല "ജമാല്‍"ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്, "ജമാല്‍"കഥാപാത്രത്തിന് വേണ്ടി ജീവിക്കുകയായിരുന്നു.ഒരുകാര്യം ഉറപ്പിച്ചു പറയാം ഈ ഇരുപത്തി രണ്ടു മിനുട്ട് നഷ്ടമാകില്ല ..ഇതൊരു വഴിത്തിരിവാകട്ടെ.ജാഫര്‍...താങ്കള്‍ക്ക് അഭിമാനിക്കാം..,താങ്കള്‍ എന്താണോ ഈ പ്രമേയത്തിലൂടെ ഉദ്യേശിച്ചത് അത് സാക്ഷാല്‍ക്കരിച്ചു എന്നാണ് എന്റെ നിരീക്ഷണം.ഇതില്‍ വേഷമിട്ട എല്ലാവരും അവരവരുടെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു.അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സംവിധായകന്‍ ജാഫര്‍ മാറാക്കരയ്ക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങള്‍ ...ഇനിയും പ്രതീക്ഷിക്കുന്നു കിടയറ്റ പ്രമേയത്തിലൂടെ വീണ്ടും ഞങ്ങളിലേക്കെത്താന്‍.
ഇതിലെ "ജമാല്‍" എന്ന ഒട്ടകക്കാരനെ അനശ്വരമാകിയ നിസാര്‍ കാളികാവിന്റെ സഹന ശക്തിയും കഥാപാത്രത്തോടുള്ള കൂറും ഈ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിച്ചു എന്ന് എനിക്ക് നിസ്സംശയം പറയാനാകും. പൊതുവേ "മസില്" പെരുപ്പിച്ചു നടക്കുന്ന പ്രകൃതക്കാരനായ നിസാര്‍ കഥാപാത്രത്തിനായി കോസ്റ്റ്യൂം അണിഞ്ഞു കഴിഞ്ഞാല്‍ എല്ലാ നിലക്കും കഥാ പാത്രത്തിന്റെ ഭാവപ്പകര്‍ച്ച കൈവരിക്കുമായിരുന്നു . "കഫീല്‍" എഴുതിക്കൊണ്ടിരുന്നപ്പോള്‍ എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളതിന്റെ പതിന്മടങ്ങ്, ക്യാമറക്ക് മുന്നില്‍ തകര്‍ത്താടുമ്പോഴൊക്കെ, ഒന്നെനിക്കുറപ്പായിരുന്നു.... "ഈ കഥാപാത്രം ശ്രദ്ധേയമാകും......" ഓരോ ഷോട്ട് ഒപ്പിയെടുക്കുമ്പോഴും ക്യാമറമാന്‍ സക്കീര്‍ അതോര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. കഥാപാത്രങ്ങള്‍ ചെയ്ത എല്ലാ കലാകാരന്മാരും, പരമാവധി കഴിവ് തെളിയിക്കാന്‍ ഈ ചിത്രം വിനിയോഗിച്ചു എന്നതും ഏറെ സന്തോഷം ഉളവാക്കുന്നു. താങ്കളുടെ വീക്ഷണത്തിനും അഭിപ്രായമറിയിച്ചതിനും വളരെ നന്ദി..
Varnnikkan words kittunnilla. But idaikku vannu peadippicha roopam. Njan night aanu ee movie kandathu. Anyway. Good nice movie. Ee... Movie kandappol oro pravasiyeyum ezhunnettu ninnu thozhan thonnunnu. They are great.
Nice topic, screen play, Direction, acting everything about this film is good except climax, As i feel you can write a better climax. overall nice efforts. continue your work i am sure success will join your way... Aiyob Mohammed
അടിപൊളി തകര്‍ത്തു നിങ്ങളില്‍ നിന്നും മറ്റൊരു തകര്‍പ്പന്‍ കൂടി പ്രതിഷിക്കുന്നു keep it up how to get background music it was super and amazing...........
ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഒഴിവു ദിവസം ബ്ലാങ്കറ്റിന് വിട്ടുകൊടുക്കാതെ,പരിമിതമായ സാമഗ്രികള്‍ ഉപയോഗിച്ച്, ചുട്ടുപൊള്ളുന്ന മണലില്‍ പോയി ഷൂട്ട് ചെയ്ത്, കാണാന്‍ കൊള്ളാവുന്ന തരത്തില്‍ ഒരു സൃഷ്ടി ഒരുക്കാന്‍ ഇറങ്ങി പുറപ്പെട്ട സംവിധായകനും ക്യാമറക്കാരനും നടന്മാരും ഏറെ പ്രശംസ അര്‍ഹിക്കുന്നു...ജാഫറിന്റെ മുന്‍ സൃഷ്ടികളില്‍ കാണാത്ത സാങ്കേതിക മികവ് 'കഫീലി'ല്‍ അനാവരണം ചെയ്യുന്നുണ്ട്,.നായകന്‍,അറബി എന്നിവര്‍ക്ക് അനുയോജ്യമായ ശരീരഭാഷ കൈവന്നിട്ടുണ്ട് എങ്കിലും ചിലരില്‍ സ്വാഭാവിക അഭിനയത്തിന്റെ ഭാവ പകര്‍ച്ച സാധ്യമാകേണ്ടതുണ്ട്, ക്യാമറ/ എഡിറ്റിംഗ് ഗംഭീരമായിട്ടുണ്ട് എങ്കിലും ആരും കൈവയ്ക്കാത്ത പുതിയ പ്രമേയവുമായി സംവിധായകന്‍ ഇനിയും പ്രത്യക്ഷപ്പെടുമെന്ന് പ്ര തീക്ഷിക്കുന്നു.....അഭിനന്ദനങ്ങള്‍............
ഞങ്ങളെ പോലെ തന്നെ ഇതിന്റെ സാങ്കേതിക മികവിനായി പ്രയത്നിച്ച ഒരു പാട് സുഹൃത്തുക്കളുടെ പങ്കാളിത്തവും എടുത്തു പറയേണ്ടുന്ന അഭിവാജ്യ ഘടകം തന്നെയാണ് .. ഒരുപാട് തിരക്കുകള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കാന്‍ കൂടി ഞാന്‍ ഈ സന്ദര്‍ഭം വിനിയോഗിക്കുന്നു.. ഹോം സിനിമകള്‍, ആല്‍ബം, ഡ്രാമ, സ്കിറ്റ്, ഗാന രചന, ആലാപനം, സംവിധാനം തുടങ്ങി...., ഒരു പാട് മേഘലകളില്‍ പ്രവര്‍ത്തിച്ചു പയറ്റിത്തെളിഞ്ഞ താങ്കളുടെ ഈ നല്ല അഭിപ്രായം ഈ കൊച്ചു സംരംഭത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി ഞങ്ങള്‍ കാണുന്നു.. ഒരുപാട് കുറവുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും 'പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്ത ചിത്രം' എന്ന നിലക്ക് അത് ചികയാത്തത് ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചും നിര്‍മാണത്തെ കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണെന്ന് അനുമാനിക്കാവുന്നതാണ്..ഏതായാലും അഭിപ്രായം അറിയിച്ചതിനു നന്ദി. നിര്‍ദേശങ്ങള്‍ മാനിച്ചു കൊണ്ട് പുതിയ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാം.. നന്ദി..
Pravasighalude Panathintelum Sughandha poorithamaya Minnithilanghunna Vastranghaludeeyum pinnil orupaadu Kashttapadughalum Durithanghalum Undennu Oru CAMERA kanniloode Manushiyamanasileekku Ethikkan Kazhinjha JAFER num Teaminum Orayiram Abhinandhananghal.................... Wish You All The Very Best....;) ;)