അടിയന്തരാവസ്ഥ ക്കാ ലത്തെ അനുഭവങ്ങൾsri.Jayasankarപറഞ്ഞ ത്100%വുംശരിയാണ്.എൻത് സമാധാന അന്തരീക്ഷം ആയിരുന്നു ബസിൽ യാത്ര ചെയ്യാനുംഓഫീസിൽപോകാനും എല്ലാം. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ വലിയ വിഷമമായി രുന്നു.
👍👍 സാർ പറഞ്ഞു പറഞ്ഞ് തുടങ്ങിയപ്പോൾ നമ്മളും ഒരു മിനി അടിയന്തിരാവസ്ഥ യിൽ ആയിരുന്നു. അതിൻ്റെ ഫലമാണ് ഇപ്പോഴത്തെ ഇലക്ഷൻ result എന്നായിരിക്കും എന്നാണ് ഞാൻ കരുതിയത്. എനിക്ക് ചില സാമ്യങ്ങൾ തോന്നുകയും ചെയ്തു . ഏതായാലും അടിയന്തിരാവസ്ഥ യിലെ അവസ്ഥസ്ഥയേ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം.
ഇപ്പൊൾ 60 വയസ്സോ അതിൽ കൂടുതലോ ആയവർക്ക് മാത്രമേ അടിയന്തിരാവസ്ഥകാലത്തെ സംഭവങ്ങൾ നേരിട്ടു കണ്ട അനുഭവങ്ങളും ഓർമകളും ഉണ്ടാകൂ. കലാപങ്ങളും, വിദ്വേഷവും, സമരങ്ങളും കൊണ്ട് ജനം പൊറുതി മുട്ടിയ സമയത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പോലീസ് അതിക്രമങ്ങൾ ഒഴിച്ച് കേരളത്തിൽ അടിയന്തിരാവസ്ഥ പൊതുവേ സമാധാനപരം ആയിരുന്നു.
സത്യം.. ഹർത്താലിന് റോഡിന്റെ കുറുകെ ടാർ വീപ്പകൾ നിരത്തിയിട്ടു കുത്തി പൊട്ടിച്ചു ടാർ ഒഴുക്കി കളയും..നടന്നു പോലും യാത്ര ചെയ്യാൻ പാടില്ല... അതായിരുന്നു സമരമുറകൾ....
അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ പോയി ഇടി കൊള്ളേണ്ടി വന്ന ഒരാളാണു ഞാൻ. പക്ഷെ അടിയന്തിരാവസ്ഥക്കാലത്തെക്കുറിച്ച് മൊത്തത്തിൽ എന്റെ അഭിപ്രായം നല്ലത് എന്നാണ്. കാരണം അത്രമാത്രം അരാജകത്വം സമൂഹത്തിൽ കൊടികുത്തി വാണിരുന്നു. എങ്ങും ഒന്നും നടക്കാത്ത അവസ്ഥ. അത് ആ നിലയിൽ തുടർന്നിരുന്നെങ്കിൽ നമ്മുടെ ഇന്ത്യ കൊടും പട്ടിണിയിൽ ആകുമായിരുന്നു. അക്രമങ്ങൾ കൊടികുത്തി വാഴുമായിരുന്നു.
1975 ജൂൺ 26ന് ഞാൻ പഠിച്ചിരുന്ന കോളേജിൽ സമരവും പഠിപ്പ് മുടക്കും നടന്നു. ജില്ലാ പോലീസ് സൂപ്രണ്ട് DySp യെയും അയാൾ CI യേയും ഫോൺ ചെയ്തു തിരക്കി. സ്ഥലം SI പ്രിൻസിപ്പലിനെ ഫോൺ ചെയ്തു തട്ടിക്കയറി. നിന്റെ മേശപ്പുറത്തു ഫോൺ വച്ചിരിക്കുന്നത്....... ആണോടാ എന്നു ചോദിച്ചു. പിറ്റേന്ന് മുതൽ വര്ഷങ്ങളോളം കോളേജ് ഗേറ്റിനു മുൻപിൽ ഒരു ഇടിവണ്ടി നിറയെ SAP ക്കാർ (special armed police) ക്യാമ്പ് ചെയ്തിരുന്നു...
അങ്ങ് പറഞ്ഞതു 100% ശരിയാണ്. Haji Masthan, Karim lala, Varadaraj Muthaleyar ഇവരെഒക്കെ Jail ൽ ഇട്ടതും കൂടെ പറയണമായെരുന്നു. (Ok, കേരളത്തിന് പുറത്തുആണ് ) ജനാധിപത്യത്തിൽ ഇവരെ അകത്ത് ഇടാൻ സാധിക്കമോ ? 1975-76 കാലത്തു Second Show സിനിമക്കു പോയി മടങ്ങിവരുബോൾ police പിടിച്ചു, ടിക്കറ്റിന്റെ മുറികഷ്ണം കാണിച്ചപ്പോൾ പോയിക്കോള്ളാൻ പറഞ്ഞതു എപ്പോഴുo ഓർക്കുന്നു.. മനുഷ്യനു സമാദാനമായി ജീവിക്കാൻ പറ്റിയ സമയമായിരൂന്നു. Emergency നല്ലത്ആണെന്ന് അഭിപ്രായം ഇല്ല.( permanent ആയി ) But ഇന്നത്തെ സാഹചര്യത്തിൽ ഒരു 15 വർഷം ഇന്ത്യയിൽ നല്ല ഒരു dictator -ന്റെ കീഴിൽ (വീണ്ടും പറയട്ടെ ജനനന്മ ആഗ്രഹിക്കുന്ന നല്ല ഒരു dictator.) ഭരണം നടക്കണം. Emergency സമയത്ത് ജനങ്ങൾക്കു Police +Military -യെ മാത്രം അനുസരിച്ചഅൽ (ഭയപ്പെട്ടാൽ മതി ). ഇന്ന് ഏത് political party ലെയും പുഴുവിനെപോലും പോലും ഭയക്കണം. നോക്കുകൂലി + rape +സ്വജനപക്ഷപാതാo +എൻതിനും സമരം +police station കേറി പ്രതീയെ ഇറക്കികൊടുപോകുക, ഇതിനെല്ലാം ഒരു അവസാനo വരും. തീര്ച്ചയായും police station ഇൽ ഉരൂട്ടി കൊലപാതകം ഒക്കെ ഉണ്ടാകും. നിരപരാധികൾ മരിച്ചു എന്നുംവരാം. പക്ഷെ ഇന്ന് നടക്കുന്ന political murder -ന്റെ 1% നു താഴെയെ police കൊലപാതകം ഉണ്ടാകു. ഇന്നത്തെ Indian ജനതക്കു freedom കൂടിപോയി. (Especially in Kerala ) ഒരു 15 വർഷം freedom ഇല്ലായ്മ അനുഭവിക്കുബോൾ എല്ലാവരും നേരെ ആകും.
Very true. In normal Kerala situation, a permit for getting one load cement for house construction on subsidized rate takes more than 6 months, but during emergency, I got the permit and cement within 24 hours. Nation learnt to work on consciences during national emergency.
അതിനുശേഷം അന്നത്തെ കോളേജ് വിദ്യാർത്ഥികളിൽ നിന്നും കരുണാകരൻ നേരിടേണ്ടിവന്ന വികാരപരമായ മുദ്രാവാക്യമായിരുന്നു " ഈശ്വര ഭക്താ കരുണാകരാ ഈച്ചരവാര്യരുടെ മകൻ എവിടെ "
അടിയന്തരാവസ്ഥക്ക് കാരണം എന്തുകൊണ്ടാണ് എന്ന് വിവരിച്ചില്ല. അടിയന്തരാവസ്‌ഥ കൊണ്ട് ഗവർമെന്റ് ഓഫീസ് കളിൽ ചുവപ്പ് നാട എന്നൊന്നും ഇല്ലാതെ ജനങ്ങളുടെ പ്രയാസങ്ങൾ പെട്ടന്ന് പരിഹരിക്ക പെട്ടിരുന്നു. അത് പോലെ യുള്ള ഒരു അടിയന്തരാവസ്‌ഥ ഉണ്ടാവാൻ ആശിച്ചു പോകുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സാമൂഹ്യ ജീവിതത്തിലുണ്ടായ പ്രകടമായ മാറ്റങ്ങള്‍ സമാധാന ജീവിതമാഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെയിടയില്‍ സൃഷ്ടിച്ച പ്രതികരണം വക്കീല്‍ ഈ വീഡിയോയില്‍ പറയുന്നതുമായി 100% യോജിക്കുന്നതു തന്നെയാണ്. അന്ന് ഏഴാം ക്ളാസില്‍ പഠിക്കുകയായിരുന്ന എനിക്ക് പെട്ടെന്ന് അക്കാലത്തെപ്പറ്റി ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ഞാന്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥി സമരം സമ്പൂര്‍ണ്ണമായി നിലച്ചുവെന്നതാണ്. എന്‍റെ ഉള്‍നാടന്‍ ഗ്രാമത്തിലെ തെരുവുകളെ രാപകലെന്നില്ലാതെ അടക്കി ഭരിച്ചിരുന്ന തെരുവു ഗുണ്ടകള്‍ ഒറ്റ രാത്രി കൊണ്ട് എങ്ങോ പോയൊളിച്ചു. രാത്രി ഒന്‍പതു മണിക്കു ശേഷം സംശയാസ്പദമായി റോഡിലിറങ്ങുന്നവരെ പൊക്കിക്കൊണ്ടു പോകാന്‍ അപ്രതീക്ഷിതമായെത്താവുന്ന ഇടിവണ്ടി(ഇരുണ്ട നിറമടിച്ച, ലോറിയുടെയും ബസ്സിന്‍റെയും സംയുക്ത രൂപമുള്ള, ജനാലകളിലും മുന്‍ പിന്‍ ചില്ലുകളിലും ഇരുമ്പുവലയിട്ടുറപ്പിച്ച വലിയ പോലീസ് വാന്‍). ഓടിക്കൊണ്ടിരിക്കുന്ന ഇടിവണ്ടിക്കുള്ളില്‍ നിന്നും അനേകം പുരുഷന്മാരുടെ ആര്‍ത്തനാദം ഒന്നിച്ചുയരു ഘട്ടങ്ങളും ഉണ്ടാകുമായിരുന്നത്രേ. മദ്യദുരന്തങ്ങള്‍ കേട്ടു കേള്‍വി പോലുമല്ലാതായി. സിനിമാ തീയേറ്ററുകളില്‍ പുകവലിക്കുന്ന അഹങ്കാരികളെ പോലീസ് പതുങ്ങി വന്ന് നിശ്ശബ്ദമായി വിളിച്ചിറക്കിക്കൊണ്ട് പോയി ആരും കാണാതെ ചെകിടു രണ്ടും തകര്‍ത്തതായുള്ള വാര്‍ത്ത പരന്നതോടെ സിനിമാ ഹാളില്‍ ആര്‍ക്കും പുക വലിക്കേണ്ടെന്നായി. പത്രവാര്‍ത്തകള്‍ സെന്‍സര്‍ ചെയ്തിരുന്നതു കൊണ്ടാണോ എന്നറിയില്ല, ജനസാമാന്യത്തിനിടയില്‍ സ്ത്രീ പീഡനം സ്ത്രീധന പീഡനം എന്നിവ ചുറ്റുവട്ടത്തൊന്നും നടന്നതായി കേട്ടിട്ടേയില്ല. എല്ലാ കടകളിലും കറുത്ത പലകയില്‍ വെളുത്ത അക്ഷരങ്ങളിലെഴുതിയ വിലവിവരപ്പട്ടിക പ്രത്യക്ഷപ്പെട്ടു. റേഡിയോയിലൂടെയും, സിനിമാ തീയറ്ററുകളിലൂടെയും ക്ഷേമകരമായൊരു രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ദൃശ്യ, ശ്രാവ്യ സന്ദേശങ്ങള്‍ കാണിക്കുക വഴി ജന മനസ്സുകളില്‍ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷകളുണര്‍ത്തി. ഈ രീതിയില്‍ കേരള ജനതയൊന്നാകെ അടിയന്തരാവസ്ഥയെ നെഞ്ചേറ്റിയതിന്‍റെ പ്രതിഫലനമായിരുന്നു 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തില്‍ കാണാനായത്.
Very nice. With your analysis I could recall those days of anarchy, Stricks, hooliganism etc unleashed by communists. Even Schools and colleges were the citadels of violence and not of peace and learning. Emergency was a sigh of relief.
താങ്കളുടെ പാട്ടും കൊള്ളാം. താങ്ക്സ് പിന്നെ അടിയന്തരാവസ്‌ഥയുടെ നന്മകളെ കൊള്ളാനും തിന്മകളെ തള്ളാനും നല്ലൊരു പരിധിവരെ അച്യുതമേനോന്റെ ( മുഖ്യമന്ത്രി )ഭരണപാഠവത്തിന്ന് കഴിഞ്ഞു.. പിന്നെ മലയാളി കൃത്യമായി പ്രവർത്തിക്കുന്ന ഓഫിസുകളും വാഹനങ്ങളും ഒക്കെ കണ്ട് വോട്ട് ചെയ്തു.
Yes.. One trade Union leader even said, nothing will happen to kerala if the entire idukki project is swept towards the Arabian sea..... All of them were locked in during the emergency days.
മനോരമയിൽ തന്നെ ഉണ്ടായിരുന്ന അടൂർ പത്മൻ അന്നത്തെ അനുഭവങ്ങൾ സരസമായി പറഞ്ഞിട്ടുണ്ട്... ആയിടയ്ക്കാണ് തിരുവനന്തപുരത്ത് ഇനാംപേച്ചി എന്നൊരു ജീവിയെ പിടികൂടിയത്..... മനോരമ കുറേക്കാലം ഒന്നാം പേജിൽ തന്നെ നിറച്ചിരുന്നത് ഈനാംപേച്ചി കഥകളാണ്...! ............................... അന്ന് ട്രങ്ക് ബുക്ക് ചെയ്താണല്ലോ ഫോൺ വിളിച്ചിരുന്നത്...! രാവിലെ ബുക്ക് ചെയ്താൽ രാത്രി 12ന് കിട്ടുന്ന അവസ്ഥ... ഒറ്റ ദിവസം കൊണ്ട് മാറ്റമുണ്ടായി... ഏതു കോളും ലൈറ്റ്നിങ്ങായി കിട്ടാൻ തുടങ്ങി...! ............ വൈകിട്ട് മൂന്നിനോ മറ്റോ കോളജിൽ നിന്നിറങ്ങി ഗേറ്റ് കടന്നു റോഡിലെത്തിയ ഒരു പ്രഫസർ ദൂരെ നിന്നു വരുന്ന ഒരു എന്നെമ്മാറുകാരനെക്കണ്ട് ചാടി അകത്തു കയറിയ സംഭവം എന്നോട് പറഞ്ഞ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്...! jose...
സമാധാനപര മായി സഖാക്കൾ, KSEB ടവറുകൾ മറിച്ചത് പറയാൻ വിട്ടുപോയി. അന്നും ഈ അടുത്ത കാലം വരെയും ഈ ഉള്ളവന് കാർ ഇല്ലായിരുന്നു. Ksrtc മാത്രം ആശ്രയം. ഒരിക്കലും തൊഴിലാളി സഖാക്കൾ സ്റ്റോപ്പിൽബസ് നിർത്തി തന്നിട്ടില്ല. ചിലപ്പോൾ 60km വേഗത്തിൽ പുറകേ ഓടി ബസിൽ ചാടി കയറിയിട്ടുണ്ട്.ചോദ്യ ചെയ്താൽ നമ്മളെ അവർ മർദ്ധിക്കും.ഇതെല്ലാം ഒരു നല്ല നാളേക്ക് വേണ്ടി ആണെന്ന് നേതാക്കൾ പറഞ്ഞുതന്നിരുന്നു. ലാൽസലാം. 🙏🤣🤣🤣
അടിയന്തര വസ്ഥയിൽ ഏറ്റവും കൂടുതൽ ത്യാഗം സഹിച്ചത് സോഷ്യലിസ്റ്റുകളാണ് പ്രത്യേകിച്ച് മലബാറിൽ. അരങ്ങിൽ ശ്രീധരൻ ചന്ദ്രശേഖരൻ വീരൻ തുടങ്ങിയവർ 19 മാസവം ജയിലിൽ ആയിരുന്നു. പ്രവർത്തകരെ പുലിക്കോടൻ നാരായണൻ്റെ നേതൃത്വത്തിൽ പോലീസ് ഭീകരമായി മർദ്ദിച്ചു
അടിയന്തിരാവസ്ഥയെ നെഞ്ചിലേറ്റിയവരാണ് കേരളീയർ. വിദ്യാലയങ്ങളിൽ സമരമില്ല. ആഫീസുകൾ കൃത്യസമയത്ത് തുറന്ന് പ്രവർത്തിച്ചു. ക്ലാസ്സുകൾ മുടങ്ങാതെ നടന്നു. സർക്കാർ ജീവനക്കാർ കൃത്യസമയത്ത് ഓഫീസുകളിൽ എത്തി. വിദ്യാലയങ്ങളിൽ ക്ലാസ്സുകൾ കൃത്യമായി നടന്നു. ബസ്സുകൾ യഥാസമയം ഓടി. വിദ്യാലയങ്ങൾ കൃത്യമായി പ്രവർത്തിച്ചു. ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു. അതിന്റെ തെളിവാണല്ലൊ 111 സീറ്റ് കരുണാകരന് ലഭിച്ചത്.
ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തുന്ന, വസ്തുതകളുടെ പിൻബലമില്ലാത്ത, പൈങ്കിളി പ്രയോഗങ്ങൾ ആവോളം നിറച്ച ഒരു വിവരണം... കക്കയത്ത് ഉരുട്ടി കൊല ചെയ്യപ്പെട്ട രാജൻ, ഇനിയും തിരിച്ചു വന്നിട്ടില്ലാത്ത ഒട്ടനേകം ചെറുപ്പക്കാർ.. അവർക്ക് വേണ്ടി കണ്ണീരൊഴുക്കി ഹൃദയം തകർന്ന് അകാലത്തിൽ മരണമടഞ്ഞ അവരുടെ രക്ഷിതാക്കൾ.... ഇന്നും ജീവച്ഛവമായി കഴിയുന്ന ആയിരങ്ങൾ ... അടിയന്തിരാവസ്ഥ ഒരു നിറവാർന്ന സ്വപ്നമായിരുന്നില്ല, മറിച്ച് ഇപ്പഴും നിണമൊഴുകുന്ന ഉണങ്ങാത്ത മുറിപ്പാടുകളാണ്. സ്ഥായിയായ, വില കുറഞ്ഞ പരിഹാസത്തിൻ്റെ മേലാപ്പ് ഇതിലെങ്കിലും ഒഴിവാക്കാമായിരുന്നു .
Very correct. Emergency was good time for kerala and the revolution thinking and also proper working of govt machinery is what expected by public. That's why it happened.
ഞങ്ങൾ 74- 75 കാലത്ത് രാജപുരത്ത് SSLC ക്ക് പഠിക്കുന്ന കാലം ആഴ്ചയിൽ'3 ദിവസം എങ്കിലും സമരം ജീവിക്കാൻ പറ്റാത്ത വിലക്കയറ്റംപൂഴ്ത്തിവെപ്പ് കരിഞ്ചന്ത എല്ലാ നിറഞ്ഞു നിന്ന കാലം കാരണം എന്തായാലും 5 രൂപാ ഉണ്ടായിരുന്ന അരിക്ക് 2 രൂപ വരെ വില താണു ഉദ്യോസ്ഥർ ഒക്കെ നന്നായി കൈകൂലിയില്ല കരിഞ്ചന്ത പൂഴ്ത്തിവെപ്പ് ഒന്നും ഇല്ല ആകെ ഒരു കുഴപ്പം തീയറ്ററിൽ സെക്കൻ ഷോ ഇല്ല8 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പാടില്ല സാധാരണക്കാർക്ക് നല്ല ഭരണമായിരുന്നു അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ കോഗ്രസിന് വൻ വിജയം കിട്ടിയത്
എനിക്കു തോന്നുന്നത്. റേഷന്‍ കടവഴി സമായ സമയം മര്യാതിക്ക് റേഷന്‍ കിട്ടിത്തുടങ്ങിക്കാണും,അതുരെ ജനങ്ങളെ പറ്റിച്ച റേഷന്‍ കടക്കാരെക്കെ മര്യത പടിച്ചതുകാരണം,ഇനങ്ങള്‍ കഞ്ഞി കുടിച്ച് സമാധാന ജീവിതം നയിച്ചതാകാം ഒരു കാരണം....
കറക്റ്റ്... എനിക്ക് അറിവുള്ള ഒരു ആന്റണി ഗ്രൂപ്പ് കാരനായ നേതാവിന് പോലും 12 റേഷൻ കാർഡ് ഉണ്ടായിരുന്നു. എമർജൻസി കാലത്തു പിടുത്തം വീണപ്പോൾ 11 കാർഡുകൾ തിരിച്ചു കൊടുത്തു. കരുണാകരൻ ഗ്രൂപ്പിൽ ചേരുകയും ചെയ്തു... അങ്ങനെ എന്തൊക്ക...
@@sureshbabu872 : കറക്റ്റ്... കട്ടൻ കാപ്പി, വട, ബോണ്ട 10 പൈസ വീതം, പാൽ ചായ 15, ഊണ് ഒരു രൂപ... Bus ടിക്കറ്റ് മിനിമം 10 പൈസ.. സിനിമ ടിക്കറ്റ് 35, 50, 75 പൈസ, ഒരു രൂപ ഒന്നേകാൽ രൂപ... അതൊരു നല്ല കാലം.
കാരണം ഇതൊന്നുമല്ല മലയാളി കണ്മുന്നിൽ കാണുന്നതിനേക്കാൾ മാധ്യമങ്ങളിൽ വരുന്നതിനെ വിശ്വസിച്ചു .മാധ്യമങ്ങൾ അടിയന്തരാവസ്ഥ വളരെ നല്ലൊരു കാര്യമാണെന്ന് പ്രചരിപ്പിച്ചു ,മണ്ടന്മാർ അത് വിശ്വസിച്ചു .ഇന്നും അത് തുടരുന്നു അതുകൊണ്ടാണ് കോൺഗ്രസ് ഭരണത്തിൽ വരും എന്ന് ഭൂരിഭാഗം മലയാളികളും വിശ്വസിച്ചു കോൺഗ്രസിനെ 19 സീറ്റിൽ വിജയിപ്പിച്ചത് . മാധ്യമങ്ങൾ എന്ത് പറഞ്ഞാലും തൊണ്ടതൊടാതെ വിഴുങ്ങുന്ന മരമണ്ടന്മാർ അടിയന്തരാവസ്ഥയെ പിന്തുണച്ചില്ലെങ്കിലേ അത്ഭുതമുള്ളു .
അടിയന്തരിവസ്ഥയിൽ കൊടിയ പീഠനം അനുഭവിച്ച വ്യക്തിയാണ് ഞാൻ പോലിന് കയർ ഊരി വിട്ട സമയം വ്യക്തിവിരോദം രാഷ്ട്രീയ വിരോദം നടപ്പാക്കാന് പറ്റിയ ഒന്നായ😅ിരുന്നു ജീവിച്ചു മരിക്കാറായ മനുഷ്യൻ ഞാൻ ഈ പത്രക്കാർ പറയുന്ന ഇത് കാര്യങ്ങൾ അല്ല നടന്നത്
ശരിയാണ് വക്കിൽ വിഴി ങ്ങിയ കുരുക്ഷേത്ര കൈ എഴുത്ത് പ്രതി കൈയിൽ ഇരുന്നതിനാണ് എന്നെ പോലി സ് അറസ്റ്റ് ചെയ്ത് ഭീകരമായി മ ർദ്ദിച്ചത് വക്കീൽറ് ന് ഒന്നും അറിയില്ല കഷ്ടം
ജനസംഘം ജനതയിൽ ലയിച്ചതും അതു വഴി അവർ ഇടത് മുന്നണിയിൽ പ്രവേശിച്ചതും ഇവിടുത്തെ കരുത്തരായ മതന്യൂനപക്ഷങ്ങൾക്ക് പറ്റിയില്ല അതാണ് തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് തുണയായത് എന്നൊരു അഭിപ്രായമുണ്ട് താങ്കളുടെ വിലയിരുത്തൽ എന്താണ് ?
KSRTC കണ്ടക്ടർമാരൊക്കെ അന്ന് SI മാരെപോലെ ആയിരുന്നു സ്റ്റോപ്പിൽ നിർത്തില്ല, ഇറങ്ങുന്നതിനു മുൻപ് വണ്ടി വിടും, ആളെ വണ്ടിയിൽ കേറാൻ അനുവദിയ്ക്കയില്ല, ഞാനൊക്കെ ആ കണ്ടക്ടര് പന്നന്മാരെ സാറേ സാറേന്നു എത്ര തവണ വിളിച്ചിരുന്നു
അടിയന്തിര അവസ്ഥ കാലം നല്ലത് ആകാൻ കാരണം സർക്കാർ ജോലിക്കാർ സമയത്ത് ഹാജർ അയി ജോലിചെയ്യാൻ പഠിച്ചു താമസിച്ചു ഓഫിസിൽ എത്തിയാൽ അവരെ കളക്ടർമാർ ഒരുമണിക്കൂർ വെയിലത്തു നിർത്തി ശിക്ഷിക്കുംജയ്‌ഹിന്ദ്
😂 very accurate analysis of the events. As someone who suffered because of strikes by student politicians resulting in loss of college year, Emergency was indeed welcome. Not only busses, trains also ran on time. Most importantly unlike in North India none of us, recognisable as male, had our little heads snipped! 😂
എനിക്ക് ഇപ്പോൾ 70 വയസ്സ്. ഇന്ന് ഞാൻ ദേശീയ പാർട്ടിയായ ബിജെപി അനുഭാവിയാണ്. ഇതിനുമുമ്പ് യാതൊരു പാർട്ടിയോടും എനിക്ക് താല്പര്യമില്ലായിരുന്നു. എങ്കിലും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ അന്നും ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു , പ്രകീർത്തിക്കുന്നു. കാരണം മറ്റൊന്നുമല്ല രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലാത്ത സാധാരണക്കാരൻ അടിയന്തരാവസ്ഥ കാലത്ത് രാവും പകലും സുരക്ഷിതരായിരുന്നു. ഭയപ്പെടാതെ ആ കാലയളവിൽ ഞങ്ങൾ ജീവിച്ചു. മറ്റൊന്ന് സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി അവസാനിച്ചു. ശമ്പളം പറ്റുന്നവർ കേരളത്തിൽ ആദ്യമായി കൃത്യനിഷ്ഠ ഉള്ളവരായി മാറി. കോൺഗ്രസിനെ ഇഷ്ടമല്ലെങ്കിലും അടിയന്തരാവസ്ഥയെ അന്നും ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു.
1971 ലെ ലോക് സഭാ ഇലക്ഷന് പ്രധാനമന്ത്രി ഇന്ദിര airforce വിമാനത്തിൽ യാത്ര ചെയ്തു പ്രചരണം നടത്തി. എതിർ സ്ഥാനാർഥി രാജ് നാരായൺ കേസ് കൊടുത്തു. വിധി വന്നത് 1975 ൽ. ഇന്ദിരയുടെ വിജയം allahabad high court റദ്ദാക്കി. പ്രതിപക്ഷ പാർട്ടികൾ ഇന്ദിരയുടെ രാജി ആവശ്യപ്പെട്ടു. ആകെ ജഗപൊക... അതായിരുന്നു കാരണം.
സിന്ധു ഗംഗാ സമതല ഭൂവിൽ വിടർന്നതാണീ സംസ്കാരം, ഇന്ദിര വാഴും ഭാരത ഭൂവിൽ... തുടങ്ങിയ സ്തോത്രങ്ങൾ റേഡിയോയിൽ യേശുദാസ് വരെ പാടി. ഏറ്റവും വലിയ തമാശ ഇതൊന്നുമല്ല. അടിയന്തരാ വസ്ഥയെ എതിർത്തു ജയിലിൽ പോയ വീരേന്ദ്ര കുമാറും എം വി രാഘവനും കെ ആർ ഗൗരിയും പിൽക്കാലത്തു മന്ത്രിമാർ ആയത് കോണ്ഗ്രസ് മുന്നണിയിൽ വന്നിട്ടാണ്. പഴയ ജനസംഘക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് അടിയന്തരാവസ്‌ഥ ഇപ്പോഴും കയ്പ് ആയിരിക്കും. അല്ലാതെ ആർക്കെന്ത് അടിയന്തരം ഹല്ല പിന്നെ
വക്കീൽ.മിഴുങ്ങിയ രണ്ടു കാര്യമുണ്ട് ഒന്നു കുരുക്ഷത്ര എന്ന അണ്ടർഗ്രൗണ്ട പ്രസിദ്ധീകരണം അതു ആണ് ഇന്നത്തെ കുരുക്ഷത്ര ബുക്ക്സ് ആയി മാറിയത് ദേശാഭിമാനി പോലും എ കെ ജി യിയുടെ പാർലിമെന്റ് പ്രസഗം അച്ചടി ഇല്ല അതു വന്നത് കു രു ക്ഷത്ര യിൽ ആയിരുന്നു ആർ എസ് എസ് അണു അന്നും ഇന്നും അതു ഇറക്കുന്നത് രണ്ടു സി പി ഐ ഒരു ഉളുപ്പും ഇല്ലാതെ അടിയന്തര വസ്തു യെ തങ്ങിയ തു
CPI ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് പിന്തുണ ആയിരുന്നു.. SA ഡാങ്കെ ആയിരുന്നു ദേശീയ സെക്രട്ടറി. മേനോൻ ആയിരുന്നു CM എങ്കിലും കാര്യങ്ങൾ മുഴുവൻ കരുണാകരന്റെ കയ്യിൽ ആയിരുന്നു.
@@johnmathewkattukallil522 Dange was Chairman..Rajeshwar Rao was secretary.. After Dange was expelled from the party.. CPI abolished that post.. CPI read the National political scene wrong.. They thought Indira will never come back.. so they moved to Opposition ..If they have any ounce of feeling that Indira will come back in 1980..They must have never left Congress front..
ജയശങ്കർ സാർ പൂർണ്ണമായും യോജിക്കുന്നു. ആധുനിക കേരളത്തിന് അടിസ്ഥാന ശിലയിട്ട ഒരു ഭരണവുമായിരുന്നു അച്യുതമേനോന്റേത്. മാത്രമല്ല അങ്ങ് പറഞ്ഞത് പോലെ അച്യുതമേനോൻ ഒരു കമ്മ്യൂണിസ്റ്റായതിനാൽ വലിയ അക്രമങ്ങൾ ഇവിടെ ഉണ്ടായില്ല ചില്ലറ ആക്രമങ്ങൾ ഉണ്ടായി രാജൻ കേസും മറ്റും. പിന്നെ മലയാളിക്ക് എന്തും അനുസരിച്ചാണ് ശീലം - ഫാസിസത്തിനെതിരെ എന്നൊക്കെ പറയുന്നത് വെറുതേയാണ്. അടിമയാണ് അടിസ്ഥാനപരമായി മലയാളി. നിങ്ങൾ കൊണ്ടാടുന്ന സച്ചിദാനന്ദനൊക്കെ മദ്രാസിലിരുന്ന് നാവുമരം എന്ന കവിതയെഴുതി സംതൃപ്തിയാകുകയായിരുന്നു . അതും പറയണം . മർദ്ദനം ഏറ്റവും അധികം ഏറ്റത് നക്സലൈറ്റ് കാർക്കും. ആർ.എസ്.എസുകാർക്കും മാത്രമായിരുന്നു. അതും പറയണം. അച്യുത മേനോനാണ് രണ്ടാമതും ഭരണം കിട്ടിയതിന്റെ ക്രെഡിറ്റ്
ജയശങ്കർ തമാശകൾ ക്രൂരമാകുന്നു. താങ്കൾ സത്യം മറച്ചുവെക്കുന്നു. അടിയന്തിരാവസ്ഥ ജനങ്ങൾ ഇഷ്ടെപ്പട്ടുവെങ്കിൽ എന്തിനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ ജനം പരാജയപ്പെടുത്തിയത്. അക്കാലത്ത് ഡൽഹിയിൽ മാധ്യമ പ്രവർത്തകനായിരുന്ന പ്രശസ്ത സാഹിത്യകാരൻ സക്കറിയയുടെ ലേഖനത്തിൽ പറയുന്നു. 6000-ത്തോളം നിരപരാധികൾ ഇന്ത്യൻ ജയിലുകളിൽ കൊല്ലപ്പെട്ടുവെന്ന്.താങ്കൾ എന്താണ് പറയുന്നത്.ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണ് അടിയന്തിരാവസ്ഥ.താങ്കളെ പോലെ സർവ്വ സുഖിയൻമാരായ മീഡിയാ മാനിയാക്കാർക്ക് എന്തും വിളിച്ചു പറയാം. താങ്കൾ സി.പി.ഐ കാരനാണത്രെ പോയി തൂങ്ങി ചത്തൂടെ. തൻ്റെ പാർട്ടി തനിക്കു നേരെ അച്ചടക്ക നടപടിയെടുത്തതിന് ധൈര്യമുണ്ടെങ്കിൽ കാനം രാജേന്ദ്രനെ മെക്കിട്ടുകേറ് എന്നിട്ടാവാം ബാക്കി.
School children remember Emergency period as no strike days...no unannounced holiday 😔...we were sad 😀. . everyone was scared..so there was no corruption