കഷ്ടം 😔സർക്കാർ ഉടനെ ഇടപെടണം 🙏നമ്മക്ക് മറ്റുള്ളവരുടെ ദയനീയ അവസ്ഥയിൽ അവരെ കുറ്റപ്പെടുത്തുവൻ എളുപ്പമാണ്, അവനവനു വരുമ്പോൾ ആരും സഹായിക്കില്ല എന്നോർത്താൽ നന്ന്, നമ്മുടെ വീഴ്കകൾ നമ്മൾ അറിയാതെ nammale പലവഴിക്കും സമീപിക്കും എന്നോർക്കുക, ആരെയും കുറ്റപ്പെടുത്താതെ ഇരിക്കുക, മറ്റുള്ളവരുടെ വിഷമം കണ്ടു ഉപദേശം കൊടുക്കുകയല്ല വേണ്ടത് ഒന്നും നമ്മളെ കൊണ്ട് പറ്റില്ലെങ്കിൽ മിണ്ടടാതിരിക്കുക എന്നതാണ് നല്ലത് എന്ന് തോന്നുന്നു, സർക്കാർ നിയമം പാസ്സാക്കിട്ടുണ്ടല്ലോ അവരെ രക്ഷിക്കട്ടെ 🙏🙏🙏
നീരവ് മോഡി അടക്കം ഉള്ള കള്ളന്മാരുടെ ലോണുകൾ മുഴുവൻ എഴുതി തള്ളേണ്ടേ, എസ് ബി ഐ അടക്കമുള്ള ബാങ്കുകളെ പറ്റിച്ചു പോയപ്പോൾ ഏമാന്മാർക്ക് ഇത്ര വിഷമം കാണില്ല. സാധാരണക്കാരന്റെ കിണ്ണവും, കിണ്ടിയും എടുക്കാൻ അവർക്ക് വലിയ ഉത്സാഹമായിരിക്കും.
ജപ്തി എന്ന സംഭവം കേരളത്തിൽ നിരോധിച്ചതാണ്. പാടില്ല എന്ന് സർക്കാർ പറഞ്ഞതാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ബാങ്കുകാർ ജപ്തി ചെയ്തത്..? സർക്കാർ പാവം കുടുംബങ്ങളെ തെരുവിൽ ഇറക്കാതിരിക്കാൻ ബാങ്കുകളുമായ് ചർച്ച പോലും ചെയ്താണ് ഈ നിയമം കൊണ്ട് വന്നത്. എന്നിട്ടും ബാങ്കുകാരുടെ അഹങ്കാരം മാറുന്നില്ലേ....?
. എവിടെയാണ് ജപ്തി നിരോധിച്ചത് കേരള നിയമസഭ ഏകകണ്ഠമായി ഒരു ബില്ല് പാസാക്കിയിരുന്നു അത് നിയമമായിട്ടില്ല പക്ഷെ അത് കേന്ദ്ര സർഫാസിനിയമം നിലനിൽക്കുമ്പോൾ പ്രായോഗികമല്ല
ബാങ്കുകൾ ലോൺ കൊടുത്തത് കിട്ടാതെ വരുമ്പോ ജപ്തി ചെയ്യും. അവസ്ഥ കണ്ടിട്ട് സങ്കടം ഉണ്ട്. പക്ഷെ നമ്മൾക്കെല്ലാവര്ക്കും ഇത് ഒരു പാഠം ആണിത്. സർഫാസി നിയമം ഒരു ദയവും കിട്ടില്ല. നമ്മൾ എല്ലാരും ചേർന്ന് സഹായിച്ചാൽ അവരെ രക്ഷിക്കാൻ സാധിക്കും.
തിരിച്ചടക്കാൻ കഴിയുമെന്ന് പ്രതീക്ഷയുള്ള ആളുകൾ അല്ലെങ്കിൽ വരുമാനം ഉള്ള ആളുകൾ മാത്രം ലോൺ എടുക്കുക അല്ലെങ്കിൽ ജപ്തി നടപടികൾ ഉണ്ടാകും മാധ്യമങ്ങളെ കൂട്ടിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല
ഇതൊക്കെ ഇങ്ങനെ വാർത്തയാക്കാൻ മാത്രം എന്താ ഉള്ളത് ? ലോൺ എടുത്താൽ തിരിച്ചടക്കണം. അല്ലെങ്കിൽ ജപ്തി ചെയ്യും.ഇതിപ്പോ സ്ഥിരം പരിപാടിയാണ്.അടയ്ക്കാൻ കഴിവില്ലെങ്കിലും ലോണെടുത്ത് കാറും വീടും വെക്കും.അവസാനം അടവ് മുടങ്ങി ജപ്തി ചെയ്യാൻ വരുമ്പോൾ ബാങ്ക് കാര് കള്ളന്മാരും.ഇതുപോലുള്ള പ്രവർത്തികൾ കാരണം അർഹതപ്പെട്ടവന് പോലും ലോൺ കിട്ടാത്ത അവസ്ഥ വരും
ജപ്തി ചെയ്ത് വീട്ടിൽനിന്ന് ആൾക്കാരെ ഒരു സുപ്രഭാതത്തിൽ പുറത്താക്കുക എന്ന് പറയുന്ന ആ ഒരു കീഴ് വഴക്കം നിർത്തേണ്ട സമയം അതിക്രമിച്ചു. പുരയിടത്തിന് മുകളിൽ ഒരു 30 ശതമാനത്തിനും അധികം ലോൺ തുക കൊടുക്കാതെ നിജപ്പെടുത്തേണ്ടതുണ്ട്. പുരയിടത്തിന്റെ വിലയുടെ 50% ത്തോളം ബാധ്യത വന്നു കഴിഞ്ഞാൽ പുരയിടം വിറ്റ് ബാധ്യത ഒഴിവാക്കി ബാക്കി തുക വീട്ടുകാരെ ഏൽപ്പിക്കുന്ന ഒരു സമ്പ്രദായം വരേണ്ടതാണ്. പണം അടയ്ക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ വരുമാന കുറവ് വന്നു കഴിഞ്ഞാൽ അത് സർട്ടിഫൈ ചെയ്യുകയും പിഴപലിശ ഒഴിവാക്കി 6% പലിശ നിജപ്പെടുത്തി തീർപ്പാക്കേണ്ടതുമാണ്. ഇതിനായി നിയമങ്ങൾ കൊണ്ടുവരണം. പുരയിടത്തുനിന്ന് വീട്ടുകാരെ കയ്യിൽ ഒന്നുമില്ലാതെ ഇറക്കിവിടുന്നത് ഒരു സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ല. അല്ലെങ്കിൽ അവരുടെ ഒരു വർഷത്തെ അതിജീവനം ബാങ്കുകൾ ഏറ്റെടുക്കണം.
ഇത്രയൊക്കെ പലിശ വാങ്ങണോ. ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങുന്നതിന് പകരം ഇതിനൊക്കെ സർക്കാർ ഒരു നിശ്ചിത സർവീസ് ചാർജ് മാത്രമായി നിജപ്പെടുത്തിയാൽ നടക്കില്ലേ. അടുത്ത കാലത്തായി ഇത്തരം ഒരുപാട് കേസുകൾ കാണുന്നു.
എല്ലാവരും കൈകോർത്തു ഈ കുടുംബത്തെ സഹായിക്കാം.. ലോൺ ജിഹാദും മാള് ജിഹാദും,നഞ്ഞമ്മ ന്റെ ആൾകാർ എന്നും പറഞ്ഞു കമന്റ് ബോക്സിൽ നിരങ്ങുന്നവർ ഇതൊന്നും കണ്ടില്ലായിരുക്കും , വായകൊണ്ടു ബിരിയാണി വെക്കാതെ ഈ കുടുംബത്തെ സഹായിയ്ക്കനുള്ള ദൈര്യം കാണിക്കു
മോഷണം വല്ലോ തുടങ്ങണം ഇതുപോലെ ഒരുപാട് അവസ്ഥ ഉള്ള ആളുകൾ ഉണ്ട് അവർക്കൊക്കെ ന്തേലും ചെയ്യണം കള്ളപ്പണം ഉള്ള കുറേ ആളുകൾ നാട്ടിൽ വിലസുന്നുണ്ടല്ലോ ഒരു ശ്രമം നടത്തണം
സർഫാസി നിയമ പ്രകാരം ബാങ്കുകൾക്കു വേണ്ടി കോടതി ആണ് ജപ്തി നടത്തുന്നത്. നോട്ടീസുകൾ കിട്ടുമ്പോൾ തന്നെ നിയമപരമായി loan പാർട്ടികൾക്കു കോടതിയെ സമീപികാവുന്നതാണ്. Loan എടുക്കുമ്പോൾ repayment കഴിവ് നോക്കി loan എടുക്കുക. രൂപ തിരിച്ചടച്ചില്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ recovery നടപടികൾ എടുക്കും.