രാധേ ശ്യാം
2010 വിഷുവിന്റെ തലേ ദിവസം ഗുരുവായൂർ പോകാൻ കൊതിച്ചു എഴുതിയ വരികളാണ് ഇത്. പിറ്റേ ദിവസം വിഷുവിന് ഉച്ചക്ക് ഗുരുവായൂരിൽ പോകാൻ സാധിച്ചു. ഇതിൽ എഴുതിയ ഓരോ വരികളും അനുഭവമായി.
ഈ വരികൾ ഇത്രയും മനോഹരമായി ഭക്തിഭാവത്തോടെ ആലാപനം ചെയ്ത ശൈലജക്ക്( shailaja kumar )വിനീത നമസ്ക്കാരം. വളരെ അത്ഭുതത്തോടെ ആണ് ഞാൻ ഈ വരികൾ ശ്രവിച്ചത്. ഗുരുവായൂർക്ക് പോകണം എന്ന് കൊതിച്ച് മനസ്സ് വല്ലാതെ പിടഞ്ഞപ്പോഴാണ് അത് ഇങ്ങിനെ വരികളായി എഴുതാൻ കണ്ണൻ പറഞ്ഞു തന്നത്. ഏതൊരു ഭാവമാണോ, ഈണമാണോ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് അത് പൂർണ്ണമായും ശൈലജയുടെ ആലാപനത്തിൽ നിറഞ്ഞു നില്ക്കുന്നു. ചില വരികൾ ഞാൻ കൊതിയോടെ ആവർത്തിക്കാറുണ്ട്. അത് അതുപോലെത്തന്നെ ആവർത്തിച്ചിരിക്കുന്നു
"ചോല്ലിടെണ്ടു ഞാന്‍ കൃഷ്ണ ഹരേകൃഷ്ണ
ചിത്ത ചോരാ! മനോഹരാ! സുന്ദരാ !"
എന്നവരികൾ ഹ! ന്റെ കൃഷ്ണാ എങ്ങിനെയാണ് ഇങ്ങിനെ എന്റെ മനസ്സിൽ ഉള്ള അതേ ഭാവത്തിൽ ആലപിക്കാൻ കഴിഞ്ഞത് എന്ന് അത്ഭുതപ്പെട്ടുപൊയി. അതുപോലെ
"മമാമുണ്ണുവനായി കൊതിയോടെ
വായ്തുറക്കുന്ന കുഞ്ഞെന്‍റെ കണ്ണാനോ?" കൊതിയോടെ കണ്ണനെ തിരയുന്ന ആ ഭാവം ഇതെങ്ങിനെ അതേപോലെ ശൈലജയിൽ നിറഞ്ഞു.
അവസാനം വരികൾ തീർന്നു
പോയല്ലോ എന്ന വിരഹഭാവത്തിൽ
"ഒന്നു കാണുവാന്‍ എത്ര കൊതിയെന്നോ
എന്‍റെ കണ്ണാ വരിക നീ മുന്നിലായ്
ഒന്നെടുത്തോട്ടെ എന്നുണ്ണി പൈതലേ
ഉമ്മ വെച്ചോട്ടെ തൃചെവടികളില്‍"
എന്ന വരികളുടെ ആവർത്തനം അതുപോലെ ഉള്ളിൽ നിറഞ്ഞ പ്രേമത്തോടെ മാധവാ! എന്ന വിളി ഇതെല്ലാം
അതുപോലെതന്നെ തന്നെയാണ് ശൈലജയിൽ നിറഞ്ഞത് എന്ന് ഫോൺ വിളിച്ചപ്പോൾ പറഞ്ഞു.
എല്ലാവർക്കും ഉള്ളിൽ ആത്മാവായി ഇരിക്കുന്നത് കണ്ണൻ തന്നെ എന്ന് മനസ്സിലാക്കാൻ ഇതിലും വലുതായി എന്തുവേണം? എല്ലാമെല്ലാം എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
സുദർശന രഘുനാഥ്
വനമാലി
6 авг 2018