എന്റെ പതിനൊന്നാമത്തെ വയസ്സിലാണ് ജയൻ സാർ മരിക്കുന്നത് ഞാൻ ഇത്രയേറെ സ്നേഹിച്ചിരുന്ന ഒരു നടൻ വേറെയില്ല. അദ്ദേഹത്തെ പല മിമിക്രിക്കാരും വികൃതമായി അനുകരിക്കുന്നത് കണ്ടിട്ട് വളരെയേറെ വിഷമം തോന്നാറുണ്ട് ഇന്നും അത്രയേറെ ആരാധ അദ്ദേഹത്തോട് ഉണ്ടായിരുന്നു
ഞാൻ തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ ഒന്നാം വർഷ ഡിഗ്രിയ്ക്കു് പഠിക്കുന്ന വർഷമായിരുന്നു ശ്രീ.ജയൻ്റെ മരണം. വെള്ളയമ്പലം എഞ്ചി നിയേഴ്സ് ഹാളിൽ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചിരുന്നതും അതുകാണാൻ ചെറിയ മഴയത്തു് ക്യൂ നിന്നതും ഒക്കെ ഇപ്പോഴും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു.
ഈ നായകനോടുള്ള ആരാധന ഒരു നായകനോടും തോന്നുന്നില്ല... എന്താണ് അതിനുള്ള കാരണം ഇന്നും അജ്ഞാതമാണ്... എന്നു മാത്രമല്ല ഈ മനുഷ്യനോടുള്ള ആരാധന കൂടി വരുന്നു. ❤️🌹🙏
ജയനെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായ ആളാണ് ഞാൻ സ്ഥലം കാലടി ഇവിടെയാണ് പഴയ മാമാങ്കം സിനിമയുടെ ഷൂട്ടിംങ്ങ് നടന്നത് അതിൽഅഭിനയിച്ച എല്ലാ നടി നടന്മാരും ഉണ്ടായിരുന്നുകാലടിയിൽ നസീർ ഉൾപ്പടെ ജയൻ എന്ന നടൻ ഒരു നിമിഷം പോലും സെറ്റിൽ വെറുതെയിരിക്കല്ലായിരുന്നു സാഹസികമായി കുതിരപ്പുറത്ത് കയറുകയും അവിടെയെല്ലാം ചുറ്റികറങ്ങി കാണികളെ കൈ പൊക്കി കാണിക്കുക എല്ലാമായിരുന്നു ജയന് ഹരം അതെല്ലാം മറക്കാനാകാത്ത ഓർമ്മകളാണ്...
ഇത്ര മാത്രം യുവജനങ്ങളെ, ആകർഷിച്ച 'ഒരു നായകൻ വേറെയില്ല. അന്നും, ഇന്നും 'ആമരണം ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.ജയൻ്റെ സിനിമ കാണാൻ തിയറ്ററിൽ, പോകുന്നതുപോലെ സന്തോഷം നിറഞ്ഞ ദിവസങ്ങൾ വേറെയില്ല. ആ നവംബർ 16 ഒരിക്കലും മറക്കില്ല. ഇങ്ങനെ ഒരു video ചെയ്തതിന്, 'താങ്കൾക്ക് അഭിനന്ദനങ്ങൾ.
ഉദയായുടെ സഞ്ചാരി എന്ന ചിത്രത്തിൽ ജയനെ 5 സീനുകളിൽ മാത്രമാണ് അഭിനയിച്ചത് ആ സമയത്തായിരുന്നു ജയൻറെ മരണം ജോയിൻറ് താരം മൂല്യം കാരണം കട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ചു പ്രേംനസീർ കഥാപാത്രത്തെ ഡബിൾ റോളിൽ ആക്കി അങ്ങനെ കഥയാകെ മാറ്റി മോഹൻലാലും ജയനും അഭിനയിച്ച ഏക ചിത്രം അതേപോലെ മോഹൻലാൽ ജഗതിയുമായി സുകുമാരി യുമായി ആദ്യം അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്
സഞ്ചാരി മുഴുവനും ചിത്രീകരിച്ചതിനു ശേഷമാണ് ജയൻ മരിക്കുന്നതു. കഥയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ജയന് അതിൽ അത്രയേ പ്രാധാന്യമുള്ളൂ. ഡബ്ബിങ് മാത്രമേ കഴിയാൻ ഉണ്ടായിരുന്നുള്ളു
ജയൻ ഉള്ള കാലത്ത് സിനിമ കാണാൻ പ്രായമായീല്ലെങ്കിലും ഇന്നലെ ജനിച്ച പിള്ളാര് വരെ ജയനെ അനുകരിക്കാൻ പറഞ്ഞാൽ കയ്യും വിരിച്ചു നീയാണോ ആ അലവലാതി ഷാജി ന്ന് പറയും..😁 നസീർ ജയൻ ഇവർക്കൊന്നും മരണമില്ലെന്നെ..♥️
ഇന്ന് സിനിമ സംവിധാനം അവനവന്റെ പോക്കറ്റിൽ തന്നെ ആയില്ലേ മുൻപ് കുടുംബമെന്നല്ല അയൽവക്കത്തുള്ള ഒരു മുതിർന്ന ആളെ പോലും ബഹുമാനവും ആദരവുമായിരുന്നു. അവരെല്ലാം കണ്ണുവെട്ടിച്ചു പോവാണ്ടി വന്നിരുന്നു .
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട നടൻ ഒന്ന് നാസിരും മറ്റൊന്ന് ജയനുമാണ് പിന്നെ സത്യനും ഇതിൽ ജയന്റെ സ്റ്റണ്ട് രംഗം കാണുന്നത് ഇന്നും ഇഷ്ടമാണ് ഒരുവല്ലാത്ത അഭിനയമാണ് ഒരു കരടിയെ നേരിടുകയാണെങ്കിൽ ആ നിൽപ്പും മുഖഭാവവും ഒന്ന് കാണേണ്ടത് തന്നെ. മറ്റൊരു നടനും അത്രക്കും ഫലിപ്പിക്കാൻ കഴിയില്ല. അഭിനയത്തിന്റെ കാര്യത്തിൽ സത്യൻ. അപാരകഴിവ് തന്നെ എന്ന്പറയാം. നസീർ സാറിന്റെ സ്വഭാവം അതാണ് എന്നെ ആകർഷിച്ചിട്ടുള്ളത് ഞാൻ 8 തിൽ പഠിക്കുമ്പോഴാണ് ജയന്റെ മരണം ഒരു സ്തംഭനാവസ്ഥ ആയിരുന്നു അന്ന് നാടെങ്ങും അതിൽ പിന്നെ ഇന്ദിരഗാന്ധി മരിച്ചപ്പോഴാണ് അതുപോലെ ഒരവസ്ഥ നാട്ടിൽകണ്ടത്
സഞ്ചാരി, ആക്രമണം, അഗ്നിശരം, അറിയപ്പെടാത്ത രഹസ്യം, കോളിളക്കം തുടങ്ങി ജയന്റെ മരണശേഷം ഡബ്ബിംഗ് നടത്തിയ പല പടങ്ങളിലും ജയന്റെ ശബ്ദം ഒറിജിനലല്ല. മിമിക്രിക്കാർ നല്കിയ വികൃതശബ്ദം ജയന്റേതാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു.
ഞാൻ അന്ന് 6 ആം ക്ലാസിൽ അന്ന് c ക്ലാസിൽ പോയി സിനിമ കാണും വീടിന്റെ അടുത്ത ഉള്ള തീയറ്റർ, മൂർഖൻ അന്ന് ആ സി ക്ലാസിൽ പോലും രണ്ടു വാരം ഓടി പടം തുടങ്ങും മുൻപ് ജയന്റെ അന്ത്യ യാത്ര റീൽസ് കാണിക്കും ആയിരുന്നു പ്രതാപ ചന്ദ്രന്റെ വോയിസ് ആയിരുന്നു മരിച്ചു കഴിഞ്ഞു ഇറങ്ങിയ മൂർഖൻ കോളിളക്കതെ ക്കാൾ കളക്ഷൻ കിട്ടി, അന്ന് കളർ പുറം ചട്ട ഉള്ള ഒരു ബുക്ക് ഇറങ്ങിയിരുന്നു അതിന്റെ പുറം ചട്ടയിൽ ജയൻ മരിച്ചില്ല ജീവിച്ചിരിക്കുന്നു എന്നായിരുന്നു ഹെഡിങ്. സോഷ്യൽ മീഡിയ സജീവം ആയി കഴിഞ്ഞു ആയിരുന്നു ജയൻ യുവ തലമുറക്ക് കൂടുതൽ പ്രിയംകരൺ ആയതു
സ്ഫോടനത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ ഒരു കാര്യം പറയാൻ വിട്ടു പോയി ആ സിനിമയിൽ മമ്മൂട്ടിയുടെ സ്വരം കൊള്ളത്തില്ല എന്നു പറഞ്ഞു മറ്റൊരാൾ ആണ് ഡബ്ബ് ചെയ്തത് അതും ജയൻ്റെ സ്വരതിൽ
അവതാരകൻ ചില കാര്യങ്ങൾ വലിയ സംഭവങ്ങളായി പറഞ്ഞ് വക്കുന്നുണ്ട്. സത്യൻ, പ്രേംനസീർ, മധു... ശേഷം എം.ജി.സോമൻ, സുകുമാരൻ, ജയൻ...1980 വരെ ഇടക്ക് കുറേയേറെ നായക നടന്മാർ മലയാള സിനിമാരംഗത്ത് വന്ന് പോയെങ്കിലും മേൽപറഞ്ഞ രണ്ട് ടീം സൂപ്പർ താരങ്ങളായി നിന്നത് പോലെ മറ്റാർക്കും നില്ക്കാൻ കഴിഞ്ഞിരുന്നില്ല. സോമനും സുകുമാരനും സൂപ്പർ താരങ്ങളായി... മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്തവരായിരുന്ന സമയത്താണ് ഇവരുടെ സിനിമകളിലൂടെയും പ്രേനസീർ, മധു തുടങ്ങിയവർക്കൊപ്പം നായകതുല്യ പ്രാധാന്യമോ പ്രധാന വില്ലനോ ഒക്കെ ആയി ജയന്റെ വരവും സോമൻ, സുകുമാരനൊപ്പം ജയൻ എന്ന പേരും തുടർന്ന് കൂട്ടി ചേർക്കപ്പെടുന്നതും സൂപ്പർ താരമാകുന്നതും... എന്നാൽ അഭിനയ ശേഷി !? അത് ജയനെ സംബന്ധിച്ച് എത്രത്തോളമെന്ന് ജയൻ എടുത്ത കഥാപാത്രങ്ങളെ നോക്കിക്കാണുമ്പോൾ ബോധ്യമാകും. അപ്പോഴാണ് മമ്മൂട്ടി മോഹൻലാൽ ഈ രണ്ട് മഹാരഥന്മാരെ നമ്മൾ നമ്മുടെ സ്വകാര്യ അഹങ്കാരമായി കാത്ത് സൂക്ഷിക്കുന്നത്... ജയന് അസാധ്യമായ എത്രയോ കഥാപാത്രങ്ങൾ ഇവർ രണ്ട് പേരും പകർന്നാടി❤️അഭിനയത്തികവിന്റെ പര്യായമായ സത്യൻ മാഷ് മരണപ്പെട്ടപ്പോൾ ആ വിടവ് ആർക്കും നികത്താൻ കഴിയില്ലെന്ന ചോദ്യത്തിന് മറുപടി മമ്മൂട്ടി-മോഹൻലാൽ❤️ അവർ പിച്ചവച്ച് വന്ന കാലത്തെ അവരെക്കുറിച്ച് അവരുടെ പുസ്തകത്തിൽ പറഞ്ഞ് പോകുന്നതൊക്കെ ശരി... ജയൻ അന്ന് അപകടത്തിൽ മരണപ്പെട്ടില്ലായിരുന്നെങ്കിലും ഏറിയാൽ 5 വർഷം കൂടിയേ ജയന് മലയാള സിനിമയിൽ പ്രധാന നടനായി നില്ക്കാൻ കഴിയുമായിരുന്നു... ഉറപ്പ്. സോമൻ, സുകുമാരൻ ഒക്കെ പിന്നീട് വന്ന് സാന്നിധ്യമുറപ്പിച്ച നായകനടന്മാരുടെ സിനിമകളിലെ ചെറിയ റോളുകളിലേക്ക് ഒതുങ്ങിയില്ലേ...?
ഈ പറയുന്ന മമ്മൂട്ടി മോഹൻലാൽ എത്ര വർഷങ്ങൾ കൊണ്ടാണ് ജനഹൃദയങ്ങൾ കീഴടക്കിയത് എന്നുകൂടി പറ കേവലം ആറു വർഷങ്ങൾ മാത്രമേ ജയൻ സിനിമാരംഗത്ത് ഉണ്ടായിരുന്നു ഉള്ളൂ 85 വരെ ഡേറ്റ് ബുക്കിംഗ് ആയിരുന്നു ജയൻ ജീവിച്ചിരുന്നെങ്കിൽ ഐവി ശശി ജോഷി ടീമിൻറെ മിക്ക പടത്തിലും ജയൻ ആകുമായിരുന്നു ഹീറോ
അതിരാത്രം, ആവനാഴി, രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, സ്ഫടികം,ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങൾ ജയൻ ചിത്രങ്ങൾ ആയി മാറുമായിരുന്നു, അങ്ങനെ വരുമ്പോൾ 2000 വരെ മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി തുടങ്ങിയവർ പിറകിൽ തന്നെ നില്ക്കുമായിരുന്നു .....
80 ൽ. സഞ്ചാരി എന്ന സിനിമയിൽ "എന്നെ തൊട്ടവരാരും അമ്മേ കണ്ട് മരിച്ചിട്ടില്ല ടാ" എന്ന ഡയലോഗ് പുതുമുഖം ആയ മോഹൻ ലാലിന് അക്കാലത്തെ സൂപ്പർ സ്റ്റാർ ആയ ജയനോട് പറയാൻ ചാൻസ് കൊടുത്ത കൊണ്ട് മോഹൻ ലാലും, വിൽക്കാൻ ഉണ്ട് സഽപ്നങൾ എന്ന പടത്തിൽ അക്കാലത്തെ സ്റ്റാർ ആയ സുകുമാരനൊട് പറയാൻ മമമൂട്ടിക്കും അവസരം കൊടുക്കുമ്പോൾ അന്നത്തെ സൂപ്പർ സ്റ്റാറുകൾ എതിർപ്പ് പറഞ്ഞില്ല, എന്നാൽ 40 വർഷങ്ങളായി മമമൂട്ടിക്കും, മോഹൻലാൽനും എതിരെ സിനിമയിൽ ഡയലോഗ് പറയാൻ ഇവർ രണ്ടു പേരും സമ്മതിക്കില്ല എന്നു മാത്രമല്ല അവരെ സിനിമ ഫീൽഡിൽ നിന്ന് out ആക്കി കളയും അതുകൊണ്ട് ആണ് 75 ഉം 64 ഉം വയസ് ആയവരുടെ സിനിമകൾ മലയാളികളായ 30 വയസ്സിന് താഴെ ഉള്ള യുവാക്കൾ പോലും കാണേണ്ടി വളരുന്നത്...
ആശ്ചര്യകരമായ വസ്തുത ജയൻ സിനിമയിലെത്തുന്നതിനു മുംബേ തന്നെ മമ്മൂട്ടി സിനിമയിൽ എത്തിയിരുന്നു എന്നതാണ്.അവർ ഒന്നിച്ചഭിനയിക്കാൻ അവസരമുണ്ടായില്ല.മമ്മൂട്ടി അഭിനയിച്ച കാലചക്രം, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ സിനിമകൾ ജയൻ അഭിനയം തുടങ്ങുന്നതിന് മുമ്പായി റിലീസായ സിനിമകളാണ്.