ഈ ഏകാധിപതിയെ തിരുത്താൻ തയ്യാറാകാതിരുന്ന അവാമിലീഗിലെ 'കൊട്ടാരംപണ്ഡിത'രും നമസ്കാരതഴമ്പുകാരും ശിക്ഷാർഹരായ കുറ്റവാളികളാണ്.
"അവകാശങ്ങൾ കവർന്നെടുക്കുന്ന അക്രമിയായ ഭരണാധികാരിക്കും അവരെ പിന്തുണക്കുന്ന തെമ്മാടികളായ (പാർട്ടി)സിൽബന്തികൾക്കും മരണാനന്തരലോകത്ത് എന്റെ ശിപാർശ കിട്ടില്ല". തിരുനബി(സ).
പാർട്ടിയിലെ ഭരണനേതൃത്വങ്ങളുടെ അന്യായപ്രവർത്തനങ്ങളെ അന്ധമായി ന്യായീകരിക്കുന്ന നിസ്കാരതഴമ്പുകാർക്ക് തിരിച്ചറിവുണ്ടാകാത്തതെന്ത്?
ബംഗ്ലാദേശിലെ ഏകാധിപതിയും പാർട്ടിക്കാരും കൊന്നുകളഞ്ഞ പണ്ഡിതൻമാരും ആക്റ്റിവിസ്റ്റുകളും രക്തസാക്ഷികളാണ്. കാലം അവരുടെ ഘാതകരോട് പ്രതികാരം ചെയ്തിരിക്കുന്നു.
"നീതിനിർവഹണത്തിന്റെ ഒരുമണിക്കൂർ 60 വർഷത്തെ രാത്രിനമസ്കാരവും നോമ്പും ഉൾപ്പെടെയുള്ള ആരാധനകളെക്കാൾ ഉത്തമമാണ്"- തിരുവചനം.
"ഒരുമണിക്കൂർ അനീതിയധിഷ്ഠിത ഭരണം 60 വർഷത്തെ തെറ്റുകുറ്റങ്ങളെക്കാൾ അല്ലാഹുവിങ്കൽ ഗുരുതരമാണ്".-നബിവചനം
ഭരണാധികാരിയും പ്രവാചകനുമായ ദാവൂദ്(അ)യോട്, സത്യത്തിന്റെയും ധർമത്തിന്റെയും അടിസ്ഥാനത്തിൽ ഭരണം നടത്തുവാനും ഇച്ഛയെ പിൻപറ്റാതിരിക്കാനും കല്പ്പിക്കുന്നു അല്ലാഹു. (അധ്യായം സ്വാദ് :26)
അനീതിക്കെതിരെ പൊരുതുവാനും അതിലൂടെ അല്ലാഹുവിന്റെ സാക്ഷ്യം നിർവഹിക്കാനും സ്വന്തം താല്പര്യങ്ങൾക്ക് വഴിപ്പെടാതിരിക്കാനും ആഹ്വാനം ചെയ്യുന്നു വി:ഖുർആൻ. (അധ്യായം അന്നിസാഹ് :135)
#ശൈഖ്ഹസീനയുടെഒളിച്ചോട്ടം
#ജമാൽമങ്കട
#ജുമുഅഖുത്ബ
12 сен 2024