ദിവ്യ കാരുണ്യ നാഥാ ഞാനും പലപ്പോഴും നിന്നെ അവഹേളിക്കുന്നു വേദനിപ്പിക്കുന്നു എന്നോട് ഷെമിക്കണേ നാഥാ.. എന്നെ നീ ദിവ്യ കാരുണ്യത്തോട് ചേർത്ത് പിടിക്കണമേ നാഥാ 🙏🙏🙏
ലൂഥറിന്റെമേലുള്ള സാത്താനിക അധീനത ഇടിവെട്ടിൽ നിന്നും രക്ഷപെട്ടതിന്റെ നന്ദിസൂചകമായി സ്വയം നേർന്ന് സെമിനാരിയിൽ ചേർന്ന് ഒരു പുരോഹിതനായി അഭിഷിക്തനായെങ്കിലും പരിശുദ്ധ ഖുർബാനയും ദിവ്യകാരുണ്യവും ലൂഥറിന് ചെറുപ്പം മുതലേ ഇടർച്ചക്ക് കാരണമായിരുന്നു. ഇതിൽ പ്രതിപാദിക്കുവാൻ ഏറ്റവും അനുയോജ്യമായ രണ്ടെണ്ണം ഇവിടെ കൊടുക്കുന്നു 1 ) ഒരു ദിവ്യകാരുണ്യ ഘോഷയാത്രയിൽ അദ്ദേഹത്തിന് തന്റെ വികാരിയായ സ്റ്റൗപിറ്റ്സിനെ ഒരു ഡീക്കനെന്ന നിലയിൽ അനുഗമിക്കേണ്ടിവന്നു. പൊടുന്നനെ യുവാവായ ലൂഥറിനെ സംഭീതിയും അതിഭീകരമായ ഭയവും ബാധിച്ചു. അതിന്റെ അവസ്ഥ അത് എത്ര ഭീകരമായിരുന്നു എന്ന് വിവരിച്ചാൽ അദ്ദേഹം ഏകദേശം ഓടി രക്ഷപെടുന്ന അവസ്ഥ വരെ ഉണ്ടായി. പിന്നീട് തന്റെ സുഹൃത്ത് കൂടിയായ മേലധികാരിയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ, അദ്ദേഹത്തിന് ഇനിപ്പറയുന്ന ഉപദേശപരമായ മറുപടി ലഭിച്ചു. "ഈ ഭയം ക്രിസ്തുവിൽ നിന്നല്ല; ക്രിസ്തു ഭയപ്പെടുത്തുന്നില്ല, അവൻ ആശ്വസിപ്പിക്കുന്നു." [ ഡോക്ടർ മാർട്ടിൻ ലൂഥറി കള്ളോക്വിയ, ഡോ. ഹെൻഡ്രിക് ഏൺസ്റ് ബൈൻഡ്‌സിൽ, വാല്യം 2, പേജ് 292, ടിസ്ച്ചർഡെൻ, കാൾ എഡ്‌വേഡ് ഫോസ്റ്റർമാൻ, വാല്യം 2, പേജ് 164 ] 2 ) ഒരിക്കൽ തന്റെ സഭയായ അഗസ്തീനിയൻ സന്യാസിമാരുടെ ഗായകസംഘത്തിലായി ആഘോഷമായ റാസ ഖുർബാനയയിൽ (ലത്തീൻ സഭയിൽ ട്രൈഡെന്റൈൻ മാസ്സ് ) ലൂഥർ പങ്കെടുത്തുകൊണ്ടിരിക്കെ, സുവിശേഷ വായനക്കിടയിൽ അദ്ദേഹത്തിന് ചുഴലി ദീനം വന്നു. ഏറ്റവും ശ്രദ്ധേയമായത് എന്തെന്നാൽ അപ്പോൾ പിശാച് ബാധിതന്റെ കാര്യം വിവരിക്കുന്ന സുവിശേഷഭാഗമായിരുന്നു അപ്പോൾ വായിച്ചത് എന്നാണ്. അവിടെ സംഭവിച്ചതുപോലെ, ആ വ്യക്തിയുടെ കഥ പറഞ്ഞപ്പോൾ അദ്ദേഹം നിലത്തു വീണു. അദ്ദേഹം മതിഭ്രമത്താൽ എന്നപോലെ ഒരു ഭ്രാന്തനെപ്പോലെ പെരുമാറി. അതേ സമയം "അത് ഞാനല്ല, ഞാനല്ല," എന്ന് അദ്ദേഹം നിലവിളിച്ചു. അദ്ദേഹത്തിന്റെ സഹസന്യാസിമാർ ഉറപ്പിച്ചു പറയുന്നത് "അതായത് അവൻ പിശാച് ബാധിതനായ മനുഷ്യനല്ല എന്നാണ് പറഞ്ഞത്". ഇത് ഒരു അപസ്മാര രോഗമാണെന്ന് തോന്നിയേക്കാം, പക്ഷേ ഇത്തരത്തിൽ ലൂഥറിന് അക്രമാസക്തമായ അത്തരം ചുഴലി ഉണ്ടായ മറ്റൊരു ഉദാഹരണമില്ല, എന്നിരുന്നാലും സാധാരണ ബോധക്ഷയം അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു എന്ന് പറയാതെ വയ്യ. വിചിത്രമെന്നു പറയട്ടെ, ആശ്രമത്തിലെ അദ്ദേഹത്തിന്റെ ചില സഹവാസികൾക്ക് അയാൾ പിശാചുമായി ഇടപഴകുന്നുണ്ടെന്ന് ഒരു ധാരണ ഉണ്ടായിരുന്നു, മറ്റുള്ളവർ, പ്രധാനമായും മുകളിൽ പറഞ്ഞ 'ആക്രമണത്തിന്റെ' പേരിൽ, യഥാർത്ഥത്തിൽ അദ്ദേഹത്തെ ഒരു അപസ്മാരരോഗിയായി പ്രഖ്യാപിച്ചു [ അലിക്വാ ഒപ്‌സ്‌ക്യൂല, പേജ് 15 ]
വലിയ ജ്ഞാനികളെപ്പോലെ സംസാരിക്കാൻ ശ്രമിക്കുന്നവരെങ്കിലും ബഹുഭൂരിപക്ഷം പെന്തക്കോസുകാരും അവരുടെ പാസ്റ്റർമാരെപ്പോലെ തന്നെ അജ്ഞതയുടെ കുടീരങ്ങളാണ് എന്നത് പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന ഒന്നാണ്. എത്ര പറഞ്ഞുകൊടുത്താലും മനസിലാവാത്ത വർഗ്ഗം. ഇത് എന്തുകൊണ്ട് എന്നത് നാം പലപ്പോഴും ചിന്തിച്ചു പരിവശരാവാറുണ്ട്. ശരിയല്ലേ ? എന്നാൽ ഇത്, ഇവരുടെ ഈ അജ്ഞത തികച്ചും സ്വാഭാവികമാണ് എന്നതാണ് വസ്തുത. കാരണം ഇക്കൂട്ടരുടെ സഭാ സ്ഥാപകനും വികല-വിശ്വാസങ്ങളുടെയും പൈശാചികപ്രബോധനങ്ങളുടെയും ഉറവിടവും സർവ്വോപരി ഇവരുടെ മിശിഹായും ആയ ലൂഥർ അജ്ഞതയുടെ കുടീരമായിരുന്നു, എംബോഡിമെൻറ് ഓഫ് ഇഗ്നോറൻസ് ആയിരുന്നു
രൊട്ടസ്റ്റന്റ് പാഷണ്ഡിക മതങ്ങളും അവയുടെ ജനിതാക്കളും 1517 ഒക്ടോബർ 31നാണ് മാർട്ടിൻ ലൂഥർ തന്റെ (കു)പ്രസിദ്ധമായ '95 തീസിസ് 'ജർമ്മനിയിലെ വിറ്റൻബെർഗിലെ ദേവാലയത്തിന്റെ വാതിൽക്കൽ അടിച്ചു ചേർത്തു. ഇന്നത്തെ മിക്ക പ്രൊട്ടസ്റ്റന്റു പാഷണ്ഡികരും ഈ തീയതിയെ പ്രൊട്ടസ്റ്റന്റ് “നവീകരണ” ത്തിന്റെ തുടക്കമായി കൊണ്ടാടുന്നു. "സത്യവും വേദപുസ്തകാടിസ്ഥിതവുമായ യഥാർത്ഥ ക്രിസ്തുമതം” ആയ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെ തുടക്കമായാണ് അവർ അതിനെ കാണുന്നത്. ഈ പ്രബന്ധം ഒട്ടിക്കുമ്പോൾ ലൂഥറിന് 33 വയസായിരുന്നു. നമ്മുടെ കർത്താവായ ഈശോ മിശിഹാ തന്റെ 33ആം വയസ്സിൽ സഭ സ്ഥാപിച്ചത്. അവിടുത്തെ പുറപ്പാടിനും കുരിശുമരണത്തിനും 1483 വർഷങ്ങൾക്ക് ശേഷം ലൂഥർ മറ്റൊരു മഹാ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയായിരുന്നു. അതുപോലെ ക്രിസ്തുവിന്റെ ജനനത്തിന് 1498 വര്ഷം മുൻപായിരുന്നു ഈജിപ്തിൽ നിന്നുള്ള പുറപ്പാട് യോർദാൻ കടന്നത്. പുറമെ നിന്ന് നോക്കുമ്പോൾ ഏതോ ഒരു ദൈവികപ്രവർത്തിയുടെ പൂർത്തീകരണം പോലെ തോന്നുന്നത് വ്യക്തം. എന്നാൽ ഇതെല്ലം തികച്ചും യാദ്ര്ശ്ചികമാണോ ? അതോ ദൈവികമായ പരിണാമമോ ? ഒന്ന് കൂടെ നോക്കാം. പരിശുദ്ധ കുർബാന സ്ഥാപിച്ചപ്പോഴാണ് സഭ സ്ഥാപിതമായത്. അതായത് കർത്താവിന്റെ തിരുന്നാളിന്റെ (പെസഹാ) അതെ ദിവസം തന്നെ (യഹൂദ-നസ്രാണി സമയക്രമപ്രകാരം ദിനം ആരംഭിക്കുന്നത് സൂര്യാസ്തമയത്താണ്) എന്നാൽ ഒക്ടോബർ 31 എന്നാൽ ഹാലോവീൻ ഡേ അഥവാ പിശാചുക്കളുടെ ദിനമാണ്. ഇത് തികച്ചും യാദ്ര്ശ്ചികമാണോ ? എന്നാൽ പവിത്രമായ വിശ്വാസത്തിൽ വളർന്ന, എന്നാൽ പിൽകാലത്ത് എക്കാലത്തെയും വലിയ പാഷണ്ഡികൻ ആയി മാറിയ ഒരു മനുഷ്യൻ തന്റെ 33ആം വയസിൽ ഒക്ടോബർ 31 എന്ന നിർദ്ദിഷ്ട തീയതി തിരഞ്ഞെടുത്തു, അത് പിശാചുക്കളുടെ ദിവസം ആയി എന്നത് തികച്ചും ആകസ്മികമാണെന്ന് ഞാൻ കരുതുന്നില്ല. ആത്മീയ ഈജിപ്റ്റിലേക്കുള്ള വിപരീത പുറപ്പാടും അതിന്റെ പൈശാചിക വിഭാഗവുമായി അദ്ദേഹത്തിന്റെ പൈശാചിക വിഭാഗത്തിന്റെ ഉയർച്ചയും ആരംഭിക്കുന്ന തീസിസ്. ഭൂതങ്ങളുടെ ദിവസത്തിൽ ലൂഥറൻ കലാപവും ലൂഥറൻ ഉപദേശവും ആരംഭിച്ചത് യാദൃശ്ചികമാണോ? ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയും എന്നത് അന്വര്ഥമാക്കിക്കൊണ്ട് ഇന്ന് ലക്ഷത്തിന് മേൽ വിഭാഗീയവും വൈവിധ്യമാർന്നതുമായ പാഷണ്ഡിക പ്രസ്ഥാനങ്ങൾ ആയി അവ വളർന്നു കഴിഞ്ഞു. സർവ്വ അഭി സാരികകളുടെയും മ്ലേച്ഛതകളുടയും മാതാവ് എന്ന വിളി അന്വര്ഥമാക്കിക്കൊണ്ട് തന്നെ. മേല്പറഞ്ഞത്പോലെ ഈ നവീകരണക്കാർ (നവീകരണം എന്നാൽ ഉള്ളിൽ നിന്ന് ചെയ്യുന്നതാണ് എന്നത് പോലും ഇക്കൂട്ടർക്ക് അറിവില്ല) ലക്ഷത്തിന് മേൽ വൈവിധ്യമാർന്ന സുവിശേഷങ്ങളായി പരിണമിച്ചിരിക്കുന്നു. ഓരോരുത്തരും അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിൽ ഏത് വിഭാഗമാണ് സത്യത്തിന്റെ അവകാശികൾ എന്നത് ഇന്നും വ്യക്തമല്ല. 👉2 പത്രോസ്2:1-3 ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജ പ്രവാചകന്‍മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീ ഘ്രനാശം വരുത്തിവയ്‌ക്കുന്ന വ്യാജോപദേഷ്‌ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ പാഷാണ്ഡതകൾ (POC- അഭിപ്രായങ്ങള്‍) രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും.2പലരും അവരുടെ ദുഷിച്ച മാര്‍ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗം നിന്‌ദിക്കപ്പെടെും.3 അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്‌ചയിക്കപ്പെട്ടെിരിക്കുന്ന അവരുടെ ശിക്‌ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു.
ദയാവധത്തിന്റെ പിതാവ് ലൂഥർ വികലാംഗനായ ഒരു കുഞ്ഞ് വെള്ളത്തിൽ മുക്കിക്കൊല്ലപ്പെടുന്നത് താൻ കണ്ടുവെന്ന് അവകാശപ്പെട്ട മാർട്ടിൻ ലൂഥർ, ഈ വൈകല്യമുള്ള കുട്ടികളെ കൊല്ലുന്നത് പാപമല്ലെന്ന് സൂചിപ്പിച്ചു, കാരണം അവർക്ക് ആത്മാവില്ലത്രെ. കഠിനമായ വൈകല്യമുള്ള കുട്ടികൾ സാത്താന്റെ സന്തതികളാണെന്ന് മാർട്ടിൻ ലൂഥർ കരുതിയിരുന്നു, തന്നാൽ 'അത്' നശിപ്പിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. പിശാചുമായുള്ള അവിഹിത സഹവാസത്തിന്റെ തെളിവായി അവരുടെ കുഞ്ഞിന്റെ ജനനം വീക്ഷിക്കപ്പെട്ടതിനാൽ കുട്ടികളോടൊപ്പം അമ്മമാരും കുറ്റംവിധിക്കപ്പെട്ടുവെന്നാണ് ഇത് പലപ്പോഴും അർത്ഥമാക്കുന്നത്.