സ്വന്തം പാപങ്ങൾ തിരിച്ചറിഞ്ഞ് യേശുവിന്റെ കാല്ക്കൽ നിന്നു കൊണ്ട് കണ്ണുനീർ തൂകിയ പാപിനിയെ ശീമോനും ആ വീട്ടിലുള്ളവരും നിന്ദിച്ചിരിക്കും.. അവജ്ഞയോടെ അവളോട് ഇടപെട്ടിരിക്കും.. എന്നാൽ ഒരക്ഷരം പോലും ഉരിയാടാതെ, സ്വയം നീതികരിക്കാൻ ശ്രമിക്കാതെ അവൾ അവിടെ നിന്നു.. ഒടുവിൽ പാപക്ഷമ പ്രാപിക്കുകയും ചെയ്തു. സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞവർ ഒരിക്കലും സ്വയം നീതികരിക്കുവാനോ മറ്റുള്ളവരെ വിമർശിക്കുവാനോ മുതിരുകയില്ല .. ദൈവത്തിൽ നിന്ന് പാപക്ഷമ പ്രാപിക്കുക എന്നതു മാത്രമായിരിക്കും അവരുടെ ലക്ഷ്യം..
അതേ, ചുങ്കക്കാരന്റെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിച്ച് വിളിച്ചു പറഞ്ഞ പരീശനല്ല, സ്വന്തം പാപങ്ങൾ ഏറ്റുപറഞ്ഞ ചുങ്കക്കാരനാണ് നീതീകരിക്കപ്പെട്ടത്...
#വിശ്വാസജീവിതയാത്ര
26 июн 2024