അന്ന് അവിടെ കമ്പനി തുടങ്ങിയത് കൊണ്ട് വലിയ ഒരു പ്രദേശത്തെ സാമ്പത്തികമായി ഉയർത്താൻ സാധിച്ചു ആളുകൾക്ക് നല്ല വിദ്യഭ്യാസം ലഭിച്ചു, കാർഷിക വിളകൾക്ക് വില ലഭിച്ചു, എന്തിനേറെ പറയുന്നു ഒരു പൂവൻ കോഴി വലുതായാൽ ചാലിയറിൽ നിന്ന് ഒരു വലിയ മീൻ ചൂണ്ടലിൽ കിട്ടിയാൽ അത് മാവൂരിൽ എത്തിച്ചാൽ മാത്രമേ വില കിട്ടികയുള്ളൂ അതായിരുന്നു അവസ്ഥ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചു ആ സ്ഥാപനം മുന്നോട്ടു കൊണ്ട് പോകണമായിരുന്നു
ചെറുപ്പം മുതലേ ഈ സമരത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത്. ഇൗ സമരത്തെ ഐതിഹാസികം എന്നല്ലാതെ മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാൻ കഴിയില്ല.
മാവൂർ ഗ്വാളിയോർ റയോൺസിൽ ഒരു സ്വീപ്പറിന് പോലും അന്നത്തെ വില്ലേജ് ഓഫീസർക്ക് ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ ശമ്പളമായിരുന്നു. പക്ഷേ അവരുടെ ഉള്ളിൽ വിഷം ഇറ്റിക്കാൻ ചിലരെത്തി. നിങ്ങൾക്ക് അവർ ഇത്രയും ശമ്പളം തരുമ്പോൾ അവരുടെ ലാഭം എത്രയായിരിക്കും എന്ന ചോദ്യമാണ് അവർ മനസ്സിലേക്കിട്ട് കൊടുത്തത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉറക്കമിളച്ച് ചിന്തിച്ചിരുന്ന ജീവനക്കാരുടെ മന:സമാധാനം അന്ന് മുതൽ നഷ്ടപ്പെടാൻ തുടങ്ങി. അവരുടെ മനസ്സിൽ അമർഷത്തിൻ്റേയും അസൂയയുടേയും വിദ്യേഷത്തിൻ്റേയും കനലുകൾ പുകയാൻ തുടങ്ങി. കനൽ ഒരു തരി മതി എന്നാണല്ലൊ പ്രമാണം. വിഷം വിതച്ചവർ ഉള്ളിൽ ചിരിക്കാനും തുടങ്ങി. ഒടുവിൽ അത് പൂട്ടിയപ്പോൾ വിഷം വിതച്ചവർ പുതിയ മേച്ചിൽപുറങ്ങളും തേടി പോയി. വിഷത്തെ മനസ്സിലേറ്റിയ ചിലർ ആകസ്മികമായി ഉണ്ടായ ദാരിദ്ര്യത്തെ അതിജീവിക്കാനാകാതെ വിഷം കഴിച്ച് ആത്മഹത്യയും ചെയ്തു. തൊഴിലാളികളുടെ ചോര കുടിച്ച്: തടിച്ച് കൊഴുത്തൊരു ബിർളേ നീ : അവിടെ വടക്കൊരു കുമ്പയുമായി ഉരുണ്ടുരുണ്ട് നടക്കുമ്പോൾ; മുട്ടിൽ ഇഴയാൻ ആകാതിവിടെ പാവപ്പെട്ടവർ ഉഴറുമ്പോൾ " കോടികൾ ഊറ്റിയെടുത്തിട്ടെന്നും ആകാശത്ത് പറക്കുന്ന ചെറ്റേ ബിർലേ സൂക്ഷിച്ചോ നിൻ്റെ അന്നം ഞങ്ങൾ മുട്ടിക്കും " എന്നൊക്കെ ആയിരുന്നു മുദ്രാവാക്യം. പക്ഷേ മുട്ടിയത് ഏറ്റുവിളിച്ചവരുടെ അന്നമായിരുന്നു. ബിർളയ്ക്ക് ഒന്നും സംഭവിച്ചതുമില്ല. ചാലിയാർ പുഴ പിന്നെയുമൊഴുകി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് ഇപ്പോൾ പറയുന്നവർ മുൻ കാലങ്ങളിൽ ചെയ്ത ഈ കാര്യങ്ങൾ എങ്ങനെ മറക്കാൻ കഴിയും ? ഇവിടെ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമാക്കി . മാനേജ്മെന്റിന് അന്ന് കൈമാറിയിരുന്നു. " ചെറ്റേ ബിർലേ സൂക്ഷിച്ചോ നിൻ്റെ അന്നം ഞങ്ങൾ മുട്ടിയ്ക്കും '' എന്ന ആ മുദ്രാവാക്യം വായിച്ചിട്ടായിരിക്കും ബിർല ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ചിട്ടുണ്ടാവുക. കേരളത്തിൽ നിന്നും ഓരോ വ്യവസായ ശാലകളും ഫാക്ടറികളും അതിർത്തി കടക്കുമ്പോഴും ഓർമ്മയിലെത്തുന്നത് ഈ മുദ്രാവാക്യമാണ്. സ്വന്തം നാട്ടിൽ ഉണ്ടായിരുന്ന ഇവരെയൊക്കെ ഓടിച്ച് രണ്ടരക്കോടി മുടക്കി ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ പോയിരുന്നു വരുവിൻ വരുവിൻ എന്ന് മയിലെണ്ണക്കച്ചവടക്കാരെ പോലെ മാടി വിളിക്കുന്നത് കാണുമ്പോൾ എങ്ങനെ ഈ ഭൂതകാലം ഓർമ്മിക്കാതിരിക്കും?
Company പൂട്ടിക്കുന്നതിനെ പകരo മാലിന്യം സംസ്കരിക്കാൻ ഉള്ള സംവിധാനം വിപലൂകരിക്കുക ആയിരുന്നു വേണ്ടത്. ഇന്നത്തെ തലമുറയോട് ചെയ്ത തീരാത്ത തെറ്റ് തന്നെയാണ് കമ്പനി പൂട്ടിച്ചത്. ഇന്ന് വികസനത്തിൽ തീരെ പുരോഗതി ഇല്ലാത്ത സ്ഥലം ആണ് മാവൂർ. എന്ന് ഓരു മാവൂർ കാരൻ
نحن نجيء صفا صفا......... للتنفس جوا حسنا......... أغلق أغلق باب غراسم......... ആ മാധ്യമം എന്റെ കയ്യിലുമുണ്ട് ....ആ ചരിത്ര സമരങ്ങളിൽ പങ്കെടുത്ത അപൂർവ്വ ഓമർമ്മകൾ പുതുക്കാനായി...... നല്ല ദൗത്യം Like.....
അതൊക്കെ ആണെങ്കിലും.... കേരളത്തിൽ ഇന്ന് എന്ത് വ്യവസായം ആണ് ഉള്ളത്, ആ കമ്പനി ഇന്ന് കേരളത്തിൽ ഉണ്ടെങ്കിൽ കേരളം ഗതി മാറിയേനെ പ്രത്യേകിച്ച് കോഴിക്കോടിന്റെയും.... ഗ്വലിയോറെൻസിൽ ആണ് ജോലി എന്നുള്ളത് ഗവണ്മെന്റ് ജോലിയെക്കാളും വിലയായിരുന്നു.... എന്ത് കമ്പനി കേരളത്തിൽ തുടങ്ങിയാലും ഓരോ പേരും പറഞ്ഞു പൂട്ടിക്കും... വരും തലമുറക്കും ജോലി കിട്ടണമെങ്കിൽ വിദേശ രാജ്യം തന്നെ ശരണം.........
ഇത് കുറച്ച് യാഥാർത്ഥ്യവും കൂടുതൽ വിഡ്ഢിത്തവും ചേർന്ന ഒരു വിലയിരുത്തലാണ്. കാലാകാലങ്ങളിൽ ഭരിക്കുന്ന പാർട്ടികൾ സമരങ്ങൾ നടത്തി ജനങ്ങൾക്ക് തൊഴിൽ നൽകുന്ന, ഒരു നാടിനെ മുഴുവൻ സാമ്പത്തികമായി ഉന്നമനം വരുത്തുന്ന ഒരു ഫാക്ടറി പൂട്ടിക്കുകയാണ് ചെയ്തത്. ഇവിടെ ഭരിക്കുമ്പോൾ സമരം നടത്തിയിരുന്ന അവരുടെ തൊഴിലാളി സംഘടനകളുടെ നേതാക്കൾക്ക് ഫലപ്രദമായ ഒരു മാലിന്യനിർമ്മാർജ്ജന സിസ്റ്റം ഗോളിയർ റയോൺസിൽ കൊണ്ടുവരാനുള്ള നിയമം ഉണ്ടാക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല? കൂടുതൽ ആനുകൂല്യങ്ങൾക്കായി സമരം നടത്തുക, കമ്പനി പൂട്ടിക്കുക അവസാനം ഉള്ള തൊഴിലും ഇല്ലാതാക്കുക -- ലോകത്തെല്ലാം പരാജയപ്പെട്ട ഈ കമ്മ്യൂണിസ്റ്റ് നയം തുറന്നുപറയാനുള്ള ആർജ്ജവം അവതാരകൻ എന്തുകൊണ്ട് കാണിക്കുന്നില്ല? പാവങ്ങളുടെ തൊഴിലും നാടിന്റെ സാമ്പത്തിക മെച്ചവും നഷ്ടപ്പെടുത്തിയ ചിലരെ സമരനായകരായ വാഴ്ത്തുന്ന കപട പരിസ്ഥിതി വാദം ഈ നാടിനെ നാശത്തിൽ എത്തിക്കുകയാണ്. കേരളം ഉപേക്ഷിച്ച് ലോകം മുഴുവൻ തൊഴിൽ തേടി അലയുന്ന അഭ്യസ്ത വിദ്യരായ മലയാളി യുവത്വം ഇത് തിരിച്ചറിയണം.
സമരം ചെയ്തവർ കരുതിയത് ബിർള പട്ടിണി കിടക്കും എന്നാണ്. പക്ഷെ തെറ്റി പോയി ബിർള ഈ സമരം കണ്ട ഉടനെ ലോക്ക് ഔട്ട് ചെയ്തു. അവർ ഒരു കാരണം കിട്ടാൻ കാത്തു നില്കുകയായിരുന്നു. കമ്പനി പൂട്ടാൻ.
ഇത്തരം കമ്പനികൾ ലോകത്ത് പല ഭാഗങ്ങളിലും ഉണ്ട്. സമരം ചെയ്ത് കമ്പനി പൂട്ടിച്ചു ഒരു പറ്റം ആളുകളുടെ ജോലി കളയുന്നതിനേക്കാൾ നല്ലത് pollution തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. എങ്കിൽ ഒരു വിഭാഗം ആളുകൾക്ക് ജോലി ലഭിക്കുന്ന ഒരു പ്രസ്ഥാനമായി Gwaliarance മാറിയേനെ. നല്ലൊരു വിഭാഗം ജനങ്ങളുടെ തൊഴിലില്ലായ്മക്ക് പരിഹാരമായേനെ. സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഇന്ന് ലോകത്ത് പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഇല്ല
ഈ കമ്പനി നിർത്തി പോയപ്പോൾ പകരം വേറെ എവിടെ പോയി കമ്പനി തുടങ്ങി. ഇപ്പോൾ ഷർട്ട്, പാന്റസ്, സിൽക്ക് etc.. ഇതൊക്കെ ഇപ്പോൾ എവിടുന്ന് നമുക്ക് ലഭിക്കുന്നു. അപ്പോൾ അവിടെയും ഈ മാലിന്യ പ്രശ്നം കാണുമോ??.
ആ കമ്പനിയിൽ നിന്നുയരുന്ന വിഷപ്പുക ശ്വാസിച്ചിട്ട് കുറെ മെൻ്റൽ രോഗികൾ ആ നാട്ടിൽ ഉണ്ടായി - നാശം പിടിച്ച ഗ്യാളിയറൻസ്; ചാലിയാറിൽ മുങ്ങിക്കുളിക്കാൻ കൂടിവയ്യാത്ത പരുവ ക്കേട്;ആ കമ്പനിക്കുള്ളിൽ തിളച്ച് മറിയുന്ന ആ കെട്ട വെള്ളം ഇപ്പോഴും ഓർക്കുന്നു -