നിലവിൽ ഔട്ടർ റിംങ്ങ് റോഡ് ഈ 24 ദേശീയപാത പദ്ധതികളിൽ ഉൾപ്പെടുന്നില്ല. സർവ്വീസ് റോഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒത്തുതീർപ്പാകാത്തതിനാലാണ് പദ്ധതി വൈകുന്നത്.നിലവിൽ 3500 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭാരത് മാല പരിയോചനയിൽ ഉൾപ്പെടുത്തി പദ്ധതി ഉടൻ തന്നെ ടെണ്ടർ ചെയ്യുമെന്നറിയുന്നു. പദ്ധതിയുടെ ചിലവ് പൂർണ്ണമായും കേന്ദ്രം വഹിക്കും.
കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവെയുടെ തുടർപ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്.ഗ്രീൻഫീൽഡ് ഹൈവെയുടെ മുഴുവൻ ചിലവും കേന്ദ്രം വഹിക്കാമെന്നും അതിനു പകരമായി മെറ്റൽ ഉൾപ്പടെയുള്ള നിർമ്മാണ സാമഗ്രികളുടെ GST കേരളം ഒഴിവാക്കണമെന്നും അറിയിച്ചതാണ്.ഇതിൽ തീരുമാനമെടുക്കാൻ വൈകുന്നതാണ് തുടർ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണം.കഴിഞ്ഞ നവംബറിൽ 3A നോട്ടിഫിക്കേഷൻ വന്നതിനു ശേഷം 8 വില്ലേജുകളിൽ 3D നോട്ടിഫിക്കേഷനും വന്നിരുന്നു.3 A വന്ന് ഒരു വർഷത്തിനുള്ളിൽ 3D നോട്ടിഫിക്കേഷൻ വരണമെന്നാണ് നിയമം. അതു വരാത്ത വില്ലേജുകളിൽ നവംബർ നു ശേഷം 3A റദ്ദാകും .അവിടങ്ങളിൽ വീണ്ടും നോട്ടിഫിക്കേഷൻ വേണ്ടി വരും.58 കിലോമീറ്റർ ദൂരം വരുന്ന വലിയൊരു പ്രൊജക്റ്റാണിത്.