കിരാതവൃത്തം
ഈറ്റപ്പുലി നോറ്റു കിടക്കും ഈറൻകണ്ണു തുറന്നും കരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചും നീറായ വനത്തിൻ നടുവിൽ നില്‌പൂ കാട്ടാളൻ... നെഞ്ചത്തൊരു പന്തം കുത്തി നില്‌പൂ കാട്ടാളൻ... ആകാശത്തച്ഛൻ ചത്തു- കിടപ്പതു കണ്ടു നടുങ്ങി മലയോരത്തമ്മയിരുന്നു ദഹിപ്പതു കണ്ടു കലങ്ങി മുല പാതി മുറിഞ്ഞവളാറ്റിൻ- കരയിൽ കനലായി വിളിച്ചു കനലിൻവിളി ചാട്ടുളിയായി കരളിൽ ചെന്നാഞ്ഞു തറച്ചു കണയേറ്റ കരിമ്പുലിപോലെ ഉരുൾപൊട്ടിയ മാമലപോലെ ഉലകാകെയുലയ്ക്കുംമട്ടിൽ അലറീ കാട്ടാളൻ... അലകടലിൻ വേരു പറിക്കാൻ കുതറീ കാട്ടാളൻ... ഒരുനിമിഷം തേങ്ങിക്കരയും വേഴാമ്പൽപക്ഷികണക്കെ മഴനീരിനു മാനം നോക്കി- യിരുന്നു കാട്ടാളൻ... മാനത്തിനു മൗനം, ഭ്രാന്ത- സ്നേഹത്തിനു ദാഹം പെരുകി മാന്തോപ്പുകളുരുകും മണ്ണി-
കവിതകൾ
ലിരുന്നു കാട്ടാളൻ... 'കരിമേഘം ചത്തുകിടക്കും കാകോളക്കടലോ മാനം?' കരിമരണം കാവലിരിക്കും കടുനോവിൻ കോട്ടയിലോ ഞാൻ? എവിടെന്റെ കിനാക്കൾ വിതച്ചോ- രിടിമിന്നലു പൂക്കും മാനം, എവിടെന്റെ തുളസിക്കാടുകൾ, ഈറൻമുടി കോതിയ സന്ധ്യകൾ? പച്ചപ്പൈ ചാടി നടക്കും മുത്തങ്ങാപ്പുല്ലുകളെവിടെ? കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതിപ്പാടിയ രാവുകൾ കാറ്റിന്റെ ചിലങ്കകൾ കെട്ടി കാട്ടാറിൻ തരിവള മുട്ടി കാടത്തികൾ ചോലമരത്തിൻ- ചോട്ടിൽ ചുവടൊത്തു കളിക്കെ കരിവീട്ടിക്കാതൽ പിണഞ്ഞും കൺപീലിക്കാടു വിടർന്നും കവിളത്തഴകേഴു വളഞ്ഞും പൂഞ്ചായൽ കെട്ടുകളൂർന്നും ഉടലിളകിയരക്കെട്ടിളകി മുലയിളകിക്കാർമുടി ചിതറി കാടത്തികൾ ചോലമരത്തിൻ ചോട്ടിൽ ചുവടൊത്തു കളിക്കെ, മുളനാഴി നിറച്ച പഴഞ്ചാ- റൊരുമോന്തിനു ലഹരിപിടിച്ചാ മാഞ്ചോട്ടിൽ താളം കൊട്ടി തലയാട്ടിയ ഞാനിന്നെവിടെ? എവിടെപ്പോയെന്റെ ദിനങ്ങൾ? എവിടെപ്പോയെന്റെ കിടാങ്ങൾ? തേൻകൂടുകൾ തേടിപ്പോയോ- രാൺകുട്ടികളെന്റെ കിടാങ്ങൾ പൂക്കൂട നിറയ്ക്കാൻ പോയോ- രൻ കുട്ടികൾ പെൺപൈതങ്ങൾ അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊ- രാമ്പൽപ്പൂമൊട്ടുകളെവിടെ?
തളിരല്ലുകൾ കരിയും മണമോ
21 апр 2024