കാരശ്ശേരിമാഷ് എന്നെ ന്യായീകരിച്ച് വെറുതേ നേരം കളഞ്ഞു. എന്നെ അവഹേളിക്കുന്നതിലും പരിഹസിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന വലിയൊരു ജനക്കൂട്ടമുണ്ട്. അവർക്ക് ഈ യുക്തിയൊന്നും ബോദ്ധ്യപ്പെടില്ല. ഞാൻ എന്തു ചെയ്താലും എങ്ങനെ ജീവിച്ചാലും അവർ ചീത്തവിളിച്ചുകൊണ്ടേയിരിക്കും. കാരണം അവരതിൽ അത്രയധികം ആനന്ദിക്കുന്നു. എനിക്കാണെങ്കിൽ പതിറ്റാണ്ടുകളായി ഇതു കേട്ട് ശീലമാണ്. ജനങ്ങൾക്ക് അവാർഡുകവികളെയോ ആക്കാദമിക് കവികളെയോ അദ്ധ്യാപകകവികളെയോ ഇങ്ങനെ ചീത്തവിളിച്ചു രസിക്കാനാവില്ലല്ലൊ. ഞാൻ തെണ്ടി ജീവിച്ച് വഴിയിൽക്കിടന്നു ചാവണമെന്നാഗ്രഹിക്കുന്നവർക്ക് എന്നെ സീരിയലിലും സിനിമയിലുമൊക്കെ പണം തന്ന് അഭിനയിപ്പിക്കാൻ ആളുണ്ടെന്നു കാണുമ്പോൾ സഹിക്കുമോ? (കാശുകിട്ടാതെ ഞാൻ ഒരിക്കലും അഭിനയിച്ചിട്ടില്ല) ജനം എന്നെ തെറിവിളിച്ചും ആക്ഷേപിച്ചും സുഖിച്ചോട്ടെ. മാഷെന്തിനു വെറുതെ ഇവരെ പ൦ിപ്പിക്കാൻ നേരം കളയുന്നു?
കവിത കവിയുടെ സ്വാതന്ത്ര്യമാണ്. എപ്പോൾ എഴുതണം, എങ്ങനെ എഴുതണം എന്നൊക്കെ തീരുമാനിയ്ക്കുന്നത് അയാൾ അല്ലെങ്കിൽ അവർ ആണ്. ആവശ്യമുള്ളവർ വിളിച്ചു പറഞ്ഞാൽ അതുപ്രകാരം ചുട്ടെടുത്തു പായ്ക്ക് ചെയ്തു വെയ്ച്ചിട്ട്, ഡ്രൈവ് ത്രൂ വിൻഡോയിലിലൂടെ പണം നൽകി വാങ്ങിക്കൊണ്ടു പോകാനുള്ള മാക് ചിക്കൻ കോംബോ അല്ല കവിത. പിന്നെ ചുള്ളിക്കാടിന് സ്വഭാവ സെർട്ടിഫിക്കറ്റുമായി ഇറങ്ങിയിരിയ്ക്കുന്നവരോട് - കവി വികാരജീവിയാണ്. വികാരങ്ങളെ വരുതിയ്ക്കു നിർത്തുവാൻ അയ്യാൾക്കായാൽ അയാൾ കവി അല്ലാതാവും, വല്ല ഗാന്ധിയോ ശങ്കരനോ വിവേകാനന്ദനോ ഒക്കെയായിപ്പോവും. 'മാ നിഷാദ' എന്ന് പാടുന്നതിനു പകരം 'വല്ല കിളിയും അമ്പേറ്റു വീണാൽ എനിയ്ക്കെന്തു കുന്തമാ' എന്നുള്ള മനോനിലയിലേയ്ക്ക് പോകും. അത് പോലെ ചിന്തിയ്ക്കാൻ തല്ക്കാലം ഈ ലോകത്തു ആവശ്യത്തിലധികം സ്വാർത്ഥന്മാർ ഉള്ളതിനാൽ കവി പരിസരം മറന്ന് ചിരിയ്ക്കാനും കരയാനും കോപിയ്ക്കാനും ഒക്കെ സാധിയ്ക്കുന്ന വെറും കവിയായി, അല്ലെങ്കിൽ ബാഹ്യകാപട്യങ്ങളിൽ അഭിരമിയ്ക്കുന്ന പകൽമാന്യന്മാരുടെ ഭാഷയിൽ ഒരു നിഷേധിയായി തന്നെ തുടരട്ടെ.
പ്രിയ കവി ഞാൻ കവിത ആസ്വദിക്കുന്ന ആളല്ല. ഞാന്‍ ഈ വിവാദവും അറിഞ്ഞിരുന്നില്ല. എന്നാല്‍ മാഷിന്റെ വീഡിയോയും അങ്ങയുടെ കുറിപ്പും, ആ ചോദ്യം ചോദിച്ച ആളുടെ വങ്കthavum മനസ്സിലാക്കാന്‍ സാധിച്ചppool അങ്ങyood ബഹുമാനം തോന്നുന്നു.
എത്ര നല്ല അനുഭമുള്ള മനുഷ്യനായാലും ചില സമയങ്ങളിൽ എല്ലാവരെയും സുഖിപ്പിക്കുന്ന അനുഭവങ്ങൾ മനുഷ്യനായ ആർക്കും പ്രധാനം ചെയ്യുവാൻ കഴിയില്ല, ബാലചന്ദ്രൻ സാറിന് തെറ്റു പറ്റിയിട്ടില്ല.
ഈ മറുപടി ആ ചോദ്യകർത്താവിന് മാത്രമല്ല സൈബർ ലോകത്തെ മഹാകവികളെന്ന് സ്വയം നടിക്കുന്ന പോയട്രി മാഫിയ ഗ്യാങുകൾക്കു കൂടിയുള്ളതാണ്. ഏതു കവിതാ ചർച്ചകളിലും ചുള്ളിക്കാടിനെ നിന്ദിക്കുകയോ സിനിമാ അഭിനയത്തെ പരിഹസിക്കുകയോ ചെയ്യുക എന്നത് പതിറ്റാണ്ടു പഴക്കമുള്ള സൈബർ ഇടത്തിലെ ആചാരമാണ്.
You please think of that poor middle aged man who was brutally snubbed by the arrogant poet; what has he done to insult the poet; just asked why not writing poetry nowadays. I have lost all respect to that poet with this instance.
100 ശതമാനം ശരിയാണ് മാഷ് പറഞ്ഞത്. ചുള്ളിക്കാടിന്റെ വലിയൊരു ആരാധികയായിരുന്നിട്ടും കവിയുടെ ഭാഗത്തു നിന്നും ചിന്തിക്കാൻ ഇപ്പോഴാണ് സാധിച്ചത്. ഈ വാക്കുകളാണ് അതിന് സഹായിച്ചത് 🙏
ആ വയോധികൻ കവിയെ നിന്ദിച്ചതായി എനിക്ക് തോന്നിയിട്ടില്ല. ചോദ്യത്തിന്റെ ഉള്ളടക്കത്തിൽ തെറ്റുണ്ട്, അത് ആ വയോധികനു മനസ്സിലായിട്ടില്ല. അദ്ദേഹത്തേക്കാൾ വിവരമുള്ള കവി 'സൗകര്യമില്ല' എന്ന് ദേഷ്യത്തോടെ പറഞ്ഞത് ശരിയായില്ല. ആ പ്രായമുള്ള മനുഷ്യനെ ആലോചിച്ചു ശെരിക്കും സങ്കടം ആയി.
ബാലചന്ദ്രൻ ചുള്ളിക്കാട് കവിതയെഴുതിയാലും സ്നി മയിൽ അഭിനയിച്ചാലും അതദ്ദേഹത്തിൻ്റെ കാര്യം ........ രണ്ടായാലും അദ്ദേഹം എന്നും നമ്മുടെ ഉജ്വലനായ കവിത ന്നെ. കവിയ്ക്ക് അഭിവാദ്യങ്ങൾ .
ബാലചന്ദ്രൻ ചുള്ളിക്കാട് എനിക്കേറ്റവും പ്രിയപ്പെട്ട കവിയാണ്...എത്രയോ വര്ഷങ്ങളായി അദ്ദേഹത്തിന്റെ കവിതകൾ എന്നെ വിസ്മയിപ്പിക്കുന്നു...... അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു...
ഒരു കൊല്ലം മുൻപ് പറഞ്ഞത് ഇപ്പോൾ വിവാദമാക്കേണ്ട കാര്യമുണ്ടോ? വിവാദം തൊഴിലാക്കിയ ആളുകളുണ്ട്, തൊഴിലിനെ കുറച്ചു കാണുന്നവരുണ്ട്, അടുത്ത നാളിലാണ് ഒരു ചാനൽ അവതാരകൻ സ്പീക്കർ ക് പ്യൂൺ ആവേണ്ട യോഗ്യത പോലുമില്ലെന്ന് പറഞ്ഞത്,
കാരാശ്ശേരി മാഷുടെ മറുപടി ഇഷ്ടമായി. ചോദ്യം ചോദിക്കുന്നവന്റെ ഇഷ്ടത്തിനു ജീവിക്കാൻ സൗകര്യമില്ലെന്ന് പറയാൻ ചുള്ളിക്കാടിനേ തന്റേടം കാണൂ. സിനിമ കപടലോകമാണെന്നു പറയുന്ന കപട ജീവികൾക്ക് ഇനി❤️ മറുപടിയേ ഇല്ല. വേറെ എല്ലാം വിശുദ്ധമാണെന്നു പറയുന്ന പരൽ മീനുകളോട് സഹതാപം മാത്രം.
മാഷിനും പ്രിയപ്പെട്ട കവിക്കും ❤️🙏🏻അറിയില്ലേ മാങ്ങായുള്ള മാവിന് ഒരുപാട് കല്ലേറ് കൊള്ളേണ്ടി വരുംഎന്ന്.അങ്ങ് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവൻ. മുന്നോട്ട് മുന്നോട്ട് കാലി ടറാതെ നടക്കു 🙏🏻ഈശ്വരനും ഇഷ്ട ഹൃദയങ്ങളും എന്നും കൂടെ ഉണ്ടാകും 🙏🏻🙏🏻
കാരശ്ശേരി മാഷിൻ്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. സാഹിത്യ സദസ്സുകളിൽ ബുദ്ധിജീവി ചമയുന്ന ഇത്തരം ജാഡക്കാരെ ശരിയായ രീതിയിൽ തന്നെ ശ്രീ.ബാലചന്ദ്രൻ ചുള്ളിക്കാട് കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ. സിനിമക്കാരെ മൊത്തം അവഹേളിക്കുന്ന ഇത്തരം അവതാരങ്ങൾ മാനത്തു നിന്നും പൊട്ടിവീണതാണൊ?
ആ ചോദ്യം ചോദിച്ച വ്യക്തി വളരെ മാന്യതയോടും ,പ ക്വതയോടും കൂടിയാണ് ചുള്ളിക്കാടിനോട് ചോദിച്ചത് ,,,, ഇതിൽ വ്യക്തി ജീവിതത്തിലേ സ്വകാര്യതയിലേക്ക് ഒരു കടന്ന് കയറ്റവും അദ്ധേഹം നടത്തിയിട്ടില്ല ,,,,,,, മാഷേ
ആ ചോദ്യത്തിലെ മുൻവിധിയും അഹന്തയുമാണ് എനിക്ക് പ്രയാസമുണ്ടാക്കിയത്,"സിനിമയുടെ കപട ലോകത്തുനിന്നും മടങ്ങി വന്നു കൂടെ?". സിനിമയിലോ സീരിയലിലൊ പോയാൽ വെറുതെ പിടിച്ചുനിൽക്കാൻ ഒക്കില്ല, അതിനു കഠിനാധ്വാനം തന്നെ വേണം. സംശയം ഉണ്ടെങ്കിൽ ചുള്ളിക്കാട് ചെയ്ത ഒരു സീൻ സ്വയം അഭിനയിച്ച ് ഫോണിൽ റെക്കോർഡ് ചെയ്ത് കണ്ടു നോക്കൂ.നെടുമുടി വേണുവും, നരേന്ദ്രപ്രസാദും ഇതുപോലെ ആരോപണങ്ങൾക്ക് വിധേയർ ആയതാണ്.
കവികൾ എന്തു ജോലി ചെയ്തു ജീവിക്കണമെന്ന് വായനക്കാർ തീരുമാനിച്ചു നിശ്ചയിക്കുന്ന പ്രശ്നമല്ല ഇതിലുള്ളത്.. വയലാറിനെ കുറിച്ച് ഇങ്ങനെ ഒരു വിലയിരുത്തൽ ഉണ്ടായിരുന്നു സിനിമാ ഗാനങ്ങൾ എഴുതാൻ പോയില്ലായിരുന്നെങ്കിൽ മലയാളത്തിന് കുറേക്കൂടി നല്ല കവിതകൾ ലഭിക്കുമായിരുന്നു എന്ന വാദം ഓർക്കുക.ഒരോരുത്തരുടെയും ജീവിതവും ചിന്തയും അവനവനു സ്വന്തം..
കവികളും കഥാകാരനും ഓശാന പാടാൻ കിട്ടിയില്ല എങ്കിൽ രാഷ്ട്രീയ പിൻപുകൾ തേജോവധം ചെയ്യുന്ന കാലം.. ചവറുകൾ എഴുതി ആധുനികവും ആത്യന്താധുകനെന്നും പറഞ്ഞ് നടക്കുന്ന പലരും സർകാർ ഫണ്ട് നേടുന്നതും സ്ഥാനമാനങ്ങൾ നേടുന്നതും സർവസാധാരണമായ കാപട്യം നിറഞ്ഞ ലോകത്ത് എന്തു പറഞ്ഞിട്ടും കാര്യമില്ല. എല്ലാം ഊച്ചാളി രാഷ്ട്രീയം ആണ്.
ഈ വിഷയത്തിൽ താങ്കളോട് വിയോജിക്കുന്നു. ഒരു സ്വതന്ത്രചിന്തകനായ ശ്രീ M N കാരശ്ശേരി ഈ കാര്യത്തിൽ സ്വതന്ത്രചിന്ത പണയം വച്ചു എന്ന് പറയാതെ വയ്യ. താങ്കൾ താങ്കളുടെ സുഹൃത്തിനെ ന്യായീകരിക്കാൻ യുക്തിയിൽ ഊന്നിയുള്ള വാദങ്ങൾ അല്ല നിരത്തിയത്. ഇതിനെ 'സ്വജനപക്ഷപാതം' എന്ന് പറയും! ചോദ്യകർത്താവ് ചോദിച്ച ചോദ്യം ശരിയായിരുന്നില്ല. ചുള്ളിക്കാട് കൊടുത്ത മറുപടി അതിലും മോശം ആയിരുന്നു. ഇതാണ് വസ്തുത! ചോദ്യകർത്താവിന്റെ ഒറ്റ ചോദ്യത്തിൽ നിന്ന് അയാൾക്ക് കവിതകളെക്കുറിച്ച് ജ്ഞാനം ഇല്ല എന്നും അയാൾ വിവരം ഇല്ലാത്ത ആൾ ആണെന്നും ഒക്കെയുള്ള ശ്രീ കാരശ്ശേരിയുടെ വിലയിരുത്തൽ യുക്തിപരമല്ല. സമത്വബോധം ആണ് ആധുനിക യുഗത്തിൽ മനുഷ്യർ ആർജിക്കേണ്ട ഒരു പ്രധാന ഗുണം. കൂടിയ മനുഷ്യരും കുറഞ്ഞ മനുഷ്യരും ഒന്നും ഇല്ല. നമ്മൾ എല്ലാവരും ഈ മഹാപ്രപഞ്ചത്തിൽ മിന്നിമാഞ്ഞു പോകുന്ന നിസ്സാരന്മാരായ ജീവികൾ മാത്രമാണ്. അത്ര തന്നെ.
സിനിമാ ലോകം കപടമോ ശുദ്ധമോ ആയിക്കോട്ടെ.ചുള്ളിക്കാടിനെ അരും ഇവിട്ർ കപടനാക്കിയിട്ടില്ല...ചോദിച ആൾ അങനെ ഉദ്ദശിചിട്ടില്ല..പിന്നെ മുങ്കോപം ഒക്കെ അലങ്കാരം ആയി കൊണ്ട് നടക്കുന്നവർക്ക് ഇതൊക്കെ ഒരു ഗ്ലാമർ ആക്കി മാറ്റാം.
സെക്രട്ടറി മാരെക്കൊണ്ട് എഴുതിച്ച് കാപട്യം പഞ്ചസാരയിൽ പൊതിഞ്ഞ് വിളമ്പുന്നവരുടെ കൂട്ടത്തിൽ നിന്ന് വിത്യസ്തനായ , സത്യ സന്ധമായി പ്രതികരിക്കുന്ന ഒരാൾ. അതു തന്നെയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നും. അതു തന്നെയാണ് അദ്ദേഹത്തെ വിത്യസ്തനാക്കുന്നത്.
കാരശ്ശേരി മാഷേ ,ആ ചോദ്യത്തിൽ തകരാറൊന്നുമില്ല .ചുള്ളിക്കാടിൻ്റെ മറുപടിയുടെ ദേഹ ഭാഷ അഹങ്കാരത്തിൻ്റെ താണ് എന്ന് ആ ദൃശ്യം കണ്ടാൽ അരി ആഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലാവും. ആ ചോദ്യ കർതാവ് ഒരു ജോലിയേയും ഇൻസൾട്ട് ചെയ്യുന്നില്ല . ചുള്ളിക്കാടിന് പറ്റിപ്പോയി അതാണ് സത്യം!
Balachandran chullikadu is the most intense poet Malayalam has ever seen. He writes and speaks his mind. If somebody does not like balachandran chullikadu, just get lost. If you have the liberty to ask a question in the manner you want, he has the liberty to answer the manner in which it pleases him. Balachandran chullikadu the best
ആൾകൂട്ടത്തിൽ ആളാകൻ വേണ്ടി ചിലർ ചില മണ്ടത്തരങ്ങൾ ചോദിക്കും ഇങ്ങിനെയുള്ള ആളുകൾക്ക് എല്ലാ വർക്കും വേണ്ടിയുള്ള മറുപടിയാണ് സർ പറഞ്ഞത് ചോദിച്ച വ്യക്തിയോട് സാറിന് സഹതാപം മാത്രമെ യൊള്ളു വെന്നാണ് എനിയ്ക്ക് തോന്നുനത്
He is my neighbour. In my youth iam his roal model. So many cassettes of his kavita's were my fourties. My graduation in maharaja's where his own graduation in maharaja's .Blessings of Thonniyakavilamma is his victory
ചുള്ളിക്കാടിനെ അവഹേളിക്കുന്നത് പതിവായി പോന്നു. ലോകത്ത് ഒരുതരത്തിൽ ജനത ഇങ്ങനെ എന്തെങ്കിലും പറയണം, പ്രവർത്തിക്കണം എന്നൊക്കെയുള്ള കപട മനോഭാവം നടിക്കുന്നത് ജീവിത നിലവാരമാക്കി മാറ്റിക്കഴിഞ്ഞു. മാഷ് ഇക്കാര്യത്തിൽ പ്രതികരിച്ചതു നല്ലത് എന്ന അഭിപ്രായക്കാരനാണ് ഞാൻ.
ചുള്ളിക്കാടിനു കുറച്ചു കൂടി മാന്യമായി അത് പറയാമായിരുന്നു. ഭാഷയെപ്പറ്റി ഇത്രയും അറിവുള്ള ഒരാൾ അങ്ങനെ അല്ല പ്രതികരിക്കേണ്ടി ഇരുന്നത്. അയാൾക്ക് എത്ര വിഷമം ആയി കാണും. അയാളെ ആ സമൂഹത്തിൽ നാണം കെടുത്തി.
ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ അതേ മറുപടി നാളെ ഒരു രാഷ്ട്രീയക്കാരനോ ജഡ്ജിയോ സ്വാമിയോ മൊയ്‌ല്യാരോ മത ജാതീയ മൗലിക വാദികളോ കുത്തക മുതലാളിമാരോ പറയുകയും കുറേ കൂട്ടർ അതിനെ ഇത്തരത്തിൽ ന്യായീകരിക്കുകയും ചെയ്യുമ്പോഴും ഇതേ അഭിപ്രായം ആയി മുന്നോട്ട് വരണം. 🙏
ആ വയോധികൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്ന് അദ്ദേഹത്തിന്റെ ചോദ്യം കേട്ടാൽ സാമാന്യ ബുദ്ധിയുള്ളവർക് മനസ്സിലാവും... ബുദ്ധിജീവികളായ നിങ്ങൾ രണ്ടു പേർക്കും അത് സ്സിലാവാതെ പോയതിൽ വളരെ നിരാശയുണ്ട്... 😥
ചോദ്യം ഉന്നയിച്ച ആൾ കവിതയെ ബഹുമാനിച്ച് സംസാരിച്ചാൽ കവിക്ക് സന്തോഷമാകും എന്നു കരുതിക്കാണും. ഒരാൾ ചെയ്യുന്ന തൊഴിലിനെ നിന്ദിക്കുന്നത് അയാളെ വേദനിപ്പിക്കും. ഈ കാര്യം ചോദിച്ചയാൾ മനസ്സിലാക്കിയില്ല. ബാലചന്ദ്രൻ സിനിമയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണല്ലോ ആ തൊഴിൽ ചെയ്യുന്നത്. ഇഷ്ടമില്ലാതെ ചെയ്യുന്ന ഒരു തൊഴിലാണ് സിനിമ എന്ന് ചോദ്യകർത്താവ് തെറ്റിദ്ധരിച്ചിരിക്കണം.
I have seen similar outbursts by dignitories from other fields ,like film stars , sports persons etc. They thrive on the fact that because of the respect they get from the public , their outbursts will not get a retort. Would he have resorted to the same words had Mammootty or Mohanlal or say Our Chief Minister raised the same question .You could see the same person answering very politely on more provocative questions by Mr.Johney in Nere Chowe. The public figures should understand that there are lesser mortals too who would like to hog the limelight for a brief . The question was politely asked and the same answer could have been given more politely .
Kaviye ishtapedunna oraal ayirunnu enkil, kaviyude kavithakal okke thappi eduthu vaykum. Allandu oru arivum illandu chodikkilla kavithakal enda ezhudaathennu. His poem was even published 2 weeks before the particular interview.
മാഷേ.... ആ ചോദ്യത്തിൽ എന്തായിരുന്നു പ്രകോപനപരമായ കാര്യം.. 'സിനിമയെന്ന കപടലോകം' . കല കപടമല്ല..... പക്ഷേ... അവസരത്തിനും അടിച്ചമർത്തലിനും ആത്മവേദനകൾക്കും ഇല്ലാതാകലിനും ഇല്ലാതാക്കലിനും ചിലപ്പോഴെങ്കിലും വേദിയാകാറുള്ള സിനിമയുടെ ലോകം... അതിൽ കാപട്യമില്ലേ... ചോദ്യകർത്താവിന്റെ ഭാവത്തിലോ ശരീരഭാഷയിലോ കപടതയില്ല... അത് മനസ്സിലാക്കാൻ ഗവേഷണത്തിന്റെ ആവശ്യമില്ല. സിനിമയുടെ ലോകം കപടമല്ലെന്നും അതിലും എന്റെ സംഭാവന ആവശ്യമെന്നും ചുള്ളിക്കാടിനുപറയാമായിരുന്നു... സൗകര്യമില്ലെന്നും ഞാൻ ജീവിക്കുന്നത് എന്റെ ജീവിതമെന്നും അദ്ദേഹം അഹം ഭാവത്തോടെ പറയുന്നു... ഈ ഭാവം എല്ലാവർക്കും സ്വീകരിക്കാവുന്നതാണ്... തന്റെ കവിത വായിച്ച ഞാൻ എന്റെ ജീവിതം തുലച്ചുവല്ലോയെന്ന് .... ജീവിതം ഒത്തിരിക്കണ്ട ആ മനുഷ്യനുപറയാമായിരുന്നു... പക്ഷേ... താൻ ആരാധിക്കുന്ന പ്രതിഭയുടെ വാക്കുകൾ സാകൂതം കേൾക്കുകയായിരുന്നു... പലർക്കുമുള്ള സ്വന്തം ജീവിതത്തിന്റെ പങ്കുകൾ നികുതിയിനത്തിലെങ്കിലും പറ്റിയാണ് പലരും പലതാകുന്നത്.... ഒരോ പ്രതിഭയും സ്വയംഭൂവായി ഉയിർക്കൊള്ളുന്നതല്ല... അതിന്റെ പിന്നിൽ ആയിരം കൈകളുണ്ടെന്ന് മാഷിനറിയാമല്ലോ... ചോദ്യം ചോദിച്ച ആ മനുഷ്യന്റെ കൈകളിലും കാണും ആയാളുടെ വിയർപ്പുപറ്റിയ ചുള്ളിക്കാടിന്റെ ഒരു പുസ്തകം... അതിന്റെ പുറംചട്ടയിൽ ഒരുവിലകാണും... അത് വാങ്ങാൻ അയാളൊഴുക്കിയ വിയർപ്പിന്റെ വിലകാണില്ല...കവിതയുടെ പേറ്റുനോവിന്.
കാരശ്ശേരി മാഷ് നല്ല അഭിപ്രായം ആണ് പറഞ്ഞത്... ബാലചന്ദ്ര ചുള്ളിക്കാട് നെ വ്യക്തിഹത്യ ചെയ്യുന്ന ചോദ്യം തന്നെയാണ് അയാൾ ചോദിച്ചത്. അദ്ദേഹം നിലവിൽ ഒരു സിനിമ നടനാണ്, അയാളോട് സിനിമ ഒരു കപട ലോകം ആണെന്ന് ചൂണ്ടി പറയുന്നത് വ്യക്തിഹത്യ തന്നെയല്ലേ !!!
എഴുത്തുകാരന്റെ സൃഷ്ടി അസ്വദിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അവരുടെ വ്യക്തിജീവിതത്തെപ്പറ്റി വായനക്കാരൻ bothered ആകേണ്ടതില്ല. O V വിജയനിൽ ഖസാക്കിലെ രവിയെ കാണാനോ ആരോപിക്കുവാനോ ശ്ര മിക്കുന്നത് മലയാളിയുടെ മനോരോഗമാണ്.
കാരശ്ശേരി മാഷിൻറെ വിശദീകരണം അല്പമൊന്നു കേൾക്കാം എന്ന് കരുതി യൂട്യൂബിൽ കയറിയതായിരുന്നു. തുടക്കം മുതൽ അവസാനം വരെ ഒരു വാക്കു പോലും വിടാതെ വളരെ ശ്രദ്ധിച്ചു ച്ചു കേട്ടു. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഇതിൽ മുന്നോട്ടുവച്ച പ്രധാന ആശയം ആർക്കും ആരുടെയും തീരുമാനത്തിലോ സ്വകാര്യതയിലും കൈകടത്താൻ അവകാശമില്ല... എല്ലാ മലയാളികൾക്കും ഇതൊരു പാഠമായിരിക്കട്ടെ... ചിന്തിക്കണം! ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
മാഷെ ബാലചന്ദ്രൻ്റെ സ്വകാര്യതയും സ്വാതന്ത്ര്യവും പ്രധാനം തന്നെ ആദ്യം ചോദ്യം ചോദിച്ച മനുഷ്യന് ബാലചന്ദ്ര നെ കരുതിക്കൂട്ടി അപമാനിക്കാൻ പദ്ധതി ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല അയാളുടെ അറിവില്ലായ്മ ! രണ്ടാമത് ചോദ്യം ചോദിച്ച പെൺകുട്ടിയും എന്തെങ്കിലും അജണ്ടയോടെ ചോദിച്ചതല്ല. അവരേക്കാളൊക്കെ വലിയ വ്യക്തിത്വമല്ലേ കവി ? (ആണോ ? ) കവി പ്രതികരിച്ചത് പ്രത്യേകിച്ച് ആ പെൺകുട്ടിയോട് ,ഭീകരമായി ആണ്. അത് മാഷ് കാണിച്ചും ഇല്ല. പൊതുവെ കവികളും കലാകാരന്മാരും സിനിമാനടന്മാരും അപമര്യാദയായി പെരുമാറുന്നതിന് എത്രയോ തവണ ഞാൻ സാക്ഷിയാണ് .ജനം പ്രതികരിക്കാറില്ല .പക്ഷെ FB പോലുള്ള മാധ്യമങ്ങൾ വന്നപ്പോൾ അത് പുറത്ത് വരാനും സാധാരണക്കാർ അതിനോട് പ്രതികരിക്കാനും തുടങ്ങി .കുറച്ച് പേരൊന്നുമല്ല .ലക്ഷക്കണക്കിന് പേർ .അതോണ്ട് പെരുമാറ്റത്തിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കാം. കുറച്ച് ഒക്കെ പൊറുത്തും ,സ്നേഹത്തോടെയും പെരുമാറാം ! ചോദ്യം ചോദിക്കുന്നവർ പണ്ഡിതരല്ല .സാധാരണക്കാർ ആണ്. മാഷ് ടെ വാദം പോലെ ബാലചന്ദ്രൻ്റെ പ്രതികരിണത്തോട് പ്രതികരിക്കാൻ എല്ലാവർക്കും അവകാശവും ഉണ്ട്. കാലം മാറിയില്ലേ? ബാലചന്ദ്ര നോട് വിക്ടിം കളിക്കാതെ ഉത്തരവാദിത്വത്തത്തോടെ പെരുമാറാൻ പറയുക.
ഇതൊക്കെ ശരി ആയിരിക്കാം പക്ഷേ ആ മറുപടി ശരിയാണെന്ന് പറയുന്നവർ മുതിർന്നവർ ഫോൺ ചോദിച്ചാൽ " മനസില്ല" എന്ന് പറയുന്ന കുട്ടി ശരിയല്ല എന്ന് പറയരുത്. അവൻ്റെ ഫോൺ എന്ത് ചെയ്യണം എന്ന് അവൻ തീരുമാനിക്കും. നമ്മളോട് വേദിയിൽ പബ്ലിക് അയി "സൗകര്യം ഇല്ല "എന്ന് പറയുന്നത തെറ്റല്ല എ ന്ന് നിങ്ങൾ സമ്മദിക്കണം.
Sir മനുഷ്യർക്ക് ലേശം വിനയം വേണം. അത് ചുള്ളിക്കാടിനില്ല. അദ്ദേഹം മാത്രം വിചാരിചാൽ ഇത്ര ഫെയ്മസ് ആകുമായിരുന്നില്ല...ആസ്വാദകരും കരുതണം..പിന്നെ ഇവിടെ ഒരാളുടെ യും സ്വാത്രന്ത്യ ത്തിൽ ആറ്റും കൈ കടത്തിയിട്ടില്ല...
ചുള്ളിക്കാടിന് , സിനിമയിൽ അഭിനയിക്കുന്ന ത്തിൽ ഒരു ഗിൽറ്റി ഫീലിംഗ് ഉള്ളതുകൊണ്ടാണ് അത്രക്കും ധാർഷ്ട്യത നിറഞ്ഞ ഒരു ഉത്തരം പറഞ്ഞത് എന്ന് തോന്നുന്നു. അദ്ദേഹം അഭിനയിക്കുന്ന റോളുകൾ കണ്ടാൽ മഹാനായ കവിയോട് സഹതാപം തോന്നും. നല്ല തികഞ്ഞ ഒരു അഭിനേതാവാണ് ബാലചന്ദ്രൻ എന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഈ പണി നിർത്തി അറിയാവുന്ന പണിക്കു പോയിക്കൂടെ എന്ന് ചോദിച്ചാൽ കുറ്റം പറയാനും പറ്റില്ല. സിനിമയുടെ കപട ലോകം - അദ്ദഹം അഭിനയിച്ച റോള്‌ലുകൾ പച്ച ജീവിതത്തിന്റെ മൂർത്തീഭാവങ്ങൾ ആണന്നു പറയാനും പറ്റില്ല. അദ്ദേഹം അഭിനയിച്ച റോളുകൾ കാണുബോഴൊക്കെ ഇദ്ദേഹത്തിന് ഇതിന്റെ ആവശ്യം ഉണ്ടോ എന്ന് ഞാനും ചിന്തിച്ചു പോയിട്ടുണ്ട്. താങ്കളിൽ നിന്നും നല്ല കവിതകൾ പ്രതീക്ഷിക്കാമോ എന്ന് ചോദിക്കുന്നതിൽ തെറ്റ് ഉണ്ടെന്നും തോന്നുന്നില്ല. തനിക്കു ചേരാത്ത ഒരു ഫീൽഡിൽ തുടരുന്നു എന്ന് അദ്ദേഹത്തിനും തോന്നിക്കാണും, അതായിരിക്കും ആ ഉത്തരത്തിലെ ദേഷ്യത്തിന് പിന്നിൽ പക്ഷെ, എന്ത് ജോലി ചെയ്യണമെന്ന് നിശ്ച്ചയിക്കാൻ അദ്ദേഹത്തിനും, കവിതകൾ ഇനിയു പ്രതിഷിക്കാമോ എന്ന് ചോദിയ്ക്കാൻ കവിതകൾ ഇഷ്ടപ്പെടുന്നവർക്കും അവകാശമുണ്ട് എന്നാണ് എന്റെ പക്ഷം..
നമ്മൾ എന്ത് ജോലി ചെയ്യണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത് നാട്ടുകാർ അല്ല, സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയാതൊടെയാണ് മൂന്നു നേരം ഭക്ഷണം കഴിക്കാൻ തുടങിയത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്, അന്നൊന്നും അദ്ദേഹത്തെ രക്ഷിക്കാൻ ഒരാളും വന്നിട്ടില്ല
It's not what BC said, but the way he said it. The question was asked very politely, and it is obvious the man much admires BC's poetry. He got a very rude response, he would have felt embarrassed - humiliated - as we can observe. Of course, BC has freedom to do what he wants.
മാഷ് പറഞ്ഞത് ശരിയാണ് സമ്മതിക്കുന്നു.ഈ ഒരു ചോദ്യം ഒരാള് ചോദിച്ചതിന്, ഏഴു വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്തുകൊള്ളും എന്ന മറുപടി ഏറ്റവും മോശം ആയി പോയല്ലോ?
അനാവശ്യമായ സംവാദമാണിതു്. നാട്ടിൻ പുറത്തെ സാധാരണക്കാരുടെ പ്രവൃത്തികളും പലരാലും വിമർശിക്കപ്പെടുക ലോക സ്വഭാവമാണ്.പലരും അതിനോട് പ്രതികരിക്കാറില്ല.പ്രശസ്തരാവുമ്പോൾ അവരുടെ ബാഹ്യ ജീവിതവും കുറെയൊക്കെ സ്വകാര്യ ജീവിതവും ജനങ്ങളെല്ലാം കാണുന്നതിനാൽ അവയും വിമർശന വിധേയമാവുക സ്വാഭാവികം. ഗാന്ധിജി മുതൽ നരേന്ദ്ര മോദി വരെ നിരന്തരം ഖണ്ഡന മണ്ഡന വിമർശനങ്ങൾക്ക് വിധേയരാവുന്നു. ആശാൻ മുതൽ സച്ചിദാനന്ദൻ വരെയുള്ള കവികളുടെ പല നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.അവരൊന്നും ചുള്ളിക്കാടിൻ്റെ ശൈലിയിൽ പ്രതികരിച്ചു കണ്ടിട്ടില്ല. ചുള്ളിക്കാടിൻ്റെ സ്വഭാവം പലപ്പോഴും പല തരത്തിൽ മാറിമറിയുന്ന വൈരുദ്ധ്യ പ്രകൃതിയോടു കൂടിയതാണ്. ന്യായ പൂർവമായ വിമർശനങ്ങളും തന്നെ കുറ്റപ്പെടുത്താനുള്ളവയാണ് എന്നും ജനങ്ങളെല്ലാം തന്നെ കുറ്റപ്പെടുത്താൻ ഉത്സുകരാണ് എന്നും അദ്ദേഹം പരാതിപ്പെടുന്നു.ജനങ്ങൾക്ക് ചുള്ളിക്കാടിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കലല്ല പണി. അദ്ദേഹം എന്തു ജോലി ചെയ്തു ജീവിച്ചാലും നാട്ടുകാർക്കെന്താണ്? എത്രയൊ കവികൾ എന്തെല്ലാം ജോലി ചെയ്യുന്നു.സെബാസ്റ്റ്യൻ എന്ന കവി പച്ചക്കറിക്കടക്കാരനാണ്.പവിത്രൻ തീക്കുനി ഒരു പണിയും കിട്ടാതെ തെണ്ടിനടന്ന് കുടുംബത്തോടൊപ്പം ആത്മഹത്യ വരെ ഭാവന ചെയ്തയാളാണ്. ഇവരൊന്നും സമൂഹത്തിൻ്റെ എന്തെങ്കിലും ചോദ്യങ്ങൾക്ക് നേരെ ചാടി കടിക്കാറില്ല. സീരിയലുകൾ അകാരണ ശത്രുതയുടെ പേരിൽ കൊല്ലുക, ഉപദ്രവിക്കുക എന്നതിൽ രസം കണ്ടെത്തുന്ന കുറെ വികലമ നോഭാവമുള്ള കഥാപാത്രങ്ങളാൽ മനുഷ്യമനസ്സിൽ വിഷം പകരുന്നവയാണ്. അത്യന്താധുനികനും പുരോഗമന ചിന്താഗതിക്കാരനുമായ ഒരു കവി ഇങ്ങനെയുള്ള സീരിയലുകളിൽ നടിയ്ക്കുന്നതിലെ വൈരുദ്ധ്യാത്മകതയാകാം ചിലരെ ഇത്തരം ചോദ്യങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.ഏറ്റവും ധർമ്മിഷ്ഠനാണെങ്കിലും ഇറച്ചി വിൽപ്പനയെന്ന കുലത്തൊഴിൽ ചെയ്യുന്നത് തികഞ്ഞ നിസ്സംഗതയോടെയാണെന്ന ധർമ്മവ്യാധ ൻ്റെ മറുപടി പോലെ ജീവനോപാധി എന്ന നിലയിൽ അഭിനയം എന്ന ശാന്തമായ ഉത്തരം പറയേണ്ട കാര്യമേയുള്ളു. അതിനു പകരം ജനങ്ങളൊക്കെ തന്നെ കുറ്റപ്പെടുത്താൻ നിൽക്കുകയാണെന്ന സങ്കല്പം അദ്ദേഹത്തിൻ്റെ പ്രതിലോമ സ്വഭാവത്തിൽ നിന്നുണ്ടാകുന്നതാണു്. ചുള്ളിക്കാട് മഹാകവി പി, ഒ.എൻ.വി, കെ.ജി.ശങ്കരപ്പിള്ള തുടങ്ങിയവരെയൊക്കെ എത്ര നിഷേധാത്മകമായി നിന്ദിച്ചിരിക്കുന്നു.മദർ തെരേസയെ ദേവതയായി കാണുമ്പോൾ മാതാ അമൃതാനന്ദമയി ചുള്ളിക്കാടിന് പ്രശംസനീയയല്ല. ചുള്ളിക്കാടിന് ആരെക്കുറിച്ചും എന്തും പറയാം. ചുള്ളിക്കാടിനെക്കുറിച്ച് ന്യായപൂർവമായ വിമർശനം പോലും പാടില്ല.